Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് ഇന്ത്യ; 65 വയസ്സ് കഴിഞ്ഞവർക്ക് സഹായി നിർബന്ധം, സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് ക്വാട്ട 20 ശതമാനത്തിൽ നിന്നും 30 ശതമാനമാക്കി,150 ഹാജിമാർക്ക് ഒരു വളന്റിയർ; അറിയേണ്ടതെല്ലാം


ഡൽഹി: അടുത്ത വർഷത്തെ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ആണ് സുപ്രധാന തീരുമാനങ്ങളുമായി നയം പുറത്തിറ ക്കിയിരിക്കുന്നത്. 2025 മുതൽ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവർക്ക് കൂടെ സഹായി ഉണ്ടായിരിക്കണം. 18 മുതൽ 60 വയസ് വരെ പ്രായമുള്ള സഹായിക്ക് കൂടെ വരാം. 70 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു ആദ്യം ഈ നിമയം ഉണ്ടായിരുന്നത്. പുതിയ ഹജ്ജ് നയത്തെക്കുറിച്ചേ ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമാണ് വിശദീകരണം നൽകിയിരിക്കുന്നത്

ഹജ്ജിനെത്തുന്ന 65 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് നിർബന്ധമായും മറ്റൊരു സഹായി കൂടെ ഉണ്ടായിരിക്കണം. 45 നും 60 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ഇവർക്കൊപ്പം സഹായിയായി എത്താൻ സാധിക്കും. ഇന്ത്യയിൽ നിന്നുള്ള 150 ഹാജിമാർക്ക് ഒരു വളണ്ടിയർ എന്ന തോതിൽ ആണ് അനുവദിക്കുനന്ത്. അടുത്ത വർഷം മുതൽ ഇത് നടപ്പിലാക്കും. 2023 ഹജ്ജിൽ 300 ഹാജിമാർക്ക് ഒരാളെന്ന തോതിൽ ആണ് ആദ്യം അനുവദിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം 200 പേർക്ക് ഒരാൾ എന്ന തോതിൽ ആണ് വളണ്ടിയർമാരെ അനുവദിച്ചിരുന്നത്. ഇതിൽ എല്ലാം ആണ് മാറ്റം വരാൻ പോകുന്നത്.

മറ്റൊരു സുപ്രധാനം തീരുമാനം ഇങ്ങനെ, ആകെ ഹജ്ജ് ക്വാട്ടയിൽ അടുത്ത വർഷം മുതൽ 70 ശതമാനം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ആണ് വരുന്നത്. ബാക്കി 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിൽ ആയിരിക്കും അനുവദിക്കുന്നത്. നേരത്തെ ഇത് 80 ശതമാനം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലും, 20 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിലും ആയിരുന്നു. ഇതിൽ ആണ് മാറ്റം വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു. ‘ഹജ്ജ് സുവിത’ ആപ്പ് ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ മുഴുവൻ വിവരങ്ങളും ലഭ്യമാക്കികൊണ്ട് ആണ് കേന്ദ്ര സർക്കാർ ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. അടുത്ത വർഷം ഈ ആപ്പിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തും. കഴി‍ഞ്ഞ വർഷം ഹജ്ജിന് പോയവരിൽ 210 ഇന്ത്യൻ ഹാജിമാർ ആണ് മരിച്ചത്. എല്ലാവർഷവും ഇത്രയും പേർ മരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മരണം കൂടുതലാണ് എന്നുള്ള പ്രചരണങ്ങൾ എത്തിയിരുന്നു. ഇതെല്ലാം വ്യാജമാണെന്ന് അധികൃതർ അറിയിച്ചു.


Read Previous

സൗദിയില്‍ കനത്ത മഴ; മരണം ഏഴായി; മക്കയിലും കനത്ത നാശനഷ്ടം

Read Next

നവോദയ മാക്സ് ലൈൻ വോളിബോൾ ടൂർണമെന്റ് ആഗസ്റ്റ്‌ 8,9- വ്യാഴം വെള്ളി ദിവസങ്ങളിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »