Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമേരിക്കയെ തുരത്തി ഇംഗ്ലണ്ട് സെമിയില്‍! വീണ്ടും ഇംഗ്ലണ്ട് x ഇന്ത്യ സെമി?


ബാര്‍ബഡോസ്: നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് തകര്‍പ്പന്‍ ജയവുമായി ടി20 ലോകകപ്പില്‍ ഇത്തവണ സെമി ഫൈനലിലേക്കു യോഗ്യത നേടിയ ആദ്യത്തെ ടീമായി മാറി. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് രണ്ടിലെ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ അമേരിക്കയെ പത്തു വിക്കറ്റിനാണ് ജോസ് ബട്‌ലറും സംഘവും വാരിക്കളഞ്ഞത്. സെമി പ്രതീക്ഷ കാക്കാന്‍ ഈ കളിയില്‍ വലിയൊരു ജയം ഇംഗ്ലണ്ടിനു ആവശ്യ മായിരുന്നു. വമ്പന്‍ ജയത്തോടെ തന്നെ ഗ്രൂപ്പിലെ മറ്റൊരു മല്‍സരഫലത്തിന് കാത്തുനില്‍ക്കാതെ ഇംഗ്ലണ്ട് സെമിയിലേക്കു കുതിക്കുകയും ചെയ്തു.

സൗത്താഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള അടുത്ത കളിയിലെ വിജയികളാണ് ഈ ഗ്രൂപ്പിലെ രണ്ടാം സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. സൗത്താഫ്രിക്ക ജയിക്കുകയാണെങ്കില്‍ അവരാവും ഗ്രൂപ്പ് ജേതാക്കള്‍. എന്നാല്‍ വിന്‍ഡീസ് വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ അവര്‍ സെമിയിലെത്തുകയും സൗത്താഫ്രിക്ക പുറത്താവുകയും ചെയ്യും.

ഈ ഗ്രൂപ്പില്‍ ഇംഗ്ലണ്ട് രണ്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്യുന്നതെങ്കില്‍ സെമിയില്‍ ഇന്ത്യയുമായി കൊമ്പുകോര്‍ത്തേക്കും. കാരണം ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യയാണ് തലപ്പത്ത്. ഓസ്‌ട്രേലിയയുമായുള്ള അടുത്ത മല്‍സരം ജയിക്കുകയോ, മഴ കാരണം കളി ഉപേക്ഷിക്കപ്പെടുകയോ ചെയ്താല്‍ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതാവും. 116 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു അമേരിക്ക നല്‍കിയത്. ഇതു എത്രയും വേഗത്തില്‍ ചേസ് ചെയ്യുകയാണ് നെറ്റ് റണ്‍റേറ്റ് മെപ്പെടുത്താന്‍ ഇംഗ്ലണ്ട് ചെയ്യേണ്ടിയിരുന്നത്. അഗ്രസീവായി ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് വെറും 9.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടക്കുകയും ചെയ്തു. വെടിക്കെട്ട് താരം ഫില്‍ സാള്‍ട്ടിനെ ക്രീസിന്റെ മറുഭാഗത്ത് സാക്ഷിയാക്കി നിര്‍ത്തി നായകന്‍ ബട്‌ലര്‍ ആക്രമണത്തിന്റെ ചുമതലയേറ്റെടുക്കുക യായിരുന്നു. 38 ബോൡ ആറു ഫോറും ഏഴു സിക്‌സറുമടക്കം 83 റണ്‍സാണ് ബട്‌ലര്‍ അടിച്ചെടുത്തത്. സാള്‍ട്ട് 21 ബോളില്‍ രണ്ടു ഫോറടക്കം 25 റണ്‍സും നേടി.


Read Previous

ചൈനീസ് റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ ജനവാസ മേഖലയില്‍ തകര്‍ന്ന് വീണു; ദൃശ്യങ്ങള്‍ പുറത്ത്

Read Next

ആദ്യ കളിയിലെ ഷോക്കില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ബെല്‍ജിയം, ഒറ്റയാനായി ഡിബ്രൂണി,റുമാനിയയെ തകര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »