Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യാത്രക്കാരുടെ ദുരിതം സ്ഥിരം വാര്‍ത്തയാണ്. ഇത്തരം യാത്രാദുരിതം പലപ്പോഴും വന്‍ തര്‍ക്കങ്ങളിലും സമരങ്ങളിലുമാകും അവസാനിക്കുക; പോകേണ്ട വിമാനം വൈകിയോ? യാത്രക്കാരെ വഴിയാധാരമാക്കാന്‍ വകുപ്പില്ല, അറിയാം വിമാനയാത്രക്കാരുടെ അവകാശങ്ങള്‍


തിരുവനന്തപുരം : ചോദിക്കുന്ന പണം നൽകി വിമാന ടിക്കറ്റ് വാങ്ങിയ ശേഷം അനിശ്ചിതമായി വിമാനത്തിനായി കാത്തിരിക്കുന്ന യാത്രക്കാരുടെ ദുരിതം സ്ഥിരം വാര്‍ത്തയാണ്. ഇത്തരം യാത്രാദുരിതം പലപ്പോഴും വന്‍ തര്‍ക്കങ്ങളിലും സമരങ്ങളി ലുമാകും അവസാനിക്കുക. ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ യാത്രക്കാരോട് പാലിക്കേണ്ട മിനിമം ”മര്യാദകളും” യാത്രക്കാരുടെ അവകാശങ്ങളും സംബന്ധിച്ച് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് വിശദമായ നിയമാവലിയുണ്ടെന്ന കാര്യത്തില്‍ പല വിമാനയാത്രക്കാരും ഇപ്പോഴും ബോധവാന്മാരല്ല.

വിമാന കമ്പനികള്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് സേവനങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ യാത്രക്കാര്‍ക്ക് ഇത് ആവശ്യപ്പെടാനുള്ള അവകാശവുമുണ്ട്. വിമാനം വൈകിയാല്‍ : വിമാനം വൈകിയാല്‍ വിമാന കമ്പനി യാത്രകാര്‍ക്ക് കാത്തിരിപ്പ് സമയത്തില്‍ നിര്‍ബന്ധമായും ഭക്ഷണവും ലഘുഭക്ഷണവും നൽകണമെന്ന് നിയമാവലി ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര യാത്ര വിമാനങ്ങള്‍ 6 മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ 24 മണിക്കൂറിനുള്ളില്‍ പകരം ഫ്ലൈറ്റിന്‍റെ സമയം യാത്രക്കാരെ വിമാന കമ്പനി അറിയിച്ചിരിക്കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ പുറപ്പെടേണ്ട സമയത്തില്‍ നിന്നും 6 മണിക്കൂറിനകം പകരം വിമാനമോ മുഴുവന്‍ ടിക്കറ്റ് തുകയും തിരികെ നൽകുകയോ ചെയ്യണം.

രാത്രി 8 മുതല്‍ പുലര്‍ച്ചെ 3 വരെയുള്ള സമയത്തിനിടയില്‍ പുറപ്പെടേണ്ട വിമാനം 6 മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ സൗജന്യ താമസസൗകര്യം ഒരുക്കേണ്ടത് വിമാന കമ്പനിയുടെ ഉത്തരവാദിത്തമാണ്. വിമാനത്താവളത്തില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കേണ്ടതും വിമാന കമ്പനിയുടെ ഉത്തരവാദിത്തമാണ്.

വിമാനം റദ്ദാക്കിയാല്‍ : വിമാനം പുറപ്പെടുന്ന സമയത്തിന് രണ്ടാഴ്‌ചകള്‍ക്ക് മുന്‍പ് വിമാനം റദ്ദായ വിവരം യാത്രക്കാരനെ അറിയിച്ചില്ലെങ്കില്‍ പകരം വിമാന ടിക്കറ്റോ, യാത്രക്കാരന്‍റെ സൗകര്യാര്‍ഥം ടിക്കറ്റ് തുകയോ വിമാന കമ്പനികള്‍ തിരികെ നൽകണം. ഒരേ ടിക്കറ്റ് നമ്പറില്‍ നിന്നും കണക്ഷന്‍ ഫ്ലൈറ്റുകള്‍ ബുക്ക് ചെയ്‌ത യാത്രകാരുടെ സൗകര്യാര്‍ഥമുള്ള മറ്റൊരു വിമാന ടിക്കറ്റ് ഈ സാഹചര്യത്തില്‍ വിമാനകമ്പനി നൽകണം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ മുഴുവന്‍ ടിക്കറ്റ് തുകയും തിരികെ നൽകണമെന്ന് നിയമാവലി നിഷ്‌കര്‍ഷിക്കുന്നു.

പകരം വിമാനമെത്തുന്നത് വരെയുള്ള യാത്രക്കാരുടെ ഭക്ഷണവും കമ്പനി നൽകണം. ബുക്കിങ് സമയത്ത് യാത്രക്കാരന്‍ യാത്രയുടെ മുഴുവന്‍ വിവരങ്ങളും അറിയിച്ചാല്‍ മാത്രമേ ടിക്കറ്റ് തുക തിരികെ ലഭിക്കുകയുള്ളു. മുന്‍നിശ്ചയിച്ച എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര പുറപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ വിമാന കമ്പനി നിശ്ചയിക്കുന്ന വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരന്‍റെ യാത്ര ചെലവ് പൂര്‍ണമായും കമ്പനി വഹിക്കണം. വിമാനം റദ്ദാക്കുന്നതിന് 6 മണിക്കൂര്‍ മുന്‍പ് ഇക്കാര്യം വിമാനകമ്പനി യാത്രക്കാരനെ അറിയിച്ചാല്‍ ഈ സേവനം ലഭ്യമാക്കേണ്ടതില്ലെന്നും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കുന്നു.

എന്താണ് ബ്ലോക്ക് ടൈം? : വിമാന സര്‍വീസില്‍ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിക്കാന്‍ വിമാനകമ്പനികള്‍ സമയമാണ് പ്രധാനമായും കണക്കിലെടുക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്ലോക്ക് ടൈം. പുറപ്പെടേണ്ട വിമാനത്താവളത്തിന്‍റെ ഗേറ്റില്‍ നിന്നും എത്തേണ്ട വിമാനത്താവളത്തിന്‍റെ ഗേറ്റ് വരെ ഒരു വിമാനം സഞ്ചരിക്കാനുള്ള സമയമാണ് ബ്ലോക്ക് ടൈം.

യാത്രക്കാരുടെ അവകാശങ്ങള്‍ പോലെ തന്നെ ആകാശയാത്രയിലെ ന്യൂനതകള്‍ പരിഗണിച്ച് വിമാന കമ്പനികള്‍ക്കും ചില അവകാശങ്ങളുണ്ട്. ബ്ലോക്ക് ടൈം ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഏറ്റവും കുറവ് 2.30 മണിക്കൂര്‍ ബ്ലോക്ക് ടൈം ലഭിച്ചാല്‍ മാത്രമേ വിമാന കമ്പനിയില്‍ നിന്നും യാത്രക്കാരന് ഏത് വിധേനയുമുള്ള നഷ്‌ടപരിഹാരം ആവശ്യപ്പെടാനാകൂ.

വിമാനം റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്‍ ഒരേ ടിക്കറ്റ് നമ്പറില്‍ നിന്നും കണക്ഷന്‍ ഫ്ലൈറ്റുകള്‍ ബുക്ക് ചെയ്യുന്ന യാത്രകാരുടെ കണക്ഷന്‍ വിമാനത്തിന്‍റെ ബ്ലോക്ക് ടൈം 1 മണിക്കൂറാണെങ്കില്‍ 5,000 രൂപ നഷ്‌ടപരിഹാരമോ യാത്രയ്ക്കായുള്ള ടിക്കറ്റ് മാത്രമോ വിമാന കമ്പനി നഷ്‌ടപരിഹാരമായി നൽകിയാല്‍ മതി. രണ്ട് മണിക്കൂറാണെങ്കില്‍ 7,500 രൂപയും ടിക്കറ്റും നൽകണം. രണ്ട് മണിക്കൂറില്‍ കൂടുതലാണെങ്കില്‍ 10,000 രൂപയും നൽകാനാണ് നിയമം.

എന്താണ് ഓവര്‍ ബുക്കിങ് പ്രതിസന്ധി? : വിമാനത്തില്‍ ലഭ്യമായ സീറ്റിനേക്കാള്‍ യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മുന്‍പ് വിമാനത്താവളത്തിലെത്തുന്നതാണ് ഓവര്‍ ബുക്കിങ് പ്രതിസന്ധി. ഓവര്‍ ബുക്കിങ് പ്രതിസന്ധി കാരണം ബോര്‍ഡിങ് അനുമതി നിഷേധിക്കുകയും വിമാനത്തില്‍ കയറാനാകാതെയും വന്നാല്‍ യാത്ര ക്കാരന് നഷ്‌ടപരിഹാരം നൽകേണ്ട ബാധ്യത വിമാന കമ്പനിക്കില്ല. അതേ സമയം ഒരു മണിക്കൂറിനുള്ളില്‍ പകരം സംവിധാനം വിമാന കമ്പനി ഒരുക്കിയില്ലെങ്കില്‍ 10,000 രൂപ വരെയുള്ള ടിക്കറ്റുകളുടെ നിരക്കിന്‍റെ 200 ശതമാനം നഷ്‌ടപരിഹാരവും പകരം വിമാനടിക്കറ്റ് നൽകുകയും വേണം.

20,000 രൂപ വരെയുള്ള ടിക്കറ്റുകളുടെ നിരക്കിന്‍റെ 400 ശതമാനവും പകരം വിമാന ടിക്കറ്റും നൽകണം. പകരം വിമാന ടിക്കറ്റ് വേണ്ടാത്തവര്‍ക്ക് ടിക്കറ്റ് തുക മുഴുവന്‍ മടക്കി നൽകുകയും തുകയുടെ 400 ശതമാനം നഷ്‌ടപരിഹാരമായി നൽകുകയും ചെയ്യണം.

നഷ്‌ടപരിഹാരതുക ലഭിക്കാന്‍ എത്രനാള്‍ കാത്തിരിക്കണം? : വിമാന ടിക്കറ്റിനായുള്ള തുക പണമായിട്ടാണ് നൽകിയതെങ്കില്‍ എത്രയും വേഗം നഷ്‌ടപരിഹാരത്തുക തിരികെ നൽകണമെന്ന് കേന്ദ്ര സിവില്‍ എവിയേഷന്‍റെ നിയമാവലി വ്യക്തമാക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് ബുക്ക് ചെയ്‌തതെങ്കില്‍ 7 ദിവസത്തിനകം തുക തിരികെ ലഭിക്കും. ട്രാവല്‍ ഏജന്‍റ് മുഖേനയുള്ള ബുക്കിങ്ങുകളില്‍ നഷ്‌ടപരിഹാരത്തുകയും ട്രാവല്‍ ഏജന്‍റാണ് നൽകേണ്ടത്.

വിമാനം വഴിതിരിച്ച് വിട്ടാല്‍ : വഴിതിരിച്ച് വിടുന്ന വിമാനത്തിന്‍റെ യാത്രാഗതിയെ കുറിച്ചുള്ള എല്ലാ യാത്ര വിവരങ്ങളും യാത്രക്കാരനുമായി വിമാന കമ്പനി പങ്കുവയ്ക്കണം. വഴിതിരിച്ച് വിടുന്നത് കാരണം എത്തേണ്ട സമയം രണ്ട് മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ വിമാനം അടിയന്തരമായി തൊട്ടടുത്ത വിമാനത്താവളത്തില്‍ എത്തിച്ച് യാത്രക്കാരെ വെയിറ്റിങ് റൂമിലേക്ക് മാറ്റി ലഘുഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കണം.

ബാഗേജുകള്‍ കേടുപാട് പറ്റുകയോ നഷ്‌ടപ്പെടുകയോ ചെയ്‌താല്‍? : വിമാന കമ്പ നിയുടെ കൈവശമിരിക്കെ ബാഗേജുകള്‍ക്ക് കേടുപാട് പറ്റുകയോ നഷ്‌ടപ്പെടുകയോ ചെയ്‌താല്‍ യാത്രക്കാരന് നഷ്‌ടപരിഹാരം നൽകാന്‍ കമ്പനിക്ക് ഉത്തരവാദിത്തമുണ്ട്. അന്താരാഷ്ട്ര യാത്രകളില്‍ ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച സ്‌പെഷ്യന്‍ ഡ്രോയിങ് റൈറ്റ് കറന്‍സിയിലാണ് നഷ്‌ടപരിഹാരത്തുക ലഭിക്കുക.

ബാഗേജ് യാത്രക്കാരനിലേക്ക് എത്താന്‍ താമസിച്ചാലും നഷ്‌ടപരിഹാരം നൽകണം. അന്താരാഷ്ട്ര യാത്രക്കാരുടെ ബാഗേജ് എത്താന്‍ താമസിക്കുക, നഷ്‌ടപ്പെടുക, കേടുപാടുകള്‍ പറ്റുക എന്നിവയ്ക്ക് യാത്രക്കാരന് 1131 എസ്‌ഡിആര്‍ വിമാന കമ്പനി നൽകണം. കിലോയ്ക്ക് 19 എസ്‌ഡിആര്‍ കണക്കിലും നഷ്‌ടപരിഹാരം നല്‍കേണ്ടി വരും. അഭ്യന്തര യാത്രക്കാര്‍ക്ക് 20000 രൂപ നഷ്‌ടപരിഹാരം ലഭിക്കും. കിലോയ്ക്ക് 350 രൂപ നൽകണം.

അറിയാതെ പോകരുത്, അറിവിനുള്ള അവകാശം : വിമാന യാത്രയ്‌ക്കൊരുങ്ങുന്ന യാത്രക്കാരുടെ ആവശ്യാനുസരണം യാത്രയുടെ വിവരങ്ങള്‍ അറിയിക്കേണ്ട ചുമതല ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന എല്ലാ വിമാന കമ്പനികള്‍ക്കുമുണ്ട്. വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്‌താല്‍ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ ഗേറ്റില്‍ യാത്രക്കാരന് നഷ്‌ടപരിഹാരത്തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണം. കമ്പനി നൽകേണ്ട സേവനങ്ങളെ കുറിച്ചും നഷ്‌ടപരിഹാരത്തെ കുറിച്ചും വിശദീകരിക്കുന്ന നോട്ടിസും യാത്രക്കാരന് വിമാനത്താവളത്തില്‍ നിന്നും നൽകണം. വിമാന ടിക്കറ്റിനൊപ്പം യാത്രക്കാരുടെ ചാര്‍ട്ടും ലഭ്യമാക്കണം.

ഓരോ മാസവും വൈകിയെത്തുന്ന വിമാനങ്ങളുടെയും റദ്ദാക്കിയ വിമാനങ്ങളുടെയും വിവരങ്ങള്‍ സിവില്‍ ഏവിയേഷന്‍ ഡയറക്‌ടര്‍ ജനറലിന്‍റെ ഔദ്യോഗിക വെബ്‌സൈ റ്റായ www.dgca.gov.in ലഭ്യമാണ്. നേരിട്ടോ അല്ലാതെയോ വിമാനത്താവളത്തിലെ ഹെല്‍പ്പ് ഡെസ്‌കില്‍ നഷ്‌ടപരിഹാരത്തുക യാത്രക്കാരന് ആവശ്യപ്പെടാനാകും. വിമാന കമ്പനിയുടെ സമീപനത്തില്‍ അതൃപ്‌തിയുള്ള യാത്രക്കാര്‍ക്ക് എയര്‍ സേവ ആപ്പിലൂ ടെയോ പോര്‍ട്ടലിലൂടെയോ പരാതികള്‍ നേരിട്ട് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കാനാകും.

വിമാന കമ്പനിയുടെ അവകാശങ്ങള്‍ : കലാപം മുതല്‍ എയര്‍ ട്രാഫിക് വരെ ആകാശ മാര്‍ഗമുള്ള സഞ്ചാരത്തിന് പല തരത്തിലുള്ള തടസങ്ങള്‍ നേരിട്ടേക്കാം. തങ്ങളുടേ തല്ലാത്ത കാരണം കൊണ്ട് വിമാനം താമസിക്കുകയോ, റദ്ദാക്കുകയോ ചെയ്‌താല്‍ നഷ്‌ടപരിഹാരം നികത്തേണ്ട ഉത്തരവാദിത്തം വിമാന കമ്പനിക്കുണ്ടാകില്ല. രാഷ്ട്രീയ അസ്ഥിരത, പ്രകൃതി ദുരന്തം, ആഭ്യന്തര യുദ്ധം, കലാപം, പ്രളയം, സ്‌ഫോടനം, സര്‍ക്കാര്‍ നിര്‍ദേശം, ജീവനക്കാരുടെ സമരം എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും യാത്ര വൈകിയേക്കാം.

എന്നാല്‍ വിമാന കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന പിഴവിന് യാത്രക്കാരന് കൃത്യമായ നഷ്‌ടപരിഹാരം നൽകണമെന്നും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്‍റെ നിയമാവലി വ്യക്തമാക്കുന്നു.


Read Previous

ഒരു രൂപ ഒരു ലക്ഷമാക്കി മാറ്റി തരാം’ സൈബറിടത്തിലെ ഗജ ഫ്രോഡുകൾ: ഇരപിടുത്തം നിക്ഷേപ തട്ടിപ്പ് വഴി; അറിയേണ്ടതെല്ലാം

Read Next

ആ വൈറല്‍ ഫോട്ടോയിലെ ഗര്‍ഭിണി ഇപ്പോള്‍ അമ്മ, ഷൂട്ടിന് ഒരാഴ്ചയ്ക്കു ശേഷം പ്രസവം, ആണ്‍കുഞ്ഞ്! ആതിര ജോയ് പകര്‍ത്തിയ സുന്ദരമായ മെറ്റേണിറ്റി ചിത്രങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »