ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തൃശ്ശൂർ: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഡിയോ ചോർന്ന സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ രൂക്ഷവിമർശനം. വളരെ രഹസ്യമായി ചേർന്ന യോഗത്തിലെ കാര്യങ്ങൾ ഒരു അധ്യാപകൻ റെക്കോഡുചെയ്ത് മാധ്യമങ്ങൾക്ക് നൽകിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കയ്പമംഗലത്തെ നവകേരളസദസ്സിന്റെ ഭാഗമായുള്ള പൊതുയോഗത്തിൽ സംസാരിക്കവേയാണ് മന്ത്രി ഓഡിയോ ചോർത്തിയ അധ്യാപകനുനേരെ തിരിഞ്ഞത്.
വളരെ രഹസ്യമായി ചേർന്ന യോഗത്തിലെ കാര്യങ്ങൾ ഒരു അധ്യാപകൻ റെക്കോഡുചെയ്ത് മാധ്യമങ്ങൾക്ക് നൽകി. ഇങ്ങനെയുള്ള അധ്യാപകരെ എങ്ങനെ വിശ്വസിക്കും. ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതും ഉത്തരസൂചിക തയ്യാറാക്കുന്നതുമൊക്കെ ഇവരാണ്. ഈ പ്രവൃത്തി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യോഗത്തിലെ വിവരങ്ങൾ പുറത്തുനൽകിയത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്. രണ്ടുമാസം മുൻപ് നടന്ന സംഭവമാണിത്.
അധ്യാപകർ അവരുടെ പ്രവൃത്തിയിൽ ആത്മാർഥതയും സത്യസന്ധതയും മനസ്സാക്ഷിയും കാണിക്കണമെന്നാണ് ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം നടപടികൾ വെച്ചു പൊറുപ്പിക്കാനാകില്ല. ഏത് അധ്യാപകനാണ് ഇതു ചെയ്തതെന്ന് കണ്ടുപിടിച്ചേ മതിയാകൂ-മന്ത്രി പറഞ്ഞു.
