Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘രാജ്ഭവന്റെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് സർക്കാർ’; നിലപാടിലുറച്ച് ഗവർണർ


രാജ്ഭവന് അനുവദിക്കുന്ന തുക കുത്തനെ ഉയർത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ കൂടുതൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവന്റെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് സംസ്ഥാന സർക്കാരാണ്. രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സമ്മര്‍ദ്ദ തന്ത്രമാണ്. മുഖ്യമന്ത്രിയുടേത് അക്രമത്തിന്റെ ഭാഷയാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടില്ലെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. താന്‍ റബ്ബര്‍ സ്റ്റാമ്പല്ല. ഒപ്പിടാതെ വച്ചിരിക്കുന്ന ബില്ലുകളിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

നേരത്തെ സര്‍ക്കാര്‍ എല്ലാ ഭരണാഘടന സീമകളും ലംഘിക്കുകയാണെന്ന് ഗവർണർ വിമർശിച്ചിരുന്നു. പെന്‍ഷന്‍ നല്‍കുന്നില്ല. ജനങ്ങളുടെ പണം ഉപയോഗിച്ച് സിമ്മിംഗ് പൂള്‍ പണിയുന്നു. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുന്ന നിലപാടിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രതികരണം.

കഴിഞ്ഞ ദിവസമാണ് രാജ്ഭവന് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന തുക ഉയർത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. അതിഥി സല്‍ക്കാരം, വിനോദം, വിനോദയാത്ര ഉള്‍പ്പെടെയുള്ള ആറ് ഇനങ്ങളിലായി 36 ഇരട്ടി വരെ വര്‍ധനവാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വര്‍ഷം 2.60 കോടി രൂപ നല്‍കണമെന്നാണ് രാജ്ഭവ നില്‍നിന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതിഥികള്‍ക്കായുള്ള ചെലവുകള്‍ ഇരുപത് ഇരട്ടി വര്‍ധിപ്പിക്കുക, വിനോദ ചെലവുകള്‍ 36 ഇരട്ടിയാക്കുക, വിനോദയാത്രാ ചെലവുകള്‍ ആറര ഇരട്ടി വര്‍ധിപ്പിക്കുക, ഓഫിസ് ഫര്‍ണിച്ചറുകളുടെ നവീകരണ ചെലവ് രണ്ടര ഇരട്ടി ഉയര്‍ത്തുക, കോണ്‍ട്രാക്ട് അലവന്‍സ് ഏഴ് ഇരട്ടി ഉയര്‍ത്തുക, ഓഫിസ് ചെലവുകള്‍ ആറേകാല്‍ ഇരട്ടി വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് രാജ്ഭവന്‍ സംസ്ഥാന സര്‍ക്കാരിന മുമ്പില്‍ വെച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഗവര്‍ണേഴ്സ് അലവന്‍സസ് ആന്‍ഡ് പ്രിവിലേജ് റൂള്‍സ് 1987 അനുസരിച്ചാണ് ഗവര്‍ണര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിശ്ചയിക്കുന്നത്. ഈ ചട്ടങ്ങള്‍ അനുസരിച്ച് ഈ ആറിനങ്ങളില്‍ നല്‍കേണ്ട തുകയുടെ പരിധി 32 ലക്ഷം രൂപയാണ്. എന്നാല്‍ ഇത്തവണ ഗവര്‍ണര്‍ പ്രതിവര്‍ഷം 2.60 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തെ ആകെ ചെലവ് മൂന്നു കോടി രൂപയ്ക്കടുത്താണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ തുടർച്ചയായി ഉന്നയിക്കുന്നത്. ആഘോഷങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്തടിക്കുമ്പോള്‍ കര്‍ഷകരടക്കം ബുദ്ധിമുട്ടിലാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പെന്‍ഷന്‍ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് വന്‍തുക ചെലവിടുന്നു. രണ്ട് വര്‍ഷം മാത്രം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി ഇരുന്നവര്‍ക്ക് വരെ അവര്‍ പെന്‍ഷന്‍ അനുവദിക്കുകയാണ്. ഈ നിലയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഏതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് നിങ്ങള്‍ക്ക് കാണാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

അതേസമയം രാജ്ഭവനില്‍ അധിക ചെലവുണ്ടെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ അത് നിര്‍ത്തുന്നില്ല. ഞാന്‍ അവരോട് യാചിക്കുന്നില്ല. രാജ്ഭവനില്‍ അധിക ച്ചെലവാണെങ്കില്‍ സര്‍ക്കാര്‍ അത് നിര്‍ത്തലാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തോടൊപ്പമാണെന്നും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവല്ലയിലെ ആശുപത്രിയിലെത്തി പ്രസാദിന് ഗവര്‍ണര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. എല്ലാ ജീവനുകളും വിലപ്പെട്ടതാണ്. ഇത് ഒരാളുടെ മാത്രം പ്രശ്‌നമല്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്ത് മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്ന് പരിശോധിക്കണം. വിഷയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

നേരത്തെ സര്‍ക്കാര്‍ എല്ലാ ഭരണാഘടന സീമകളും ലംഘിക്കുകയാണെന്ന് ഗവർണർ വിമർശിച്ചിരുന്നു. പെന്‍ഷന്‍ നല്‍കുന്നില്ല. ജനങ്ങളുടെ പണം ഉപയോഗിച്ച് സിമ്മിംഗ് പൂള്‍ പണിയുന്നു. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുന്ന നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രതികരണം.

ഭരണഘടനാ പരമായി എന്തെങ്കിലും സംശയമുണ്ടങ്കില്‍ ആര്‍ക്കു വേണമെങ്കിലും സുപ്രീംകോടതിയെ സമീപിക്കാം. കോടതി ചോദിക്കുമ്പോള്‍ തന്റെ ഉത്തര വാദിത്തത്തെ കുറിച്ച് മറുപടി നല്‍കും. സര്‍ക്കാര്‍ ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളില്‍ മറുപടി പറയുന്നില്ല. സര്‍വ്വകലാശാല ബില്ല് പാസാക്കുന്നതിന് മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങണമായിരുന്നു. അതില്‍ പാലിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ സര്‍ക്കാര്‍ ചെയ്തില്ല. മുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച് വിശദീകരിക്കാന്‍ വരേണ്ടത്. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല. മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്താണ് കലാ മണ്ഡലത്തില്‍ സംഭവിച്ചത്. പുതിയ ചാന്‍സലര്‍ പണം ചോദിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിരിക്കുമ്പോഴാണിത്. സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുകയാണെന്ന് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നൽകിയത്. ബില്ലുകളില്‍ ഒപ്പിടത്തതിനെതിരെയാണ് ഹര്‍ജി. ബില്ലുകളിലുള്ള തീരുമാനം നീട്ടാൻ ആകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ രാജ്ഭവനില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതെ പിടിച്ചുവയ്ക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെയാണ് സർക്കാർ നീക്കം. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് അയച്ചാല്‍ എന്ത് നടപടി സ്വീകരിക്കാം എന്നതിനെ സംബന്ധിച്ച് ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദത്തിലാണ് വിശദീകരിക്കുന്നത്.

ഗവർണർ ബില്ലിൽ ഒപ്പിട്ടാൽ അത് നിയമമാകും. ഒപ്പിടുന്നില്ലെങ്കില്‍ പുനഃപരിശോധ നയ്ക്ക് തിരിച്ചയക്കാം. പുനഃപരിശോധനയ്ക്ക് അയച്ച ബില്‍ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ ബാധ്യസ്ഥനുമാണ്. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള അധികാരവും ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നു. എന്നാല്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നാല്‍ സര്‍ക്കാരിന് ഓര്‍മിപ്പിക്കാമെന്നല്ലാതെ കൂടുതല്‍ ഇടപെടലുകള്‍ നടത്താനാകില്ല. എന്നാൽ, ഈ അധികാരം നൽകുന്ന അനുച്ഛേദത്തിൽ ഗവർണർ തീരുമാനം എടുക്കുന്നതിനെ സംബന്ധിച്ച് സമയ പരിധി നിശ്ചയിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനം എടുക്കാതെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത്.


Read Previous

ഐജി പി വിജയന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി; വകുപ്പ് തല അന്വേഷണം തുടരും

Read Next

മധ്യപ്രദേശ് അഴിമതിയുടെ തലസ്ഥാനം’; ബിജെപി സര്‍ക്കാരിനെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »