
ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ 242 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം ഞൊടിയിടയില്‍ തീഗോളമായി മാറിയതിന്‍റെ നടുക്കത്തിലാണ് രാജ്യം. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പോകുകയായിരുന്ന എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ വിമാനത്താവളത്തിന് സമീപത്തെ ബി ജെ മെഡിക്കല്‍ കോളജ് മെസിന് മുകളിലേക്ക് തകര്‍ന്ന് വീണത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാന ദുരന്തങ്ങളില്‍ ഒന്നായി അഹമ്മദാബാദ് എയര്‍ ഇന്ത്യാ വിമാനാപകടം മാറി.
ഇതിന് മുന്‍പ് എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ഓഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വലിയ ദുരന്തമുണ്ടായി. എയര്‍ ഇന്ത്യയുടെ ഐ എക്‌സ് 344 ദുബായ്- കരിപൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 പേരാണ് അന്ന് മരിച്ചത്. ഇതിലും വലിയ ദുരന്തമാണ് ഇന്ന് (ജൂണ്‍ 12) അഹമ്മദാബാദില്‍ നടന്നിരിക്കുന്നത്. മൊത്തം വിമാന അപകടങ്ങളുടെ കണക്കെടുക്കുമ്പോള്‍ നാല്‍പതു വര്‍ഷത്തിനിടെ ഞെട്ടിക്കുന്ന ദുരന്തങ്ങളാണ് ഇന്ത്യയില്‍ മാത്രം നടന്നിട്ടുള്ളത്.
രാജ്യത്തെ നടുക്കിയ വിമാന അപകടങ്ങള്‍ ഇങ്ങനെ
07.08.2020 (കേരളം): കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ എയർ ഇന്ത്യ എക്സ്പ്രസ് ദുബായ്-കോഴിക്കോട് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത് അതില്‍ 18 പേർ മരിച്ചു, 172 പേർ രക്ഷപ്പെട്ടു.
22.05.2010 (കർണാടക): മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ എയർ ഇന്ത്യ എക്സ്പ്രസ് ദുബായ്-മംഗലാപുരം വിമാനം തകര്‍ന്ന് വീണ് 158 പേർ മരിച്ചു എട്ടു പേർ രക്ഷപ്പെട്ടു.
17.07.2000 (ബീഹാർ): പട്‌നയിലെ ഒരു റെസിഡൻഷ്യൽ എസ്റ്റേറ്റിൽ അലയൻസ് എയർ ഫ്ലൈറ്റ് 7412 തകർന്നു വീണു; വിമാനത്തിലുണ്ടായിരുന്ന 55 പേരും പുറത്തുണ്ടായിരുന്ന അഞ്ചുപേരുമാണ് മരിച്ചത്.
07.03.1999 (ഡൽഹി): പൊഖ്‌റാൻ മരുഭൂമിയിലെ “വായുശക്തി-99” പ്രദർശനത്തിൽ ഇന്ത്യൻ വ്യോമസേന സഞ്ചരിച്ചിരുന്ന ആന്‍റനോവ്-32 ട്രാൻസ്‌പോർട്ട് ജെറ്റ് ഡൽഹിയിൽ തകർന്നുവീണു. സേനയിലെ 18 പേർ ഉൾപ്പെടെ 21 പേർ മരിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് തകർന്നുവീണത്. ആദ്യമായാണ് ഇത്രയും അധികം പ്രതിരോധസേനയിലെ ഉദ്യോഗസ്ഥര്‍ ഈയൊരുറ്റ അപകടത്തിലൂടെ കൊല്ലപ്പെടുന്നത്.
12.11.1996 (ഹരിയാന): ചർഖി ദാദ്രിയിൽ സൗദി അറേബ്യൻ എയർലൈൻസിന്‍റെയും കസാക്കിസ്ഥാൻ എയർലൈൻസിന്‍റെയും വിമാനങ്ങൾ കൂട്ടിയിടിച്ചു; ഇരു വിമാനങ്ങളിലുമുള്ള 349 പേരും മരിച്ചു.
26.04.1993 (മഹാരാഷ്ട്ര): ഔറംഗാബാദിൽ നിന്ന് പറന്നുയരുന്നതിനിടെ ഇന്ത്യൻ എയർലൈൻസ് വിമാനം റൺവേയിലുള്ള ട്രക്കിലിടിച്ച് 55 പേർ മരിച്ചു, 66 പേർക്ക് പരിക്കേറ്റു.
16.08.1991 (മണിപ്പൂർ): ഇംഫാലിലേക്ക് ലാന്‍ഡ് ചെയ്യുന്നതിനിടെ ഇന്ത്യൻ എയർലൈൻസ് വിമാനം തകർന്ന് 69 പേർ മരിച്ചു
14.02.1990 (കർണാടക): ബാംഗ്ലൂർ വിമാനത്താവളത്തിലേക്കുള്ള ലാന്‍ഡ് ചെയ്യാനിരിക്കെ ഇന്ത്യൻ എയർലൈൻസ് വിമാനം തകർന്നു വീണ് 92 പേർ മരിച്ചു. 19.10.1988 (ഗുജറാത്ത്): അഹമ്മദാബാദ് വിമാനത്താവളത്തിലേക്കുള്ള ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഇന്ത്യൻ എയർലൈൻസ് വിമാനം തകർന്നു വീണു 130 പേർ മരിച്ചു.
23.06.1985 (അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ): ‘കനിഷ്ക’ എന്ന് വിളിക്കപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് 182 അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുന്നതിനിടയില്‍ വിമാനം പൊട്ടിത്തെ റിച്ചു. ടൊറന്‍റോയില്‍ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ ഖാലിസ്ഥാനി ഭീകരർ എയർ ഇന്ത്യ ഫ്ലൈറ്റ് 182 ൽ രഹസ്യമായി ബോംബ് വെച്ചിരുന്നു. വിമാനം അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോൾ ബോംബ് പൊട്ടിത്തെറിച്ചു. വിമാനത്തിലുണ്ടായിരുന്ന 329 യാത്രക്കാരും മരിച്ചു.
21.06.1982 (മഹാരാഷ്ട്ര): പ്രതികൂല കാലാവസ്ഥയെത്തുടർന്ന് എയർ ഇന്ത്യ വിമാനം ബോംബെയിൽ തകർന്നു വീണു; 17 പേർ മരിച്ചു, 94 പേർ രക്ഷപ്പെട്ടു.
01.01.1978 (മഹാരാഷ്ട്ര): ബാന്ദ്ര തീരത്ത് എയർ ഇന്ത്യ വിമാനം തകർന്നുവീണു; 213 പേർ മരിച്ചു. എയർ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനാപകടമായി ഇത് അറിയപ്പെടുന്നു. 1978 ജനുവരി 1 ന് (പുതുവത്സര ദിനത്തിൽ) രാത്രി 8 മണിക്ക് മുംബൈയിലെ സാന്താക്രൂസ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് രണ്ട് മിനിറ്റിനുശേഷമാണ് എയർ ഇന്ത്യ ഫ്ലൈറ്റ് 855 അറബിക്കടലിൽ തകർന്നുവീണത്. ദുബായിലേക്ക് പോകുകയായിരുന്ന വിമാനത്തിലുണ്ടായിരുന്ന 213 യാത്രക്കാരും മരിച്ചു.
12.10.1976 (മഹാരാഷ്ട്ര): വിമാനത്തിനുള്ളിൽ ഉണ്ടായ തീപിടുത്തത്തെത്തുടർന്ന് ഇന്ത്യൻ എയർലൈൻസ് വിമാനം മുംബൈയിൽ തകർന്നുവീണു 95 പേർ മരിച്ചു.
31.05.1973 (ഡൽഹി): ഡൽഹി വിമാനത്താവളത്തിനടുത്ത് ഇന്ത്യൻ എയർലൈൻസ് വിമാനം തകർന്നുവീണു; 48 പേർ മരിച്ചു, 17 പേർക്ക് പരിക്കേറ്റു.
14.06.1972 (ഡൽഹി): അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ ജപ്പാൻ എയർ ലൈൻസ് ഡിസി‐8 ജെറ്റ് തീപിടിച്ച് തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 89 പേരിൽ 83 പേർ മരിച്ചു. ന്യൂഡൽഹിയിൽ നിന്ന് 15 മൈൽ തെക്കുകിഴക്കായി ജയ്ത്പൂർ ഗ്രാമത്തിന് സമീപം ഏകദേശം രണ്ട് ചതുരശ്ര മൈൽ വിസ്തൃതിയിൽ തീപിടിച്ച അവശിഷ്ടങ്ങൾ പടർന്നതോടെ നിലത്തുണ്ടായിരുന്ന രണ്ട് പേരും മരിച്ചു.
28.07.1963 (മഹാരാഷ്ട്ര): യുണൈറ്റഡ് അറബ് എയർലൈൻസ് വിമാനം മുംബൈ വിമാനത്താവളത്തിൽ തകർന്നുവീണു 63 പേർ മരിച്ചു.
07.07.1962 (മഹാരാഷ്ട്ര): അലിറ്റാലിയ വിമാനം മുംബൈയുടെ വടക്കുകിഴക്കൻ കുന്നിലേക്ക് ഇടിച്ചുകയറിയുണ്ടായ ദുരന്തത്തില്‍ 94 പേർ മരിച്ചു.
25.05.1958 (ഹരിയാന): ഗുഡ്ഗാവിൽ ഒരു ആവ്രോ യോർക്ക് വിമാനത്തിനുള്ളിൽ ഉണ്ടായ തീപിടുത്തത്തെ ത്തുടർന്ന് തകർന്നുവീണു വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരിൽ നാലുപേർ മരിച്ചു.
07.03.1938 (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഡാറ്റിയയ്ക്ക് സമീപം എയർ ഫ്രാൻസ് വിമാനം തകർന്നുവീണു 7 പേർ മരിച്ചു.
ലോകത്തെ ഞെട്ടിച്ച വിമാന ദുരന്തങ്ങള്‍
29.01.2025(യുഎസ്എ): വാഷിംഗ്ടൺ ഡിസിക്ക് സമീപമുള്ള റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടെ 64 പേരുമായി പറന്ന യാത്രാ വിമാനം ആകാശത്ത് വെച്ച് ഒരു സൈനിക ഹെലികോപ്റ്ററിൽ ഇടിച്ച് അപകടമുണ്ടായി.
25.12.2024 (കസാക്കിസ്ഥാൻ) : 2024 ഡിസംബർ 25 ന് കസാക്കിസ്ഥാനിലെ അക്താവുവിന് സമീപം അസർബൈജാൻ എയർലൈൻസിന്റെ ഒരു വിമാനം തകർന്നുവീണു. ക്രിസ്മസ് ദിനത്തിൽ നടന്ന അപകടത്തിൽ 38 പേർ കൊല്ലപ്പെടുകയും നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.
29.12.2024 (ദക്ഷിണ കൊറിയ): ദക്ഷിണ കൊറിയയിൽ ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ വിമാനാപകടത്തിൽ 179 പേർ മരിച്ചു.
09.08.2024 (ബ്രസീൽ): 2024 ഓഗസ്റ്റ് 9 ന് ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്ത് ഒരു ഗേറ്റഡ് റെസിഡൻഷ്യൽ കമ്മ്യൂണിറ്റിയിലേക്ക് ഒരു യാത്രാ വിമാനം ഇടിച്ചുകയറി 61 പേർ മരിച്ചു. ATR 72 ഇരട്ട എഞ്ചിൻ ടർബോപ്രോപ്പ് വിമാനം 57 യാത്രക്കാരും 4 ജീവനക്കാരുമായി സാവോ പോളോയിലെ ഗ്വാറുൾഹോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
2024 ജൂലൈ 24 (നേപ്പാൾ) : ജൂലൈ 24 ന് രാവിലെ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 19 പേരുമായി പറന്നുയരുന്നതിനിടെ ഒരു സ്വകാര്യ എയർലൈൻ കമ്പനിയുടെ വിമാനം തകർന്നുവീണ് കുറഞ്ഞത് 18 പേർ മരിച്ചു. സൗര്യ എയർലൈൻസിന്റെ വിമാനം നേപ്പാളിലെ പൊഖാറയിലേക്ക് പോകുകയായിരുന്നു.
02.01.2024( ജപ്പാൻ): ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലെ റൺവേയിൽ ഒരു ചെറിയ കോസ്റ്റ്ഗാർഡ് വിമാനവുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ജപ്പാൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിലുണ്ടായിരുന്ന 379 യാത്രക്കാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തി. എന്നാൽ കോസ്റ്റ്ഗാർഡ് വിമാനത്തിലെ ആറ് ജീവനക്കാരിൽ അഞ്ച് പേർ മരിച്ചു.
2023 ജനുവരി 15 (നേപ്പാൾ): നേപ്പാൾ ജനുവരി 15 ന് നേപ്പാളിലെ പുതിയ വിമാനത്താവളത്തിലേക്ക് ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടു 68 പേര്‍ മരിച്ചു.
2022 മാർച്ച് 21 (ചൈന): 133 പേരുമായി പറന്ന ചൈനീസ് വിമാനം തകർന്നു. 132 പേരുമായി പറന്ന ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനം തെക്കൻ ചൈനയിൽ തകർന്നുവീണു.
22.05.2020 (പാകിസ്ഥാൻ) : പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് ഫ്ലൈറ്റ് 8303 കറാച്ചിയിൽ എ320 വിമാനം തകര്‍ന്ന് 97 പേർ മരിച്ചു.
2020 ജനുവരി 10 (ഇറാൻ) : ഇറാൻ ഉക്രേനിയൻ യാത്രാ വിമാനം ഇറാനിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 176 പേര്‍ മരിച്ചു.
2019 മാർച്ച് 10 (എത്യോപ്യ) : എത്യോപ്യൻ എയർലൈൻസിന്റെ പുതിയ ബോയിംഗ് 737-8 മാക്സ് വിമാനം അഡിസ് അബാബയിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 157 പേരും മരിച്ചു. 35 രാജ്യക്കാരെ പ്രതിനിധീകരിച്ച് ഐഒഎം ഉൾപ്പെടെ കുറഞ്ഞത് അഞ്ച് ഐക്യരാഷ്ട്രസഭയിൽ നിന്നും അനുബന്ധ ഏജൻസികളില്‍ നിന്നുള്ള പ്രതിനിധികളും ഇതില്‍ ഉള്‍പ്പെടുന്നു.
2018 ഒക്ടോബർ 29 (ഇന്തോനേഷ്യ): ഇന്തോനേഷ്യയിൽ ലയൺ എയർ വിമാനം കടലിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 189 പേരും കൊല്ലപ്പെട്ടു. 2 മാസം പഴക്കമുള്ള ബോയിംഗ് 737 മാക്സ് 8 ജെറ്റ് ജക്കാർത്തയിൽ നിന്ന് സുമാത്രയ്ക്ക് സമീപമുള്ള ഒരു ദ്വീപിലേക്ക് പറന്നുയർന്ന് വെറും 13 മിനിറ്റിനുള്ളിൽ ജാവ കടലിൽ വീണത്.
2018 മെയ് 18 (ക്യൂബ): ക്യൂബയിൽ ജോസ് മാർട്ടി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ സ്റ്റേറ്റ് എയർവേസ് വിമാനം തകർന്ന് അതിലെ 110 യാത്രക്കാരിൽ മൂന്ന് പേർ ഒഴികെ എല്ലാവരും മരിച്ചു.
2018 ഏപ്രിൽ 11 (അൾജീരിയ): അൾജീരിയയിൽ, അൾജിയേഴ്‌സിന് തെക്ക് പടിഞ്ഞാറുള്ള ബൗഫാരിക് വിമാനത്താവളത്തിനടുത്തുള്ള ഒരു വയലിൽ ഒരു സൈനിക വിമാനം തകർന്നുവീണ് 257 പേർ മരിച്ചു.
2017 ജൂൺ 7 (മ്യാൻമർ): 122 പേരുമായി തെക്കൻ മ്യാൻമറിൽ നിന്ന് യാങ്കോണിലേക്കുള്ള മ്യാൻമർ സൈനിക ട്രാൻസ്‌പോർട്ട് വിമാനം തകർന്നുവീണു.
2014 മാർച്ച് 8 (മലേഷ്യ) : ക്വാലാലംപൂരിൽ നിന്ന് ബീജിംഗിലേക്കുള്ള 239 ആളുകളുമായി യാത്ര ചെയ്യുകയായിരുന്ന മലേഷ്യ എയർലൈൻസ് ഫ്ലൈറ്റ് 370, 777, 2014 മാർച്ച് 8 ന് റഡാർ സ്‌ക്രീനുകളിൽ നിന്ന് തകര്‍ന്നു വീണു.
2009 ജൂൺ 1 (അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ) :– 2009 ജൂൺ 1 ന് റിയോയിൽ നിന്ന് പാരീസിലേക്കുള്ള യാത്രയിൽ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് എയർ ഫ്രാൻസ് ഫ്ലൈറ്റ് 447 തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തില്‍ വീണു. വിമാനത്തിലുണ്ടായിരുന്ന 228 പേരും മരിച്ചു.
1998 സെപ്റ്റംബർ 2 (കാനഡ) :– ന്യൂയോർക്കിൽ നിന്ന് ജനീവയിലേക്ക് പോയ സ്വിസ്സെയറിന്റെ മക്ഡൊണൽ ഡഗ്ലസ് എംഡി -11 ഫ്ലൈറ്റ് 111തീപടര്‍ന്നുണ്ടായ അപകടത്തില്‍ അറ്റ്ലാന്റിക്കിൽ തകർന്നു. 229 പേരും കൊല്ലപ്പെട്ടു.