ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡൽഹി : ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം കൊൽക്കത്തയിലേക്ക് തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. യാത്രക്കാരെ എത്രയും വേഗം ഡൽഹിയിലേക്ക് കൊണ്ടുപോകു ന്നതിനുള്ള ബദൽ ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്ന് എയർലൈൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
“ജൂൺ 29 ന് ഹനേഡയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനം, ക്യാബിനിൽ തുടർച്ചയായി ചൂട് അനുഭവപ്പെട്ടതിനാൽ മുൻകരുതൽ നടപടിയായി കൊൽക്കത്തയി ലേക്ക് തിരിച്ചുവിട്ടു,” എയർ ഇന്ത്യ അറിയിച്ചത് ഇങ്ങനെയാണ്.
വിമാനം നിലവിൽ പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും, കൊൽക്കത്തയിലെ തങ്ങളുടെ ഗ്രൗണ്ട് ടീമുകൾ വിമാനം വഴിതിരിച്ച് വിട്ടതുമൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ആവശ്യ മായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും എയർ ലൈൻ വ്യക്തമാക്കി. വെള്ളിയാഴ്ച (ജൂൺ 27) മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനം ആകാശത്ത് വച്ച് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. അഞ്ച് മണിക്കൂറിലധികമാണ് യാത്രക്കാർക്ക് അസൗകര്യം അനുഭവപ്പെട്ടത്.
ജൂൺ 27 ന് രാത്രി 11 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെടുകയായിരുന്ന AI639 എന്ന വിമാനത്തിൽ 148 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഏകദേശം ഒരു മണിക്കൂർ വൈകിയാണ് വിമാനം അർദ്ധരാത്രിയോടടുത്ത് പറന്നുയർന്നത്. ടേക്കോഫിന് ശേഷം സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പൈലറ്റ് കണ്ടെത്തുകയായിരുന്നു. പൈലറ്റ് ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിച്ചു.
ജൂൺ 12ന് എയർ ഇന്ത്യ ഫ്ലൈറ്റ് AI-171 അപകടത്തിൽ പെട്ടത് രാജ്യത്തെ ഒന്നാകെ നടുക്കിയിരുന്നു. അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ മെസ് കെട്ടിടത്തിൽ പതിക്കുകയായിരുന്നു. അപകടത്തിൽ 270ലധികം പേർക്ക് ജീവൻ നഷ്ടമായി.
