ഫിഫ ക്ലബ് ലോകകപ്പിന് നാളെ അമേരിക്കയില്‍ തുടക്കമാകും. മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെസിയുടെ ഇന്‍റർ മയാമി ഈജിപ്‌ത് ക്ലബ്ബായ അൽ അഹ്ലിയെ നേരിടും. 32 ടീമുകളെ പങ്കെടുപ്പിച്ച് യുഎസിലെ 12 നഗരങ്ങളിലായി ജൂൺ 14 മുതൽ ജൂലൈ 13 വരെയാണ് വേൾഡ് കപ്പ് നടക്കുന്നത്.

ഫിഫ ക്ലബ് ലോകകപ്പിൽ യുവേഫ ക്ലബ്ബുകൾ ചരിത്രപരമായി മികവ് പുലർത്തിയിട്ടുണ്ട്. കഴിഞ്ഞ 18 ടൂർണമെന്‍റുകളിൽ 17 എണ്ണത്തിലും അവരാണ് കിരീടം സ്വന്തമാക്കിയത്. അഞ്ച് കിരീടങ്ങളുമായി റയൽ മാഡ്രിഡാണ് മുന്നിട്ടുനിൽക്കുന്നത്. പുതിയ മാനേജർ സാബി അലോൺസോയുടെ കീഴിൽ വിജയം തുടരുകയാണ് ടീമിന്‍റെ ലക്ഷ്യം. മുൻ ഫോർമാറ്റിൽ 21 ടൂർണമെന്‍റുകളിൽ ഒമ്പത് തവണയും സ്പാനിഷ് ക്ലബ്ബുകൾ വിജയിച്ചിരുന്നു.
ഫ്ലെമെംഗോ, ഫ്ലുമിനെൻസ്, ബോട്ടാഫോഗോ, പാൽമിറാസ് എന്നീ ബ്രസീലിയൻ ക്ലബ്ബുകൾ ശക്തമായ സാന്നിധ്യമായി ലോകകപ്പിലുണ്ടാകും. കൊറിന്ത്യൻസ്, സാവോ പോളോ തുടങ്ങിയ സിഡബ്ല്യുസി ജേതാക്കളായ ക്ലബ്ബുകളുള്ള ഏക യൂറോപ്യൻ ഇതര രാജ്യമാണ് ബ്രസീൽ. സമീപ വർഷങ്ങളിൽ ബ്രസീലിയൻ ടീമുകൾ നാല് ഫൈനലുകളിൽ എത്തിയിരുന്നു

യൂറോപ്യൻ ടീമുകൾ ശക്തരാണെങ്കിലും അൽ-ഹിലാൽ, റിവർ പ്ലേറ്റ് തുടങ്ങിയ മറ്റ് ക്ലബ്ബുകളും ഗ്രൂപ്പ് ഘട്ടം കടക്കാൻ സാധ്യതയുണ്ട്. ബാഴ്‌സലോണയ്‌ക്കൊപ്പം മൂന്ന് തവണ കിരീടം നേടിയ മെസ്സിയുടെ നിലവിലെ ഫോം ഈ മത്സരത്തിൽ മിയാമിയുടെ അരങ്ങേറ്റത്തിന് ആവേശം പകരും. ആദ്യ മത്സരത്തിൽ അൽ അഹ്‌ലിയെ നേരിടുമ്പോൾ താരത്തിന്‍റെ മത്സര പരിചയം നിർണായകമാകും.
ക്ലബ് വേൾഡ് കപ്പ് 2025 ഗ്രൂപ്പുകൾ
ഗ്രൂപ്പ് എ- അൽ അഹ്ലി, ഇന്‍റർ മയാമി, പാൽമീറസ്, പോർട്ടോ.
ഗ്രൂപ്പ് ബി- അത്ലറ്റിക്കോ, ബോട്ടാഫോഗോ, പിഎസ്‌ജി, സിയാറ്റിൽ സൗണ്ടേഴ്‌സ്.
ഗ്രൂപ്പ് സി- ഓക്ക്‌ലാൻഡ് സിറ്റി, ബയേൺ മ്യൂണിക്ക്, ബെൻഫിക്ക, ബൊക്ക ജൂനിയേഴ്‌സ്.
ഗ്രൂപ്പ് ഡി- ചെൽസി, എസ്പറൻസ് ഡി ടുണിസ്, ഫ്ലെമെംഗോ, ലിയോൺ.
ഗ്രൂപ്പ് ഇ- ഇന്‍റർ മിലാൻ, മോണ്ടെറി, റിവർ പ്ലേറ്റ്, ഉറാവ റെഡ് ഡയമണ്ട്സ്.
ഗ്രൂപ്പ് എഫ്- ഡോർട്ട്മുണ്ട്, ഫ്ലുമിനെൻസ്, മമെലോഡി സൺഡൗൺസ്, ഉൽസാൻ എച്ച്ഡി.
ഗ്രൂപ്പ് ജി- അൽ ഐൻ, യുവന്‍റസ്, മാഞ്ചസ്റ്റർ സിറ്റി, വൈഡാഡ് എസി.
ഗ്രൂപ്പ് എച്ച്- അൽ ഹിലാൽ, പച്ചൂക്ക, റയൽ മാഡ്രിഡ്, റെഡ് ബുൾ സാൽസ്ബർഗ്.