ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കോൺഗ്രസിൽ സമ്പൂർണ പുനഃസംഘടനാ സൂചന നൽകി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തോൽവികളിൽ നിന്നും പാഠം പഠിക്കണമെന്നും തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അനുകൂല സാഹചര്യം ഫലത്തിൽ പ്രതിഫലിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു അടുത്ത വർഷം നടക്കാനിരിക്കുന്ന ഡൽഹി, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
പ്രാദേശിക പ്രശ്നങ്ങള്‍ മനസിലാക്കി അതില്‍ ഇടപെടണം. എപ്പോഴും ദേശീയ നേതാക്കളേയും ദേശീയ വിഷയങ്ങളേയും ആശ്രയിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മുമ്പേയെങ്കിലും പ്രവര്‍ത്തനം ആരംഭിക്കണം. മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുകൂലികളുടെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തണം. എതിരാളികളുടെ പ്രവര്‍ത്തനം ദിവസേന വിലയിരുത്തണം. പരാജയ ങ്ങളില്‍നിന്ന് പാഠം പഠിക്കണം. അച്ചടക്കം പാലിക്കണമെന്നത് നിര്‍ബന്ധമാണ്. ഐക്യത്തോടെ നില്‍ക്കണം.സമയോചിതമായി തീരുമാനം കൈക്കൊള്ളണമെന്നും ഉത്തരവാദിത്വമുണ്ടാവണമെന്നും ഖാര്‍ഗെ പറഞ്ഞു.
ചിലപ്പോള്‍ നമ്മള് തന്നെയാണ് നമ്മുടെ വലിയ ശത്രു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ താഴേത്തട്ടു മുതല്‍ എ.ഐ.സി.സി. തലവരെ മാറ്റങ്ങള്‍ വേണ്ടിവരും. ബൂത്തുതലംവരെ പാര്‍ട്ടി ശക്തിപ്പെടുത്തണം. രാത്രിയും പകലും ജാഗ്രതയോടെ തുടരണമെന്നും ഖാര്‍ഗെ പറഞ്ഞു. മല്ലികാർജുൻ ഖാര്‍ഗെ അധ്യക്ഷനായ യോഗത്തില്‍ രാഹുല്‍ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, കെ.സി. വേണുഗോപാല്‍, ജയറാം രമേശ് എന്നിവരടക്കം നേതാക്കള്‍ പങ്കെടുത്തിരുന്നു.
