ഗാസ വെടിനിർത്തൽ കരാറിൽ‌ മാറ്റങ്ങൾ‌ വേണമെന്ന് ഹമാസ്; ബന്ദികളെ മോചിപ്പിച്ചേക്കും


ഗാസ സിറ്റി: ഗാസ വെടിനിർത്തൽ കരാറിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹമാസ്. നിരവധി പാലസ്തീനി തടവുകാരെ വിട്ടയ്ക്കുന്നതിന് പകരം ജീവിച്ചിരിക്കുന്ന 10 ഇസ്രയേലി ബന്ദികളെ മോചിപ്പി ക്കുമെന്ന് ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചു. മരിച്ച 18 ബന്ദികളുടെ മൃതദേഹങ്ങളും വിട്ടു കൊടുക്കും.

എന്നാൽ ചില വ്യവസ്ഥകൾ കൂടി കരാറിൽ കൂട്ടിച്ചേർക്കണമെന്നD ഹമാസ് ആവശ്യപ്പെട്ടത്. സ്ഥിരമായ വെടിനിർത്തൽ കരാർ, ഗാസയിൽ നിന്ന് ഇസ്രയേലിൻ്റെ പൂർണമായ പിൻവാങ്ങൽ, മാനുഷിക സഹായ ങ്ങളുടെ തടസമില്ലാത്ത ലഭ്യത, എന്നീ നിബന്ധനകൾ ഒന്നും നിലവിലെ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതാണ് ഹമാസ് ആവശ്യപ്പെടുന്നത്. എന്നാൽ പുതിയ നിർദേശത്തോട് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഹമാസിന്റെ നിർദേശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഗാസയിൽ യുഎസ് മുന്നോട്ടുവച്ച പുതിയ വെടിനിർത്തൽ കരാർ ഇസ്രയേൽ അംഗീ കരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. 60 ദിവസത്തെ വെടിനിർത്തലായിരിക്കും ആദ്യഘട്ടത്തി ലുണ്ടാകുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


Read Previous

റഷ്യന്‍ വ്യോമ താവളത്തില്‍ വന്‍ ഡ്രോണ്‍ ആക്രമണം; 40 യുദ്ധ വിമാനങ്ങള്‍ തകര്‍ത്തതായി ഉക്രെയ്ന്‍

Read Next

തുരങ്ക പാതയിലൂടെ ഏറെ സഞ്ചരിച്ചു’; മുഹമ്മദ് സിന്‍വാറിനെ വകവരുത്തിയത് അതിസങ്കീര്‍ണ ഓപ്പറേഷനിലൂടെയെന്ന് ഐഡിഎഫ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »