ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മട്ടാഞ്ചേരി: കായലിൽ എക്കൽ നിറഞ്ഞതോടെ മട്ടാഞ്ചേരി ജെട്ടിയിൽ നിന്നുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് പ്രതിസന്ധിയിൽ. വേലിയിറക്ക സമയത്ത് ബോട്ട് സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയാണ്.

സർവീസ് മുടങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി. ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച ബോട്ട് ജെട്ടിയിൽനിന്ന് രണ്ട് മാസം മുമ്പാണ് ബോട്ട് സർവീസ് പുനരാരംഭിച്ചത്. കായലിലെ ഡ്രഡ്ജിംഗിനായി നാലരക്കോടിയും ചെലവഴിച്ചിരുന്നു. എന്നാൽ കായലിൽ വീണ്ടും എക്കൽ നിറയുകയും വേലിയിറക്ക സമയത്ത് ബോട്ട് സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയുമാണ്.
കെ.ജെ. മാക്സി എം.എൽ.എ പ്രത്യേക താത്പര്യമെടുത്താണ് മട്ടാഞ്ചേരിയിൽ നിന്ന് വർഷങ്ങളായി മുടങ്ങിക്കിടന്ന ബോട്ട് സർവീസ് തുടങ്ങിയത്. കായലിൽ നിന്നുള്ള എക്കൽ മാറ്റാൻ നടപടിയില്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സർവീസ് മുടങ്ങിയതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ഡ്രഡ്ജിംഗിലെ പോരായ്മകൾ സംബന്ധിച്ച് തുടക്കം മുതൽ തന്നെ നാട്ടുകാർ പരാതികൾ ഉന്നയിച്ചിരുന്നു. കായലിൽനിന്ന് കോരിയെടുത്ത ചെളി കടലിൽക്കൊണ്ടുപോയി കളയണമെന്നായിരുന്നു കരാറെങ്കിലും കായലിലെ വെള്ളത്തിൽത്തന്നെ ചെളി കലക്കുകയായിരുന്നുവെന്ന് പരാതി ഉയർന്നിരുന്നു.
പകുതി സർവീസും മുടങ്ങി
* ജെട്ടിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും വേലിയേറ്റം കണക്കാക്കി ആകെ 11 സർവീസുകൾ മാത്രമായിരുന്നു നടത്തിയിരുന്നത്. നിലവിൽ എക്കൽ മൂലം ഇതിൽ പകുതി സർവീസിനും തടസം നേരിട്ടിരിക്കയാണ്. * ജെട്ടിയിലേക്ക് ബോട്ട് കടന്നുവരുന്ന കായൽ മേഖലയിൽ എക്കൽ നിറഞ്ഞ് കിടക്കുന്നതാണ് നിലവിലെപ്രശ്നം.
* ടൂറിസ്റ്റ് കേന്ദ്രമായതിനാൽ വിദേശികൾ അടക്കം ദിവസവും ആയിരത്തോളം യാത്രക്കാർ സർവീസിനെ ആശ്രയിക്കുന്നുണ്ട്.
അടിയന്തരമായി ശരിയായ വിധത്തിൽ ഡ്രഡ്ജിംഗ് നടത്തി കായലിന് ആഴംകൂട്ടി ബോട്ട്സർവീസ് സുഗമമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അതിനിടെ സമീപത്തെ വാട്ടർ മെട്രോയുമായി ബന്ധപ്പെട്ട് നീക്കുന്ന എക്കൽ മട്ടാഞ്ചേരി ജെട്ടി ഭാഗത്തേക്ക് തള്ളുന്നതായും യാത്രക്കാർ ആരോപിക്കുന്നു.
