Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

നിലയ്ക്കാത്ത അലമുറകൾ’; മൊറോക്കോയിൽ മരണം 2,000 കവിഞ്ഞു; 1,400 പേർ ​ഗുരുതരാവസ്ഥയിൽ; കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങൾ,മരണസംഖ്യ ഇനിയും വർദ്ധിച്ചേക്കും, സഹായഹസ്തവുമായി ലോകരാജ്യങ്ങൾ


റാബത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ റിപ്പോർട്ട് ചെയ്ത ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ രണ്ടായിരം കവിഞ്ഞു. നിരവധിയാളുകൾക്ക് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ടെന്നും വൻ നാശനഷ്ടമാണ് രാജ്യത്തുണ്ടായിരിക്കുന്നതെമന്നും അധികൃതർ ശനിയാഴ്ച വ്യക്തമാക്കി.

വെള്ളിയാഴ്ച പ്രാദേശിക സമയം അർദ്ധരാത്രി 11.11 മണിക്ക് പൗരാണിക നഗരമായ മരക്കേഷിൽ നിന്നും 72 കിലോമീറ്റർ അകലെ ഹൈ അറ്റ്ലസ് പർവതമേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാജ്യത്ത് ആറ് പതിറ്റാണ്ടിനിടെ റിപ്പോർട്ട് ചെയ്ത ശക്തമായ ഭൂകമ്പമാണിത്.

നിലവിൽ 2012 പേരുടെ മരണം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. 2059 പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇതിൽ 1,404 പേരുടെ നില അതീവഗുരുതരമാണെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്, ഇതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്ന തായാണ് റിപ്പോർട്ട്. ഭൂകമ്പം അർദ്ധരാത്രിയിൽ ആയതിനാൽ തന്നെ മരണസംഘ്യ ഇനിയും വർദ്ധിക്കുമെന്നും റിപ്പോർട്ടുണ്ട്.

തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് അടക്കം നിരവധിയാളുകൾ സഹായഹസ്തവുമായി രംഗത്തുവന്നിട്ടുണ്ട്. ഇക്കൂട്ട ത്തിൽ വർഷങ്ങളായി ശത്രുത പുലർത്തിയിരുന്ന അൾജീരയ അടക്കമുണ്ടെന്നത് ശ്രദ്ധേയമായ കാര്യമാണ്.

അയൽരാജ്യമായ അൾജീരിയയിലും ഭൂചലനം അനുഭവപ്പെട്ടു. ഇവിടെ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് അൾജീരിയൻ സിവിൽ ഡിഫൻസ് അറിയിച്ചു. 1960ൽ മൊറോക്കൻ നഗരമായ അഗദിറിൽ ഉണ്ടായ വൻഭൂകമ്പത്തിൽ 12,000 പേരിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. വടക്കുകിഴക്കൻ മൊറോക്കൻ നഗരമായ അൽ ഹൊകൈ മയിൽ 2004ൽ ഉണ്ടായ ഭൂകമ്പത്തിൽ 628 പേർ കൊല്ലപ്പെട്ടിരുന്നു.

ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും അടക്കമുള്ള ലോകനേതാക്കൾ അനുശോചനം രേഖപ്പെടുത്തി രംഗത്തുവന്നിട്ടുണ്ട്.


Read Previous

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് സിബിഐ; ‘പേര് പിന്നീട് കൂട്ടിച്ചേർത്തു’

Read Next

ഷിഫ വെൽഫെയർ അസോസിയേഷൻ ഒമ്പതാമത് വാർഷികം ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »