കൊല്ലപ്പെട്ട ഇസ്മായില്‍ ഹനിയെയുടെ പകരക്കാരനായി യഹ്യ സിന്‍വറിനെ പ്രഖ്യാപിച്ച് ഹമാസ്


ഗാസ: കൊല്ലപ്പെട്ട ഇസ്മായില്‍ ഹനിയെയുടെ പിന്‍ഗാമിയായി യഹ്യ സിന്‍വറിനെ പ്രഖ്യാപിച്ച് പലസ്തീന്‍ സംഘടനയായ ഹമാസ്. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ നേതാവായി യഹ്യ സിന്‍വറിനെ തിരഞ്ഞെടുത്തതായി സംഘടന പ്രസ്താവനയില്‍ അറിയിച്ചു. ഹമാസിന്റെ ഗാസ മുനമ്പ് മേധാവിയായിരുന്നു യഹ്യ സിന്‍വര്‍. പ്രഖ്യാപ നത്തിന് പിന്നാലെ ഗാസയില്‍നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തതായി ഹമാസിന്റെ സായുധ സംഘമായ അല്‍ ഖസം ബ്രിഗേഡ് അറിയിച്ചു.

61കാരനായ യഹ്യ സിന്‍വര്‍ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ മുഖ്യ സൂത്രധാര നാണെന്നാണ് ഇസ്രായേലിന്റെ ആരോപണം. ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗവു മായി ബന്ധം പുലര്‍ത്തുന്ന പലസ്തീനികളെ കണ്ടെത്തുന്ന അല്‍ മജീദ് വിഭാഗത്തിന്റെ തലവനായിരുന്ന സിന്‍വര്‍ 2017ലാണ് ഹമാസ് നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. വര്‍ഷങ്ങളോളം ഇസ്രായേല്‍ തടവുകാരനായിരുന്നു. ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സിന്‍വര്‍ പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നത് അപൂര്‍വമാണ്.

അതേസമയം യഹ്യ സിന്‍വറിനെ മേധാവിയായി പ്രഖ്യാപിച്ചത് ഇസ്രായേലിനുള്ള ഹമാസിന്റെ പരോക്ഷ മറുപടിയാണ്. പ്രഖ്യാപനത്തിന് പിന്നാലെ സിന്‍വറിനെ വധിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍ രംഗത്തെത്തി. സിന്‍വറിനെ വേഗംതന്നെ വകവരുത്തുമെന്നും ഹമാസ് എന്ന നീച സംഘടനയെ ഭൂമിയില്‍നിന്ന് തുടച്ചുനീക്കു മെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എക്‌സില്‍ കുറിച്ചു.

ഇസ്മായില്‍ ഹനിയ്യയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഹമാസ് ആരോപിക്കുന്നുണ്ടെങ്കിലും ഇത് ഏറ്റെടുക്കാന്‍ ഇസ്രായേല്‍ തയ്യാറായിട്ടില്ല. ടെഹ്രാനി ലെ ഗസ്റ്റ് ഹൗസില്‍ നടന്ന ബോംബ് ആക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടത്. ഇസ്രാ യേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് റിക്രൂട്ട് ചെയ്ത രണ്ട് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് ആണ് ബോംബ് വെച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹനിയ്യയുടെ കിടക്കയ്ക്ക് കീഴെ സ്ഥാപിച്ച ബോംബ് റോബോട്ടിനെ ഉപയോഗിച്ചാണ് പൊട്ടിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

നേരത്തെ ഹമാസ് സൈനിക മേധാവി മുഹമ്മദ് ഡെയ്ഫിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഹമാസ് തയ്യാറായിട്ടില്ല. ഹനിയ്യയും ഡെയ്ഫും കൊല്ലപ്പെട്ടതോടെയാണ് ഹമാസിന്റെ പ്രധാനിയായി യഹ്യ സിന്‍വര്‍ ഉയര്‍ന്നത്. ഡെയ്ഫുമായും അല്‍ ഖാസിം ബ്രിഗേഡുമായും വളരെ അടുത്ത ബന്ധമാണ് സിന്‍വര്‍ പുലര്‍ത്തിയിരുന്നത്.


Read Previous

‘ഇത് തര്‍ക്കിക്കേണ്ട സമയമല്ല’; ദുരിതാശ്വാസനിധിയിലേക്ക് അരലക്ഷം നല്‍കി എകെ ആന്റണി, ഇതുവരെ ലഭിച്ചത് 53.99 കോടി

Read Next

ട്രംപിനെയും മറ്റു നേതാക്കളെയും വധിക്കാന്‍ ഗൂഢാലോചന നടത്തിയ പാക് പൗരന്‍ യുഎസില്‍ പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »