യുഎന്‍ അധികൃതര്‍ക്ക് വിലക്കിട്ട് ഇസ്രായേല്‍, വിസ നിഷേധിച്ചു, ഗുട്ടെറസിന്റെ പരാമര്‍ശത്തിന് തിരിച്ചടി


ജറുസലേം: യുഎന്‍ അധികൃതര്‍ക്ക് നേരെ നടപടിയുമായി ഇസ്രായേല്‍. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഹമാസിന്റെ ആക്രമണത്തെ വില കുറച്ച് കാണുന്ന പരാമര്‍ശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേല്‍ നടപടികള്‍ കടുപ്പിച്ചത്. യുഎന്നില്‍നിന്നുള്ള അധികൃതര്‍ക്ക് വിസ നിഷേധിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെ ന്നായിരുന്നു ഗുട്ടെറസിന്റെ പരാമര്‍ശം.

ഇസ്രായേല്‍ വിസാ നടപടികള്‍ നിര്‍ത്തിവെച്ചതായി ഇസ്രായേലിന്റെ യുഎന്‍ പ്രതിനിധി ഗിലാഡ് എര്‍ദാന്‍ സൈനിക റേഡിയോയോട് പ്രതികരിച്ചു. ഇത്തരമൊരു പരാമര്‍ശം യുഎന്‍ അധ്യക്ഷന്‍ നടത്തിയതിനാല്‍, എങ്ങനെയാണ് സംഘടനയിലെ ആളുകള്‍ക്ക് വിസ അനുമതി നല്‍കുകയെന്നും എര്‍ദാന്‍ ചോദിച്ചു. അതേസമയം പരാമര്‍ശം ഗുട്ടെറസ് തിരുത്തിയിട്ടുണ്ട്. തന്റെ വാക്കുകള്‍ തെറ്റായിട്ടാണ് പലരും വ്യാഖാനിച്ചതെന്നും വ്യക്തമാക്കി.

ഹമാസിന്റെ ആക്രമണത്തെ താന്‍ ന്യായീകരിച്ചിട്ടില്ല. ഹമാസിന്റെ ആക്രമണത്തിന് പകരമായി ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലയെ ന്യായീകരിക്കാനാവി ല്ലെന്നും യുഎന്‍ അധ്യക്ഷന്‍ പറഞ്ഞു. ഇസ്രായേല്‍ ഹമാസ് യുദ്ധം ചര്‍ച്ച ചെയ്ത യുഎന്‍ രക്ഷാസമിതി യോഗത്തിലായിരുന്നു ഗുട്ടെറിസ് ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന് പറഞ്ഞത്.

പലസ്തീന്‍ ജനത 56 വര്‍ഷത്തെ ശ്വാസം മുട്ടിക്കുന്ന അധിനിവേശത്തിന് വിധേയ രായെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഗുട്ടെറസ് രാജിവെക്കണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേല്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് ആന്‍ഡ് എമര്‍ജന്‍സി റിലീഫ് കോഓര്‍ഡിനേറ്റര്‍ മാര്‍ട്ടിന്‍ ഗ്രിഫിത്‌സിന്റെ വിസാ ആപ്ലിക്കേ ഷനും ഇസ്രായേല്‍ തള്ളി.

ഞങ്ങള്‍ അവരെ ഒരു പാഠം പഠിപ്പിക്കാനുള്ള സമയാണിതെന്നും ഗിലാഡ് എര്‍ദാന്‍ പറഞ്ഞു. ഗുട്ടെറസ് തീവ്രവാദത്തെ ന്യായീകരിക്കുകയാണെന്ന് എര്‍ദാന്‍ നേരത്തെ ആരോപിച്ചിരുന്നു. ഗാസയില്‍ വെടിനിര്‍ത്താനുള്ള ആഹ്വാനങ്ങളെ വിദേശ കാര്യ മന്ത്രി ഏലി കോഹന്‍ തള്ളി. ഇസ്രായേലിന്റെ തിരിച്ചടിക്ക് ശേഷം 6500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഗാസയിലേക്കുള്ള സൈനിക നീക്കം വൈകിപ്പിക്കാന്‍ ഇസ്രായേല്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. യുഎസ്സിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിതെ ന്നാണ് സൂചന.

ഗാസ മുനമ്പിനുള്ളിലെ ജനങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎസ്. ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. മേഖലയില്‍ ഡസനില്‍ അധികം എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ വിന്യസിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഗാസയിലെ ആക്രമണം തല്‍ക്കാലത്തേക്ക് നിര്‍ത്തിയതിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്കും സ്വാഗതം ചെയ്തു.

വ്യാപകമായ ആക്രമണത്തിനുള്ള ഇസ്രായേലിന്റെ ശ്രമം തെറ്റാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ വ്യക്തമാക്കി. ഇസ്രായേലിന് സ്വയം പ്രതിരോ ധത്തിനുള്ള അവകാശമുണ്ട്. എന്നാല്‍ അവരുടെ തിരിച്ചടി സാധാരണക്കാരെ ബാധിക്കുന്നുണ്ടെങ്കില്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.


Read Previous

ഹമാസുമായി ചേര്‍ന്ന് ഇസ്രയേലിലെ അമേരിക്കന്‍ പൗരന്‍മാരെ ആക്രമിച്ചാല്‍ ഭവിഷ്യത്ത് ഗുരുതരം; ഇറാന് മുന്നറിയിപ്പുമായി യുഎസ്‌

Read Next

ഹമാസ് തീവ്രവാദ സംഘടനയല്ല, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവര്‍; നിലപാട് വ്യക്തമാക്കി എര്‍ദോഗന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »