Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡോ. പി. രവീന്ദ്രനെ കാലിക്കറ്റ് സര്‍വകലാശാല വിസിയായി നിയമിച്ച് ഗവര്‍ണറുടെ ഉത്തരവ്; നിയമനം നാല് വര്‍ഷത്തേക്ക്


തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി പ്രൊഫസര്‍ ഡോ. പി. രവീന്ദ്രനെ നിയമിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വൈസ് ചാന്‍സലര്‍ നിയമനത്തിനായി നിയോഗിച്ച മൂന്നംഗ സമിതി തയ്യാറാക്കിയ പാനലില്‍ നിന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഡോ. രവീന്ദ്രനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. നാല് വര്‍ഷത്തേക്കാണ് നിയമനം. കഴിഞ്ഞ ഒന്നര വര്‍ഷ മായി കാലിക്കറ്റ് സര്‍വകലാശാലയുടെ താല്‍കാലിക വിസിയായി ഡോ. രവീന്ദ്രന്‍ തുടരുക യായിരുന്നു.

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം നടന്നത്. ചാന്‍സലറുടെ നിര്‍ദേശാനുസരണം നാല് തവണ സെനറ്റ് യോഗം ചേര്‍ന്ന ശേഷമാണ് ഹൈക്കോടതിയുടെ കൂടി നിര്‍ദേശ പ്രകാരം സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുത്തത്. തുടര്‍ന്ന് ഗവര്‍ണര്‍ നിയമിച്ച സെര്‍ച്ച് കമ്മിറ്റി കഴിഞ്ഞ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അപേക്ഷകരായ 35 പേരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അഞ്ചംഗ പാനല്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. പതിവിന് വിപരീതമായി സെര്‍ച്ച് കമ്മിറ്റി അംഗങ്ങള്‍ മൂന്ന് പേരും നേരിട്ട് ഗവര്‍ണറെ സന്ദര്‍ശിച്ചാണ് പാനല്‍ കൈമാറിയത്.

അതേസമയം വിസി തിരഞ്ഞെടുപ്പിനുള്ള അപേക്ഷ സ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച ലോക് ഭവന്റെ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിസി നിയമന നടപടി തടയാന്‍ വിസമ്മതിച്ച ഹൈക്കോടതി ഹര്‍ജി 27 ലേക്ക് മാറ്റുകയായിരുന്നു. കോടതി വിധിക്ക് വിധേയമായാണ് ഗവര്‍ണര്‍ വിസി നിയമന ഉത്തരവില്‍ ഒപ്പ് വെച്ചത്.

കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം നടന്നതോടെ സംസ്ഥാനത്തെ 14 സര്‍വകലാശാലകളില്‍ നാലിടത്ത് സ്ഥിരം വിസിമാര്‍ നിയമിതരായി. കേരള, എംജി സര്‍വകലാശാല വിസിമാരെ തിരഞ്ഞെ ടുക്കുന്നതിന് സര്‍വകലാശാല പ്രതിനിധിയെ നിശ്ചയിക്കാന്‍ ഗവര്‍ണര്‍ രണ്ട് സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Read Previous

ഒഡിഷയില്‍ പാസ്റ്ററെ മര്‍ദിച്ചവശനാക്കി ചാണകം തീറ്റിച്ചു; ജയ് ശ്രീറാം വിളിപ്പിച്ചു: ജനാധിപത്യ ഇന്ത്യയ്ക്ക് അപമാനമെന്ന് സീറോ മലബാര്‍ സഭ

Read Next

ശബരിമല സ്വർണക്കൊള്ള കേസ്: മുഖ്യ പ്രതികളുടെ 1.3 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇഡി, പുറത്തു വരുന്നത് ഞെട്ടിക്കുന്ന തെളിവുകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »