
ഡല്‍ഹി:: വിമാനത്തിലെ 11A സീറ്റിന് മാന്ത്രിക ശക്തിയുണ്ടെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ച. അടുത്തിടെ നടന്ന വിമാന അപകടത്തില്‍ നിന്ന് വിശ്വാസ് കുമാറിൻ്റെ രക്ഷപ്പെടലും ഇതിന് ഉദാഹരണമാണ്. 1998-ൽ നടന്ന ഒരു വിമാനാപകടത്തിൽ നിന്ന് തായ് ഗായകനും നടനുമായ റുവാങ്‌സാക് ലോയ്‌ചുസാക്കും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. അപകട സമയത്ത് ഇദ്ദേഹവും 11 A സീറ്റിലാണ് ഇരുന്നത്. അടുത്തിടെയുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാർ രമേശും 11A സീറ്റിലാണ് ഇരുന്നത്.
ഇരുവരുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ആളുകൾ പല രീതിയിലാണ് ഇതിനെ വ്യഖ്യാനിക്കുന്നത്. ഇതിനെ വെറും യാദൃശ്ചികതയെന്ന് ഒരു കൂട്ടം ആളുകള്‍ പറയുമ്പോള്‍ അത്ഭുത മെന്ന് ഒരു കൂട്ടം ആളുകള്‍ പറയുന്നു. എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് വിശ്വാസ് കുമാർ രക്ഷപ്പെട്ടതിന് പിന്നാലെയാണ് റുവാങ്‌സാക് ലോയ്‌ചുസാക്ക് രംഗത്ത് വരുന്നത്. താനും 11A സീറ്റിലാണ് ഇരുന്നതെന്ന് ഫേസ്ബുക്കിൽ ഇദ്ദേദം കുറിച്ചു.
പിന്നാലെയാണ് സീറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. “ഇന്ത്യയിലെ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട വ്യക്തിയും ഞാനും ഒരേ സീറ്റിലായിരുന്നു – 11A.” റുവാങ്‌സാക് ലോയ്‌ചുസാക്കിൻ്റെ ഫേസ്ബുക്കില്‍ കുറിച്ചു. വിമാനാപകടത്തിൽ മരിച്ചവർക്ക് അദ്ദേഹം ഫേസ്ബുക്കി ലൂടെ അനുശോചനം രേഖപ്പെടുത്തി.
1998 ഡിസംബറിൽ തെക്കൻ തായ്‌ലൻഡിൽ തകർന്നുവീണ തായ് എയർവേയ്‌സ് ഫ്ലൈറ്റ് TG261 ലെ യാത്രക്കാരനായിരുന്നു റുവാങ്‌സാക്. വിമാനാപകടത്തിൽ 100-ലധികം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഗായിക റുവാങ്‌സാക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു, പക്ഷേ വർഷങ്ങളോളം ആഘാതത്തിൽ നിന്ന് കരകയറാൻ കഴിഞ്ഞില്ല, ഒരു ദശാബ്‌ദക്കാലം അദ്ദേഹത്തിന് യാത്രകള്‍ ചെയ്യാന്‍ കഴിഞ്ഞില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമയാന അപകടങ്ങളിലൊന്നാണ് അടുത്തിടെയുണ്ടായ എയർ ഇന്ത്യ വിമാനാപകടം. അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് പറന്നുയർന്ന ബോയിംഗ് 787-8 ഡ്രീംലൈനർ ജൂൺ 12 ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണു, 241 പേർ മരിച്ചു. അപകട ത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തി വിശ്വാസ് കുമാർ രമേശ് (40) 11A സീറ്റിലാണ ഇരുന്നത്. ഇടതുകൈ യ്ക്ക് പൊള്ളലേറ്റ രമേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
11A സീറ്റിൻ്റെ രഹസ്യം
11A സീറ്റ് വിമാനത്തിൻ്റ ഇടതുവശത്തായി എമർജൻസി എക്‌സ്‌റ്റിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഈ സീറ്റിൽ ഇരുന്ന രണ്ട് യാത്രക്കാർ രക്ഷപ്പെട്ടതിന് പിന്നാലെയാണ് ഈ സീറ്റ് വളരെ പ്രധാനമായി മാറിയത്. രമേശ് വിമാനത്തിൻ്റെ ഇടത് വശത്താണ് ഇരുന്നത്. വിമാനം നേരിട്ട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഇടിച്ചിരുന്നില്ല ആ സാഹചര്യത്തില്‍ അദ്ദേഹത്തിന് രക്ഷപ്പെടാൻ കഴിഞ്ഞു. റുവാങ്സാക്കി ൻ്റെ കാര്യത്തിലും, എക്‌സിറ്റ് വാതിലിനടുത്തായയിനാല്‍ അദ്ദേഹത്തിനും രക്ഷപ്പെടാന്‍ കഴിഞ്ഞു. വ്യോമയാന വിദഗ്‌ധരുടെ അഭിപ്രായത്തിൽ, സീറ്റ് 11A എമർജൻസി എക്‌സിറ്റിന് സമീപമായിരിക്കുന്നത് അതിജീവന സാധ്യത വർദ്ധിപ്പിക്കും. ചെറിയ ആഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും.