ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: ഇന്ത്യയിലെയും സൗദി അറേബ്യയിലെയും സ്വർണ, രത്‌നാഭരണ വ്യവസായ രംഗത്തെ വിദേശ നിക്ഷേപകർക്കും ഉൽപ്പാദകർക്കുമായി ജെം ആന്റ് ജ്വല്ലറി പ്രോമോഷൻ കൗൺസിൽ ഇന്ത്യ (ജി.ജെ. ഇ.പി.സി) റിയാദ് ഇന്ത്യൻ എംബസിയുമായും, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് വിപുലമായ ആഗോള എക്‌സിബിഷൻ സംഘടിപ്പിക്കുന്നു. സൗദി അറേബ്യ ജ്വല്ലറി എക്‌സ്‌പൊസിഷൻ ‘സാജെക്‌സ് 2025’ എന്ന പേരിൽ ജിദ്ദ സൂപ്പർഡോമിൽ സെപ്റ്റംബർ 11 മുതൽ 13 വരെ നടക്കുന്ന ആഗോള എക്‌സ്‌പോ യുടെ പ്രഖ്യാപനം ജിദ്ദക്ക് പുറമേ റിയാദിലും ലോഞ്ചിംഗ് ചടങ്ങ് സംഘടിപ്പിച്ചു

ഇരു രാജ്യങ്ങളിലെയും രത്ന, ആഭരണ മേഖലകൾ തമ്മിലുള്ള സജീവമായ ആശയവിനിമയം കൈ മാറുന്നതിനും ബിസിനസ്സ് അവസരങ്ങളൾ കണ്ടെത്തുന്നതിനും ജ്വല്ലറി വ്യവസായത്തിലെ ഉഭയകക്ഷി വ്യാപാരത്തിനും സഹകരണത്തിനും ഗണ്യമായ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായിട്ടാണ് ‘സാജെക്‌സ് 2025’ സംഘടിപ്പിക്കുന്നത്

റിയാദിലെ ലിമെറിഡിയൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ ഡോ.സുഹൈൽ ഹജാസ് ഖാൻ സൗദി അറേബ്യ ജ്വല്ലറി എക്‌സ്‌പൊസിഷൻ ‘സാജെക്‌സ് 2025’ കര്‍ട്ടന്‍ റൈസര്‍ ഉത്ഘാടനം ചെയ്തു. റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് സെക്കന്റ്‌വൈസ് ചെയര്‍മാന്‍ അജ്ലാൻ സാദ് അൽഅജ്ലാൻ മുഖ്യ അതിഥിയായിരുന്നു, ജി.ജെ.ഇ.പി.സി ഏഷ്യന്‍ രാജ്യങ്ങളുടെ ഡയറക്ടര്‍ ഫലഹ് ജി അല്‍ മുതെരി , ശ്രീമതി മനുസ്മൃതി കോൺസുലർ റിയാദ് ഇന്ത്യൻ എംബസി, വാണിജ്യകാര്യം , ജി.ജെ. ഇ.പി.സി ചെയർമാൻ കിരിത് ഭൻസാലി, നാഷനൽ ഇവന്റ്‌സ് കൺവീനർ നിരവ് ഭൻസാലി, എക്‌സി ക്യൂട്ടീവ് ഡയറക്ടർ സബ്യസാചി റായ്, അറേബ്യൻ ഹൊറൈസൻ സാരഥികളായ ചെയർമാൻ ശാക്കിർ ഹുസൈൻ, സി ഇ ഓ അബ്ദുൽ നിഷാദ്, ഇന്ത്യയിലേയും സൗദിയിലേയും പ്രമുഖ ജ്വല്ലറി വ്യവസായികൾ തുടങ്ങിയ പ്രമുഖർ കർട്ടൻ റൈസർ പരിപാടിയിൽ പങ്കെടുത്തു.

