Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ധന സര്‍ചാര്‍ജ്: ഇനി പറക്കാൻ കീശ വീർപ്പിക്കണം! ✈️ എയർ ഇന്ത്യയ്ക്ക് പിന്നാലെ ഇൻഡിഗോയും നിരക്ക് വർധിപ്പിച്ചു. ആഭ്യന്തര യാത്രയ്ക്ക് 425 രൂപയും വിദേശയാത്രയ്ക്ക് 2,300 രൂപ വരെയും അധികം നൽകണം.”


ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യയ്ക്കു പിന്നാല യാത്രക്കൂലിക്കൊപ്പം ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോയും. മാര്‍ച്ച് 14 അര്‍ധരാത്രി മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ക്ക് ഇനി അധിക തുക നല്‍കേണ്ടി വരും. ആഭ്യന്തര സര്‍വീസുകളുടെ ടിക്കറ്റില്‍ 425 രൂപയാണ് വര്‍ധന. ഏറ്റവും ഉയര്‍ന്ന വര്‍ധന യൂറോപ്പിലേക്കുള്ള ടിക്കറ്റുകള്‍ക്കാണ്, 2,300 രൂപ.

മിഡില്‍ ഈസ്റ്റ് ടിക്കറ്റുകള്‍ക്ക് 900 രൂപയും തെക്കുകിഴക്കന്‍ ഏഷ്യ, ചൈന ടിക്കറ്റുകള്‍ക്ക് 1,800 രൂപയും ഈടാക്കും. ആഫ്രിക്ക, പശ്ചിമേഷ്യ ടിക്കറ്റുകള്‍ക്ക് സമാനമായ രീതിയില്‍ 1,800 രൂപയാണ് ഈടാക്കുക. നേരത്തെ എയര്‍ ഇന്ത്യയും സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയിരുന്നു.

യുദ്ധസാഹചര്യത്തില്‍ ഏവിയേഷന്‍ ഇന്ധനവിലയിലുണ്ടായ വന്‍വര്‍ധനയാണ് തീരുമാനത്തിനു പിന്നില്‍. രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (അയാട്ട) കണക്കുപ്രകാരം ഇന്ത്യയടക്കമുള്ള മേഖലയില്‍ 85 ശതമാനത്തിലേറെ വര്‍ധനവുണ്ടായെന്നാണ് കണക്ക്. എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകള്‍ക്ക് 399 രൂപയാണ് സര്‍ചാര്‍ജായി പ്രഖ്യാപിച്ചത്.


Read Previous

ഗണേഷ് കുമാറിന് തിരിച്ചടി; പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »