Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹമാസ് തീവ്രവാദ സംഘടനയല്ല, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവര്‍; നിലപാട് വ്യക്തമാക്കി എര്‍ദോഗന്‍


അങ്കാറ: ഹമാസ് തീവ്രവാദ സംഘടനയല്ലെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് എര്‍ദോഗന്‍. ഹമാസ് വിമോചന സംഘമാണ്. അവര്‍ പലസ്തീനിലെ ജനങ്ങളെയും ഭൂമിയെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് പോരാടുന്നതെന്ന് എര്‍ദോഗന്‍ പറഞ്ഞു. ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഇത്ര കടുപ്പിച്ച പരാമര്‍ശം തുര്‍ക്കി പ്രസിഡന്റ് നടത്തുന്നത് ഇത് ആദ്യമായിട്ടാണ്. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയായ എകെ പാര്‍ട്ടിയിലെ പാര്‍ലമെന്റ് അംഗങ്ങളുമായി സംസാരിക്കവെയാണ് എര്‍ദോഗന്‍ നിലപാട് കടുപ്പിച്ചത്.

പലസ്തീന്‍ സേനയും, ഇസ്രായേല്‍ സൈന്യവും വെടിനിര്‍ത്തലിന് തയ്യാറാവണം. മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും എര്‍ദോഗന്‍ ആവശ്യപ്പെട്ടു. ഹമാസ് ഒരിക്കലും ഒരു തീവ്രവാദ സംഘടനയില്ല. അവര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന വിമോചന കൂട്ടായ്മയാണ്. സ്വന്തം ജനങ്ങളെയും, മണ്ണിനെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് അവര്‍ പോരാടുന്നത്.

ഹമാസിനെതിരെ ഇസ്രായേലിന്റെ തിരിച്ചടിക്ക് പിന്തുണ നല്‍കിയ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെയും എര്‍ദോഗന്‍ രംഗത്തെത്തി. ഇസ്രായേലിന് വേണ്ടി പാശ്ചാത്യ രാജ്യങ്ങള്‍ കണ്ണീര്‍പൊഴിക്കുന്നത് തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. നാറ്റോയില്‍ തുര്‍ക്കിയുടെ സഖ്യകക്ഷികളായ പ ല രാ്യങ്ങളും ഹമാസിനെ തീവ്രവാദ ഗ്രൂപ്പായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മത്തേയോ സാല്‍വിനി എര്‍ദോഗന്റെ പരാമര്‍ശത്തെ തള്ളി.

തുര്‍ക്കിഷ് അംബാസിഡറെ പ്രതിഷേധം അറിയിക്കാന്‍ വിദേശകാര്യ മന്ത്രിയോട് നിര്‍ദേശിക്കുമെന്നും സാല്‍വിനി പറഞ്ഞു. അതേസമയം ഇസ്രായേല്‍ ഗാസയില്‍ നടത്തിയ കടത്ത വ്യോമാക്രമണത്തെയും, അതില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതി നെയും തുര്‍ക്കി അപലപിച്ചിരുന്നു. ഇസ്രായേലിനോട് സംയമനം പാലിക്കാനും തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു.

തുര്‍ക്കിയുടെ സദുദ്ദേശത്തെ മുതലെടുക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് എര്‍ദോഗന്‍ ആരോപിച്ചിരുന്നു. നേരത്തെ ഇസ്രായേലുമായുള്ള ബന്ധം പുനസ്ഥാപി ക്കാനുള്ള ശ്രമങ്ങള്‍ തുര്‍ക്കി ആരംഭിച്ചിരുന്നു. എന്നാല്‍ ഗാസയിലെ ഇസ്രായേലിന്റെ ബോംബിംഗിനെ തുടര്‍ന്ന് ഇതെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. എര്‍ദോഗന്‍ ഇസ്രായേലിലേക്കുള്ള യാത്ര തന്നെ മാറ്റിവെച്ചു. ഇസ്രായേല്‍ ഗാസയിലെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.

ഗാസയില്‍ നിരവധി സാധാരണക്കാര്‍ മരിക്കുന്നതാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇസ്രായേലിന് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. കരമാര്‍ഗം ഗാസ മുനമ്പിലേക്ക് പ്രവേശിക്കാനാണ് ഇസ്രായേല്‍ പ്രതിരോധ സേനകളുടെ തീരുമാനം. കഴിഞ്ഞ ദിവസം നാനൂറോളം വ്യോമാക്രമണങ്ങളാണ് നടത്തിയതെന്ന് ഇസ്രായേല്‍ പറഞ്ഞു.


Read Previous

യുഎന്‍ അധികൃതര്‍ക്ക് വിലക്കിട്ട് ഇസ്രായേല്‍, വിസ നിഷേധിച്ചു, ഗുട്ടെറസിന്റെ പരാമര്‍ശത്തിന് തിരിച്ചടി

Read Next

ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം; ഇന്ത്യയോട് ഇസ്രയേല്‍; സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ആശങ്ക അറിയിച്ച് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »