
ദമാം: സുരക്ഷാ ഉദ്യോഗസ്ഥനോട് പരിശോധനയ്ക്ക് സഹകരിക്കാതെ കൃത്യനിർവ്വഹണം തടസ്സപ്പെ ടുത്തിയതിന് പ്രവാസിയായ മലയാളി യുവാവിനെ സൗദിയിൽ നിന്നും നാടുകടത്തി. രണ്ടുമാസങ്ങൾക്ക് മുൻപുണ്ടായ സംഭവത്തെ തുടർന്ന് പൊലീസ് പിടിയിലായിരുന്ന കോഴിക്കോട് സ്വദേശിയാണ് നാടു കടത്തപ്പെട്ടത്. വളരെ സംശയകരമായ സാഹചര്യത്തിൽ യുവതിക്കൊപ്പം കണ്ടെത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥനോട് വളരെ മോശമായി പെരുമാറുകയും കൃത്യമായി മറുപടി നൽകുവാൻ യുവാവ് തയ്യാറായില്ലെന്നുമാണ് സംഭവത്തെപ്പറ്റി മലയാളി സാമൂഹിക പ്രവർത്തകർ പറയുന്നത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇഖാമ, തൊഴിൽ രേഖകൾ എന്നീ ഔദ്യോഗിക കൃത്യ നിർവ്വഹ ണത്തിന്റെ ഭാഗമായി പരിശോധനക്കെത്തുന്ന പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിക്ക ണമെന്നാണ് ബോധവൽക്കരണ സന്ദേശമെന്ന നിലയിൽ സാമൂഹിക പ്രവർത്തകർ അറിയിക്കുന്നത്.
ഇത്തരത്തിൽ പരിശോധനയുടെ ഭാഗമായി എത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥൻമാരുടെ ചോദ്യങ്ങൾക്ക് കൃത്യമായും വ്യക്തതയോടും കൂടി ഉത്തരങ്ങൾ നൽകാനും എല്ലാവരും ബാധ്യസ്ഥരാണ്. പരിശോധന യ്ക്കും ഉത്തരങ്ങൾ നൽകുന്നതിനും സ്വദേശിയെന്നോ വിദേശിയെന്നോ എന്നുള്ള വ്യത്യാസവുമില്ല എന്നുമാത്രമല്ല മറുപടി നൽകുന്നതിന് പകരം മോശമായി പെരുമാറുന്നത് ഏറെ കുറ്റകരമാണ്. പരിശോധനയുമായി സഹകരിക്കാത്തതിനും പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥരുടെയുമൊക്കെ ജോലിക്ക് തടസ്സം സൃഷ്ടിക്കുന്ന തരം പെരുമാറ്റമൊക്കെ രാജ്യത്ത് ശിക്ഷാർഹമാണ്. സർക്കാർ, പൊലീസ്, സൈന്യം പോലുള്ളവയുടെ ആസ്ഥാന ഇടങ്ങളുടേയും ഫോട്ടോഗ്രഫി നിരോധനമുളളയിടങ്ങളിലു മൊക്കെ സെൽഫി എടുക്കുന്നതും മൊബൈലിൽ ചിത്രീകരിക്കുന്നതുമൊക്കെ കുറ്റകരമാണെന്നതും പ്രവാസികൾ ശ്രദ്ധിക്കേണ്ടതാണ്.