
ന്യൂഡല്‍ഹി: പാക് അതിര്‍ത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തും മോക് ഡ്രില്‍ നടത്താൻ കേന്ദ്ര നിര്‍ദേശം. പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്‌മീർ എന്നിവിട ങ്ങളില്‍ വ്യാഴാഴ്‌ച മോക് ഡ്രിൽ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാകിസ്ഥാന് തക്കതായ തിരിച്ചടി നല്‍കിയ ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെയാണ് മോക് ഡ്രില്‍ നടത്തുന്നത്.
രാജസ്ഥാനിലെ നാല് അതിർത്തി ജില്ലകളായ ജയ്‌സാൽമീർ, ബാർമർ, ശ്രീ ഗംഗാനഗർ, ബിക്കാനീർ എന്നിവിടങ്ങളിൽ മെയ് 29 ന് മോക്ക് ഡ്രിൽ നടത്തുമെന്ന് ബാർമർ ജില്ലാ കലക്‌ടര്‍ ടിന ദാബി പറഞ്ഞു. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ജയ്‌സാൽമീർ ജില്ലയിൽ ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാക് സൈന്യത്തില്‍ നിന്നും തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടായ അതിര്‍ത്തി പ്രദേശങ്ങളിലാണ് മോക് ഡ്രില്‍ നടത്തുന്നതെന്ന് കേന്ദ്രം അറിയിച്ചു.
യുദ്ധ സമാനമായ സാഹചര്യങ്ങളില്‍ അടിയന്തര തയ്യാറെടുപ്പും പ്രതിരോധവും ശക്തിപ്പെടുത്തുന്നതിനാ യാണ് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്. വ്യാഴാഴ്‌ച വൈകിട്ട് 5 മണി മുതൽ രാത്രി 9 മണി വരെ യായിരിക്കും മോക് ഡ്രില്‍ സംഘടിപ്പിക്കുക. 2025 മെയ് ഏഴിന് ‘ഓപ്പറേഷൻ അഭയ്’ എന്ന പേരില്‍ രാജ്യ വ്യാപകമായി മോക് ഡ്രില്‍ സംഘടിപ്പിച്ചിരുന്നു.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് യുദ്ധ സമാന സാഹചര്യം നേരി ടാനുള്ള അടിയന്തര തയ്യാറെടുപ്പുകളിൽ രാജ്യം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. പാക് അധീന കശ്‌മീരിലെയും പാകിസ്ഥാനിലെയും ഒമ്പത് ഭീകര ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യൻ സൈന്യം നടപ്പിലാക്കിയിരുന്നു. ഇതില്‍ 100-ലധികം ഭീകരരെ വധിച്ചുവെന്നാണ് സൈന്യം വ്യക്തമാക്കിയത്.
ഈ ഓപ്പറേഷന് പിന്നാലെയായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചത്. എന്നാല്‍, പിന്നീട് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഇരുരാജ്യങ്ങളും സംയമനം പാലിച്ചു. ഇനി, ഭാവിയില്‍ എന്തെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായാല്‍ അതിനെ നേരിടാനുള്ള തയ്യാറെ ടുപ്പിനായാണ് വ്യാഴാഴ്‌ച അതിര്‍ത്തി പ്രദേശങ്ങളില്‍ മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.