Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

എല്ലാം ഇട്ടെറിഞ്ഞ് വീട്ടിൽ വന്ന് നിൽക്കാൻ തോന്നി’; സിനിമയിലെ വയലൻസിനെ കുറിച്ച് പറയാൻ ഞാൻ ആളല്ല; സുരേഷ് ഗോപി


തിരുവനന്തപുരം: സമൂഹത്തില്‍ ഉണ്ടാകുന്ന അക്രമങ്ങളില്‍ സിനിമയ്ക്കും പങ്കുണ്ടാകാമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. എന്നാല്‍ എല്ലാം ഉത്ഭവിച്ചത് സിനിമയില്‍ നിന്നാണ് എന്ന് പറയരുത്. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ സമൂഹം ഒന്നായി രംഗത്ത് ഇറങ്ങണമെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമ കണ്ടാല്‍ മാത്രം പോരെന്നും വിവേകം ഉപയോഗിച്ച് മനസിലാക്കുക കൂടി വേണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

‘ എല്ലാവരും ഏറെ വിമര്‍ശിക്കുന്നത് ഇടുക്കി ഗോള്‍ഡ് എന്ന സിനിമയാണ്. അങ്ങനെ ഒരു അവസ്ഥയു ണ്ടായതുകൊണ്ടാണ് ആ ഒരുസിനിമ ഉണ്ടായത്. അല്ലാതെ വായുവില്‍ നിന്ന് ചിന്തയില്‍ നിന്ന് ആവാഹി ച്ചെടുത്ത് നിങ്ങള്‍ക്ക് സമ്മാനിച്ചതാണോ?. അല്ലല്ലോ?. അതിനെ മഹത്വവത്കരിച്ചതിന് പിന്നില്‍ എന്തെ ങ്കിലും ഉദ്ദേശ്യമുണ്ടോയെന്ന് ആ കലകാരന്‍മാരോട് ചോദിക്കണം.

ഈ മഹത്വവല്‍ക്കരണത്തിന്റെ അപകടം, ഈ വിഷയത്തിന്റെ വലിയ അപകട സൂചന നല്‍കിയില്ല എന്നത് ഓരോരുത്തരുടെയും വിവേകത്തിന്റെ ഭാഗമാണ്. വിവേകം ഒരു പുസ്തകത്തില്‍ ഉള്‍കൊള്ളണം എന്ന് പറഞ്ഞൂടല്ലോ. അത് മനസിലാക്കുന്നവരുടെ കൂടി വിഷയമാണ്. വായിച്ചാല്‍ മാത്രം പോരല്ലോ. അതിനെ മനസിലാക്കുക എന്നുകൂടി ഇല്ലേ? സിനിമയിലെ വയലന്‍സിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. നേരിയ തോതിലെങ്കിലും സിനിമയില്‍ വയലന്‍സ് കാണിച്ച് വളര്‍ന്ന ആളാണ് ഞാന്‍. ഇത് നല്ലതല്ല, കണ്ടു ആനന്ദിക്കാനുള്ളതല്ല. പഠിക്കാനും മനസിലാക്കാനും വേണ്ടിയുള്ള സിനിമയാണ് അതൊക്കെ. മനസിലാക്കുക എന്നൊരു കാര്യം കൂടിയുണ്ടല്ലോ.’ സുരേഷ് ഗോപി പറഞ്ഞു.

കുട്ടികള്‍ ഇങ്ങനെയാകുന്നത് കാണുമ്പോള്‍ എല്ലാം ഇട്ടെറിഞ്ഞ് വീട്ടില്‍ വന്ന് നില്‍ക്കണമെന്ന് തോന്നി. മക്കള്‍ എന്നുപറയുന്നത് ഓരോ കുടുംബത്തിന്റെ മാത്രം സ്വത്തല്ല, രാജ്യത്തിന്റെ സ്വത്താണ്. ഓരോ കുഞ്ഞും ജനിച്ചുവീഴുന്നത് രാജ്യത്തിന്റെ എല്ലാം അംശങ്ങളിലേക്കും ശുദ്ധമായി ശക്തമായി സംഭാവന നല്‍കി രാജ്യത്തെ രക്ഷിക്കാനാണ്. ഒരു കുഞ്ഞുപോലും പാഴായി പോകാനും പൊലിഞ്ഞുപോകാനും പാടില്ല. എല്ലാ പൂര്‍ണതയിലേക്ക് എത്തിച്ച് അടുത്ത തലമുറയെ എല്‍പ്പിച്ച് പോകുന്ന നല്ല മാനസികാരോഗ്യം അവര്‍ക്ക് വേണം’- സുരേഷ് ഗോപി പറഞ്ഞു.

ഇതിന് പരിഹാരം കാണാന്‍ ഒരുവീട്ടിലെ അച്ഛനും അമ്മയും മാത്രം വിചാരിച്ചാല്‍ സാധിക്കില്ല. റസിഡ ന്റ് അസോസിയേഷനുകള്‍ക്ക് നല്ല സംഭാവന നല്‍കാന്‍ കഴിയും. ഒാരോ പാര്‍ട്ടികള്‍ക്കും കഴിയും. ബുത്തുതലത്തില്‍ 50 വീടുകള്‍ ഏറ്റെടുത്താല്‍ ഹിതമല്ലാത്തതൊന്നും വരില്ല. അത്രയ്ക്ക് അപകട സ്ഥിതിയിലേക്ക് സംസ്ഥാനം പോയെന്നും സുരേഷ് ഗോപി പറഞ്ഞു


Read Previous

ഭാര്യയും മകനും ഞാന്‍ അറിയാതെയാണ് നാട്ടിൽ കടബാധ്യതയുണ്ടാക്കിയത് വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ റഹീമിന്റെ മൊഴി

Read Next

മദ്യലഹരിയിൽ പാളത്തിൽ കിടന്നു; രക്ഷിച്ചയാളിനെ 20കാരൻ വെട്ടിക്കൊന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »