
ആന്ധ്രാപ്രദേശിലും തെലങ്കാനയിലും) ദുരിതം വിതച്ച കനത്ത വെള്ളപ്പൊക്കത്തി ൽ( 19 പേർ മരിച്ചു. ഇരുസംസ്ഥാനങ്ങളിലെയും വിവിധ ഭാഗങ്ങളിൽ നിന്ന് 17,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. സംസ്ഥാനത്തുടനീളം പെയ്യുന്ന തുടർച്ചയായ മഴയാണ് വ്യാപകമായ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. 140 ട്രെയിനുകൾ റദ്ദാക്കുകയും പലതും വഴിതിരിച്ചുവിടുകയും ചെയ്തു.
കനത്ത മഴയും വെള്ളപ്പൊക്കവും മൂലം റോഡ് അടച്ചിടുന്നതിനും നിരവധി പ്രദേശ ങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനും ആയിരക്കണക്കിന് ആളുകളെ ഒറ്റപ്പെടുത്തുന്നതിനും ഇടയാക്കി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഇരു സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികൾ ആരാഞ്ഞു. വരും ദിവസ ങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും അദ്ദേഹം അവർക്ക് ഉറപ്പ് നൽകി.
തുടർച്ചയായ രണ്ടാം ദിവസവും പെയ്യുന്ന മഴയിൽ ആന്ധ്രാപ്രദേശിൽ മഴക്കെടുതിയിൽ ഒമ്പത് പേരെങ്കിലും മരിച്ചപ്പോൾ തെലങ്കാനയിൽ 10 പേർ മരിച്ചു. ആന്ധ്രയിലെ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ ഒഴുകിപ്പോയതായി സംശയിക്കുന്നു, തെലങ്കാനയിൽ ഒരാളെ കാണാതായതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
സൗത്ത് സെൻട്രൽ റെയിൽവേ (എസ്‌സിആർ) 140 ട്രെയിനുകൾ റദ്ദാക്കുകയും 97 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്‌തു, ഏകദേശം 6,000 യാത്രക്കാർ വിവിധ സ്റ്റേഷനുകളിൽ കുടുങ്ങി.
ദേശീയ-സംസ്ഥാന ദുരന്തനിവാരണ സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുന്നതിനാൽ ആന്ധ്രാപ്രദേശിൽ 17,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. കനത്ത വെള്ളപ്പൊക്കം അനുഭവപ്പെട്ട വിജയവാഡയിൽ മാത്രം 2.76 ലക്ഷത്തിലധികം ആളുകളെ ബാധിച്ചു.