ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇന്ന് നമ്മുടെ കുടുംബങ്ങളെല്ലാം അണുകുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയെങ്കിലും ഒരുകാലത്ത് ഇന്ത്യൻ പാരമ്ബര്യത്തിന്റെ ഭാഗമായിരുന്നു കൂട്ടുകുടുംബങ്ങള്‍.പല തല മുറകളില്‍ പെട്ടവർ ഒരുമിച്ച് ഒരു വീടിനുള്ളില്‍ താമസിക്കുന്ന കൂട്ടുകുടുംബ വ്യവ സ്ഥിതിക്ക് ഗുണങ്ങളും ദോഷങ്ങളും ഏറെയുണ്ടായിരുന്നു.

വ്യക്തികള്‍ തങ്ങളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന കാലം വന്നതോടെ യാണ് കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്നും നമ്മള്‍ പതിയെ അണുകുടുംബങ്ങളി ലേക്ക് മാറിയത്. അച്ഛനും അമ്മയും മക്കളും മാത്രം ഒരുമിച്ചു താമസിക്കുന്ന അണു കുടുംബ വ്യവസ്ഥിതി ശക്തമായി പിന്തുടരാൻ ആളുകള്‍ ആഗ്രഹിക്കുന്ന ഈ കാലത്ത് അത്ഭുതമാവുകയാണ് ഒരു കുടുംബം. ഈ കുടുംബത്തെ കൂട്ടുകുടുംബം എന്നും വിശേഷിപ്പിച്ചാല്‍ പോരാ അതുക്കും മേലെയാണ്. കാരണം 185 അംഗങ്ങളാണ് ഈ കുടുംബത്തില്‍ ഉള്ളത്.
രാജസ്ഥാനിലെ അജ്മീറില്‍ താമസിക്കുന്ന ബഗ്ദി മാലി കുടുംബമാണ് ഇത്തരത്തില്‍ കൗതുകമായി മാറുന്നത്. കുടുംബാംഗങ്ങളുടെ എണ്ണം കൊണ്ടു തന്നെ ഈ കുടും ബത്തിന് വലിയ പേരും പ്രശസ്തിയും ആണ് രാജസ്ഥാനില്‍ ഉള്ളത്. ഈ കുടുംബത്തിലെ 185 പേരാണ് ഒരുമിച്ച് ഒരു വീടിനുള്ളില്‍ കഴിയുന്നത്.
ഈ വലിയ വീട്ടിലെ ഏറ്റവും വലിയ സ്ഥലം അടുക്കളയാണ്. അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനായി 11 അടുപ്പുകള്‍ ആണുള്ളത്. ഇവിടെ ദിവസവും 65 കിലോ റൊട്ടി തയ്യാറാക്കുന്നതായി പറയപ്പെടുന്നു. കൂടാതെ, പ്രതിദിനം ഏകദേശം 50 കിലോ പച്ചക്കറികള്‍ക്ക് പാകം ചെയ്യുന്നു. ആറ് തലമുറകള്‍ ഒരുമിച്ചാണ് ഇവിടെ താമസി ക്കുന്നത്. അജ്മീറിലെ റാംസർ ഗ്രാമത്തിലാണ് ഈ വീടുള്ളത്. കൂട്ടുകുടുംബത്തില്‍ 65 പുരുഷന്മാരും 60 സ്ത്രീകളും 60 കുട്ടികളുമുണ്ട്.
