Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ഹൂതികള്‍! ഇന്ത്യയിലേക്കുള്ള കപ്പല്‍ ഹൈജാക്ക് ചെയ്യുന്ന വീഡിയോ പുറത്ത്


ഇന്ത്യയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പല്‍ ചെങ്കടലില്‍ വെച്ച് യെമനിലെ ഹൂതികള്‍ ഹൈജാക്ക് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മുകളില്‍ നിന്ന് ഒരു ഹെലികോപ്റ്റര്‍ ഗാലക്സി ലീഡര്‍ എന്ന കപ്പലില്‍ ഇറങ്ങുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ഹെലികോപ്റ്ററിലെത്തിയ ഹൂതി തോക്കുധാരികള്‍ കപ്പലില്‍ ഇറങ്ങുന്നതും ചിലര്‍ കപ്പലിന്റെ ക്യാബിന്‍ ലക്ഷ്യം വെക്കുന്നതും വ്യക്തമാണ്. ഇവര്‍ ക്യാബിന്‍ വാതില്‍ തുറക്കുന്നതോടെ ജീവനക്കാര്‍ കൈകള്‍ ഉയര്‍ത്തി കീഴടങ്ങുകയാണ്.

ഹൂതികളില്‍ ഒരാള്‍ കപ്പലിലൂടെ മുദ്രാവാക്യം വിളിച്ച് നടക്കുന്നതും കാണാം. ‘ദൈവമാണ് ഏറ്റവും വലിയവന്‍, അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം, യഹൂദന്മാര്‍ ശപിക്കപ്പെടട്ടെ, ഇസ്ലാമിന് വിജയം’ എന്നാണ് മുദ്രാവാക്യം വിളിച്ചതെന്ന് ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലേക്ക് വന്നത് ഇസ്രയേൽ കപ്പലാണെന്ന് സംശയിച്ചാണു കപ്പൽ തട്ടിയെടുത്തത്. എന്നാൽ ഒരു ബ്രിട്ടീഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ചരക്ക് കപ്പല്‍. ഒരു ജാപ്പനീസ് കമ്പനിയാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. യുക്രൈന്‍, ബള്‍ഗേറിയന്‍, ഫിലിപ്പിനോ, മെക്‌സിക്കന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 25 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലില്‍ ഇസ്രായേലികളാരും ഉണ്ടായിരുന്നില്ലെന്നും ഹൈജാക്ക് ചെയ്യപ്പെടുമ്പോള്‍ തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു കപ്പലെന്നും ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതി വിമതര്‍ കപ്പല്‍ ഹൈജാക്ക് ചെയ്തതിനെ ‘ഇറാന്റെ ഭീകരപ്രവര്‍ത്തനം’ എന്നും ‘ആഗോള തലത്തില്‍ വളരെ ഗുരുതരമായ സംഭവം’ എന്നുമാണ് ഇസ്രായേല്‍ വിശേഷിപ്പിച്ചത്.

ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ ഇസ്രായേലിനെതിരായ യുദ്ധത്തില്‍ ഹമാസിനൊപ്പം നില്‍ക്കുകയാണ്. ഇവര്‍ ഇസ്രായേലിന് നേരെ നിരവധി റൗണ്ട് മിസൈലുകള്‍ പ്രയോഗിക്കുകയും ചെയ്തു. പലസ്തീനികളുടെ ഐക്യദാര്‍ഢ്യത്തോടെ യാണ് ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നതെന്ന് ഹൂതികള്‍ പറയുന്നു.

ഇസ്രായേൽ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ പ്രവർത്തിപ്പിക്കുന്നതോ ഇസ്രായേൽ പതാക വഹിക്കുന്നതോ ആയ എല്ലാ കപ്പലുകളെയും സംഘം ലക്ഷ്യ മിടുന്നതായി യെമനിലെ ഇറാൻ വിന്യസിച്ച സൈനിക വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേലി കപ്പലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പിൻവലിക്കണ മെന്നു ഹൂതി വിമതർ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. ചെങ്കടലിലും ബാബ് അൽ മന്ദേബ് കടലിടുക്കിലും, ഇസ്രായേൽ കപ്പലുകൾക്ക് നേരെ ആക്രമണം വർദ്ധിപ്പിക്കു മെന്ന് ഹൂതി നേതാവ് ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ചിരുന്നു.

ഹമാസിനെതിരെയുള്ള ഇസ്രയേൽ ആക്രമണം തുടങ്ങിയപ്പോൾ മുതൽ ഇസ്രയേലിനെതിരെ ഹൂതി വിമതർ രംഗത്തെത്തിയിരുന്നു. ഇതിനിടെ ആദ്യമായാണ് ആഗോളഭീഷണിയാകുന്ന തരത്തിലൊരു നീക്കമുണ്ടാകുന്നത്. ഇവർക്ക് ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലടക്കം ഇറാന്റെ പരിശീലനം ലഭിച്ചതായി റിപ്പോർട്ടുണ്ട്.

ഒക്ടോബര്‍ 7 ന് പലസ്തീന്‍ ഭീകര സംഘമായ ഹമാസ്, ഇസ്രായേലിന് നേരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ഇതില്‍ പങ്കെടുത്ത നിരവധി ഹമാസ് പ്രവര്‍ത്തകരെ ഇസ്രായേല്‍ സൈന്യം വധിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം ഗാസയില്‍ ഹമാസിനെതിരായ കര ആക്രമണം ഇസ്രായേല്‍ ശക്തമാക്കി. യുദ്ധത്തില്‍ ഇസ്രായേലില്‍ 1,200 ഓളം പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഗാസയില്‍ 10,000 ത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.


Read Previous

ക്യാമറയുമായി അകത്തു കടന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി

Read Next

തിരുവനന്തപുരത്ത് 19കാരനെ വെട്ടിക്കൊന്നു; പിന്നില്‍ നാല്‍വര്‍ സംഘം; ഒരാള്‍ പിടിയില്‍, 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »