
കുറവിലങ്ങാട്: കേരളം ഗുരുതരമായ സാമ്പത്തിക വൈഷമ്യത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്‍റെ പ്രതികാരബുദ്ധിയോടെയുള്ള, ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടി മൂലം വലിയ ഭവിഷ്യത്താണു വരാൻ പോകുന്നത്. ഇതു തുടർന്നാൽ സാമ്പത്തിക ദുരന്തമാകും ഫലമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമായാണു കേരളം സുപ്രീം കോടതിയെ സമീപിച്ചിരിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരമായി കേരളത്തിനു 26,226 കോടി രൂപ ആവശ്യമുണ്ട്. കേന്ദ്ര നടപടികൾ മൂലം 2020-21 സാമ്പത്തിക വർഷം 9614.30 കോടിയും 2021-22ൽ 6281.04 കോടിയും കേരളത്തിനു നഷ്ടമായി. അടുത്ത അഞ്ചു വർഷംകൊണ്ടു ഇതു 2 മുതൽ 3 ലക്ഷം കോടി രൂപ വരെയാകും.