ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്‌റാൻ: ശനിയാഴ്‌ച ഇസ്രയേൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ മുൻ ഇറാൻ പ്രസിഡൻ്റ് മഹ്മൂദ് അഹമ്മദി നെജാദ് കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അഹമ്മദി നെജാദിനൊപ്പം അദ്ദേഹ ത്തിൻ്റെ അടുത്ത ഉപദേശകരും അംഗരക്ഷകരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അഹമ്മദി നെജാദിൻ്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന അംഗരക്ഷകർ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (IRGC) അംഗങ്ങളായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ടെഹ്‌റാനിൽ അവർ ഉണ്ടായിരുന്ന കെട്ടിടത്തിന് നേരെ ഇസ്രയേൽ വ്യോമസേന ആക്രമണം നടത്തിയിരുന്നു. ടെഹ്‌റാനിലെ വടക്കുകിഴക്കൻ നാർമക് ജില്ലയിലാണ് അദ്ദേഹത്തിൻ്റെ വസതി സ്ഥിതി ചെയ്യുന്നത്.
അഹമ്മദി നെജാദിൻ്റെ വസതിക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തെത്തുടർന്നുള്ള നാശനഷ്‌ട ങ്ങൾ കാണിക്കുന്ന ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വ്യോമാക്രമണ ത്തിൽ രണ്ട് വിദ്യാർഥികളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
ഇറാനിലെ തീവ്ര യാഥാസ്ഥിതിക വിഭാഗത്തിൻ്റെ മുഖമായാണ് അദ്ദേഹം നെജാദി അറിയപ്പെടുന്നത്. പ്രസിഡൻ്റ് ആകുന്നതിന് മുമ്പ് ടെഹ്‌റാനിലെ മേയറായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഇറാൻ്റെ ആണവ പദ്ധതിക്ക് ശക്തമായ പിന്തുണ നൽകിയ നേതാവായിരുന്നു അദ്ദേഹം. ഇത് അദ്ദേഹത്തിൻ്റെ ഭരണകാലത്ത് പാശ്ചാത്യ രാജ്യങ്ങളുമായി വലിയ തർക്കങ്ങൾക്ക് കാരണമായി.
ഹോളോകോസ്റ്റ് നടന്നിട്ടില്ലെന്ന അദ്ദേഹത്തിൻ്റെ പ്രസ്താവനകളും ഇസ്രായേലിനെ ലോകഭൂപടത്തിൽ നിന്ന് തുടച്ചുനീക്കണമെന്ന ആഹ്വാനവും അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 2009-ൽ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇറാനിൽ വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധങ്ങൾ അരങ്ങേറി. ഇത് അടിച്ചമർത്തപ്പെട്ടത് അദ്ദേഹത്തിൻ്റെ ഭരണത്തിന് വലിയ വിമർശനങ്ങൾ നേരിടാൻ കാരണമായി.
2005-ൽ അപ്രതീക്ഷിതമായാണ് അദ്ദേഹം പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ സംസാരിക്കുന്ന ‘പോപ്പുലിസ്റ്റ്’ നേതാവായാണ് അദ്ദേഹം സ്വയം അവതരിപ്പിച്ചത്. 2003-ൽ ടെഹ്‌റാൻ മേയറായതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. നഗരത്തിൽ അദ്ദേഹം നടപ്പിലാക്കിയ മതപരമായ പരിഷ്കാരങ്ങൾ തീവ്ര യാഥാസ്ഥിതികരുടെ പിന്തുണ നേടിക്കൊടുത്തു.
ഇറാൻ്റെ ആണവ പദ്ധതികൾക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ ശക്തമായി വാദിച്ച നേതാവായിരുന്നു അദ്ദേഹം. ഇത് പാശ്ചാത്യ രാജ്യങ്ങളുമായുള്ള ഇറാൻ്റെ ബന്ധം വഷളാക്കി. പ്രസിഡന്റ് സ്ഥാനത്തിന് ശേഷം അദ്ദേഹം ഇറാൻ്റെ എക്സ്പെഡീൻസി ഡിസേൺമെൻ്റ് കൗൺസിൽ അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ടെഹ്‌റാനിലെ വടക്കുകിഴക്കൻ നാർമക് ജില്ലയിലുള്ള അദ്ദേഹത്തിൻ്റെ വസതിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.
