ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയുടെ ചരിത്രമുറങ്ങുന്ന പള്ളികളുടെ തനിമ നിലനിർത്തുന്നതിനായുള്ള ‘പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഹൗതത് ബനി തമീമിലെ കോട്ട പള്ളി (Qala’a Mosque) ശ്രദ്ധേയമാകുന്നു. സൗദി അറേബ്യയുടെ രണ്ടാം ഭരണകൂടവുമായി അഭേദ്യമായ ബന്ധ മുള്ള ഈ പള്ളി, പഴയ പ്രതാപത്തോടെ വിശ്വാസികൾക്കായി തുറന്നു നൽകുകയാണ്.

ഹിജ്റ 1250-ൽ (ഏകദേശം ക്രിസ്തുവർഷം 1834) ആണ് ഈ പള്ളി നിർമ്മിക്കപ്പെട്ടത്. ഹൗതത് ബനി തമീം ഗവർണറേറ്റിലെ അൽ ഹൽവ സെന്ററിലാണ് ഈ ചരിത്ര സ്മാരകം സ്ഥിതി ചെയ്യുന്നത്. രണ്ടാം സൗദി ഭരണകാലത്തെ വാസ്തുവിദ്യാ മികവിൻ്റെയും വിശ്വാസ സംസ്‌കാരത്തിൻ്റെയും ഉത്തമ ഉദാഹരണ മാണിത്.
പള്ളിയുടെ പൗരാണിക നജ്ദി ശൈലി (Najdi Style) ഒട്ടും ചോർന്നുപോകാതെയാണ് നവീകരണം പൂർത്തി യാക്കിയിരിക്കുന്നത്. നവീകരണത്തിന് ശേഷം പള്ളിയുടെ വിസ്തീർണ്ണം 625 ചതുരശ്ര മീറ്ററായി വർദ്ധി പ്പിച്ചു. ഒരേസമയം 180 പേർക്ക് നമസ്‌കരിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
നജ്ദി പൈതൃകത്തിൻ്റെ ഭാഗമായ കളിമണ്ണും പ്രകൃതിദത്തമായ കല്ലുകളും ഉപയോഗിച്ചുള്ള ചുവരുകളും മരത്തടികൾ കൊണ്ടുള്ള മേൽക്കൂരയും പള്ളിയുടെ തനിമ വിളിച്ചോതുന്നു.സൗദി അറേബ്യയുടെ വിഷൻ 2030-ൻ്റെ ഭാഗമായി പൈതൃക കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ മതപരവും സാംസ്‌കാരികവുമായ പ്രാധാന്യം വീണ്ടെടുക്കുന്നതിനുമുള്ള വലിയൊരു ചുവടുവെപ്പാണിത്.
