Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കനത്ത തിരിച്ചടി: ഗാസയിൽ കവചിത വാഹനം സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച് എട്ടു ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; യുദ്ധത്തില്‍ മരിച്ച ഇസ്രായിൽ സൈനികരുടെ എണ്ണം 307 ആയി


തെക്കൻ നഗരമായ റഫയ്ക്ക് സമീപം സൈന്യം സഞ്ചരിച്ചിരുന്ന കവചിത വാഹനം സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച് എട്ടു ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു ഹമാസു മായുള്ള തെരുവു യുദ്ധത്തിലാണ് എട്ടു സൈനികർ കൊല്ലപ്പെട്ടത്. ഒക്‌ടോബർ 27-ന് ഗാസയിൽ കരസേന ആക്രമണം ആരംഭിച്ചതിന് ശേഷം ഇസ്രായിലിന് സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്.

സ്ഫോടനത്തിൽ സൈനികരുടെ മൃതദേഹങ്ങൾ ചിന്നിച്ചിതറി. പ്രദേശത്ത് സ്ഥാപിച്ച സ്ഫോടക വസ്തുവിൽ നിന്നോ ടാങ്ക് വേധ മിസൈലിൽനിന്ന് വെടിവെച്ചോ ആണ് സ്ഫോടനം നടത്തിയത്.എന്ന് അറിയുന്നു

ഇസ്രായിൽ സൈന്യം പറയുന്നത് കോംബാറ്റ് എഞ്ചിനീയറിംഗ് കോർപ്സിലെ ഡെപ്യൂട്ടി കമ്പനി കമാൻഡറായ 23 കാരനായ ക്യാപ്റ്റൻ വാസിം മഹ്മൂദാണ് തങ്ങളുടെ സൈനിക രിൽ ഒരാളെന്ന് സൈന്യം തിരിച്ചറിഞ്ഞു. മറ്റുള്ളവരുടെ വിശദാംശങ്ങൾ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

ഇസ്രായേൽ സൈന്യം പറയുന്നതനുസരിച്ച്, രാത്രികാല പ്രവർത്തനത്തെത്തുടർന്ന് സൈനികർക്ക് വിശ്രമിക്കാനായി പിടിച്ചെടുത്ത കെട്ടിടങ്ങളിലേക്ക് പോകുമ്പോൾ ഒരു കവചിത കോംബാറ്റ് എഞ്ചിനീയറിംഗ് വെഹിക്കിളിനുള്ളിൽ (സിഇവി) സൈനിക രെല്ലാം കൊല്ലപ്പെട്ടു. വാഹനവ്യൂഹം പുരോഗമിക്കുന്നതിനിടെ വലിയ സ്‌ഫോടനം ഉണ്ടായതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

ജനുവരി 22-ന് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർപിജി) പൊട്ടിത്തെറിച്ചുള്ള തീപിടുത്തത്തിൽ 21 സൈനികർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട സൈനികർക്ക് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആദരാഞ്ജലി അർപ്പിച്ചു. ഈ ഭയാനകമായ നഷ്ടത്തിൽ ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നുവെന്നും ഭാരമേറി യതും അസ്വാസ്ഥ്യകരവുമായ വില നൽകിയാലും ഞങ്ങൾ യുദ്ധത്തിൻ്റെ ലക്ഷ്യങ്ങൾ ക്കായി മുന്നേറുമെന്നും നെതന്യാഹു പറഞ്ഞു.


Read Previous

അബദ്ധത്തിലുണ്ടാക്കിയ മൂന്നാം മോഡി സര്‍ക്കാര്‍ ഉടന്‍ വീഴും: മുന്നറിയിപ്പുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Read Next

ടി20 ലോകകപ്പ്: ഇന്ത്യ- കാനഡ മത്സരം ഉപേക്ഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »