തുർക്കി-സിറിയ ഭൂചലനത്തിന്റെ നടക്കുത്തിലാണ് ലോകം. 5,000ത്തോളം പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. തുർക്കിയിലും അയൽ രാജ്യമായ സിറിയയിലും ഉണ്ടായ ഭൂചലനത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ മനസ്സിൽ വരുന്ന ഒരു ചോദ്യം ‘ഇന്ത്യ യിൽ ഭൂകമ്പത്തിന് എത്രത്തോളം സാധ്യതയുണ്ട്?’ എന്നാണ്. ഇന്ത്യയുടെ ഭൂപ്രദേശത്തി ന്റെ 59 ശതമാനവും വ്യത്യസ്ത തീവ്രതയിലുള്ള ഭൂകമ്പങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സർക്കാരിന്റെ കണക്കുകൾ പറയുന്നത്.

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നഗരങ്ങളും പട്ടണങ്ങളും സോൺ-5ൽ ആണ്. ഈ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യതയുണ്ട്. ദേശീയ തലസ്ഥാന മേഖല പോലും സോൺ-4 ആണ്. ഭൂകമ്പ സാദ്ധ്യതയുള്ള രണ്ടാമത്തെ ഉയർന്ന വിഭാഗമാണ് സോൺ 4. സോൺ 5- ആണ് ഏറ്റവും കൂടുതൽ ഭൂകമ്പ സാദ്ധ്യത മേഖല.
രാജ്യത്ത് രേഖപ്പെടുത്തിയ ഭൂകമ്പങ്ങളുടെ ചരിത്രം കണക്കിലെടുക്കുമ്പോൾ, ഇന്ത്യയുടെ മൊത്തം ഭൂപ്രദേശത്തിന്റെ 59 ശതമാനം പ്രദേശങ്ങളിൽ വ്യത്യസ്ത ഭൂകമ്പങ്ങൾക്ക് സാധ്യതയുണ്ട്. രാജ്യത്തിന്റെ ഭൂകമ്പ മേഖലാ ഭൂപടമനുസരിച്ച് മൊത്തം പ്രദേശത്തെ നാല് ഭൂകമ്പ മേഖലകളായി തരംതിരിച്ചിട്ടുണ്ടെന്നും 2021 ജൂലൈയിൽ സയൻസ് ആൻഡ് ടെക്നോളജി ആൻഡ് എർത്ത് സയൻസസ് സഹമന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭയെ അറിയിച്ചിരുന്നു.
ഏറ്റവും കുറഞ്ഞ ഭൂചലനങ്ങൾ സോൺ 2 ലാണ് സംഭവിക്കുന്നത്. രാജ്യത്തിന്റെ വിസ്തൃതിയുടെ ഏകദേശം 11% സോൺ 5-ലും 18% സോൺ 4-ലും 30% സോൺ 3-ലും ബാക്കിയുള്ള മേഖല രണ്ടിലുമാണ്.
ഹിമാലയത്തിൽ അപകടസാധ്യത
ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള മേഖലയാണ് മധ്യ ഹിമാലയൻ പ്രദേശം. 1905-ൽ കംഗാരയിൽ ഒരു വലിയ ഭൂകമ്പം ഉണ്ടായി. 1934ൽ ബീഹാർ-നേപ്പാൾ ഭൂകമ്പം ഉണ്ടായി. അന്ന് 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. 10,000 പേർ മരിച്ചു. 1991ൽ ഉത്തരകാശിയിലുണ്ടായ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 800 പേർ കൊല്ലപ്പെട്ടിരുന്നു. 2005ൽ കശ്മീരിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 80,000 പേർ കൊല്ലപ്പെട്ടിരുന്നു. 2016 ൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് മധ്യ ഹിമാലയത്തിൽ വലിയ രീതിയിലെ ഭൂചലനം ഉണ്ടായേക്കാം എന്നാണ്.
കഴിഞ്ഞ 50 ദശലക്ഷം വർഷങ്ങളിലായി ഹിമാലയൻ പർവതനിരകൾ നിർമ്മിച്ച ഇന്തോ-ഓസ്ട്രേലിയൻ, ഏഷ്യൻ ടെക്‌റ്റോണിക് പ്ലേറ്റുകൾ തമ്മിലുള്ള ഒത്തു ചേരലി ന്റെ പ്രകടനമാണ് ഈ ഭൂകമ്പങ്ങൾ എന്ന് ഭൂകമ്പ ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങൾ?
ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ബീഹാർ, അസം, മണിപ്പൂർ, നാഗാലാൻഡ്, ജമ്മു ആൻഡ് കാശ്മീർ, ആൻഡമാൻ & നിക്കോബാർ എന്നിവയാണ് സോൺ 5-ൽ ഉൾപ്പെടുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള ഭൂകമ്പങ്ങൾ നിരീക്ഷിക്കുന്നതിനുള്ള നോഡൽ സർക്കാർ ഏജൻസിയാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി. രാജ്യത്തുടനീളം, ഭൂകമ്പ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ടാബുകൾ സൂക്ഷിക്കുന്ന 115 ഒബ്‌സർവേറ്ററികൾ അടങ്ങുന്ന നാഷണൽ സീസ്‌മോളജിക്കൽ നെറ്റ്വർക്ക് ഉണ്ട്.
ഒരു റിപ്പോർട്ട് അനുസരിച്ച്, ഡൽഹി സ്ഥിതിചെയ്യുന്നത് സോഹ്ന, മഥുര, ഡൽഹി-മൊറാദാബാദ് എന്നീ മൂന്ന് സജീവ ഭൂകമ്പ രേഖകൾക്ക് സമീപമാണ്. ഏഴ് ഫോൾട്ട് ലൈനുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ ഡൽഹി-എൻസിആറിലെ ഏറ്റവും അപകട സാധ്യതയുള്ള പ്രദേശമാണ് ഗുരുഗ്രാം എന്ന് വിദഗ്ധർ പറയുന്നു.
ഡൽഹി-എൻസിആർ ഹിമാലയത്തോട് അടുത്തായതിനാൽ ടെക്‌റ്റോണിക് ഫലക ങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ അനുഭവപ്പെടുന്നതായി ഭൂകമ്പ ശാസ്ത്രജ്ഞർ പറയുന്നു. ഹിമാലയൻ ബെൽറ്റിലെ ഏത് ഭൂകമ്പവും ഡൽഹി-എൻസിആറിനെ ബാധിക്കുന്നു. മഥുര ഭൂകമ്പവും (1803), ബുലന്ദ്ഷഹറിലുണ്ടായ ഭൂകമ്പവും (1956) ഡൽഹി-എൻസിആറിന്റെ പരിസരത്ത് രേഖപ്പെടുത്തിയ ചരിത്രത്തിലെ മറ്റ് പ്രധാന ഭൂകമ്പങ്ങളാണ്.