Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരു വർഷമായി ഭാര്യ ഭർത്താക്കൻമാരെപ്പോലെ താമസം, ഒടുവിൽ കൊലപാതകവും ആത്മഹത്യാ ശ്രമവും


കൊല്ലത്ത് ഇസ്രായേൽ സ്വദേശിയായ യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇസ്രയേൽ സ്വദേശി രാധ എന്ന് വിളിക്കുന്ന സ്വത്വ (36) ആണ് കൊല്ലപ്പെട്ടത്. സ്വത്വയുടെ സുഹൃ‍ത്തും ഇവർ താമസിച്ചിരുന്ന വീട്ടിലെ യോഗ മാസ്റ്ററുമായ കൃഷ്ണചന്ദ്രൻ എന്ന എഴുപത്തിയഞ്ചുകാരനാണ് സ്വത്വയെ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇയാളെ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ വീടിനുള്ളിൽ തന്നെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കൃഷ്ണചന്ദ്രൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം കൊലപാതകത്തിനും തുടർന്നു നടന്ന ആത്മഹത്യ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ് പൊലീസ് വ്യക്തമാക്കി. ഇരുവരും തമ്മിൽ എന്തെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളുള്ള തായി അറിവില്ലെന്ന് അയൽക്കാരും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കൃഷ്ണചന്ദ്രനും സ്വത്വയും ഭാര്യാഭർത്താക്കന്മാരെ പോലെയാണ് ഇവിടെ കഴിഞ്ഞിരുന്നതെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

കൊല്ലം പുന്തലത്താഴം ഡീസൻ്റ് ജംഗ്ഷന് സമീപം കോടാലിമുക്കിലാണ് അതിദാരുണ മായ സംഭവം നടന്നത്. കഴിഞ്ഞദിവസം വൈകിട്ട് മൂന്നരയോടെയായിരുന്നു സ്വത്ത് കൊല്ലപ്പെട്ട നിലയിലും കൃഷ്ണചന്ദ്രനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലും കണ്ടെത്തി യത്. കൃഷ്ണചന്ദ്രൻ ഉത്തരാഖണ്ഡിൽ യോഗമാസ്റ്ററായിരുന്നു. ഏകദേശം ഒരു വർഷം മുൻപാണ് അദ്ദേഹം നാട്ടിലെത്തിയത്. ആ സമയം അദ്ദേഹത്തിൻറെ ഒപ്പം ഇസ്രായേൽ സ്വദേശിനിയായ സ്വത്വയും ഉണ്ടായിരുന്നു. ഇസ്രായേലിൽ നിന്ന് ഇന്ത്യയിൽ എത്തിയ സ്വത്വ ഹിന്ദുമതത്തിലേക്ക് മാറുകയും രാധയെന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു.

ആയുർവേദ ചികിത്സയ്ക്കായാണ് കൃഷ്ണചന്ദ്രനും സ്വത്വയും കൊല്ലത്ത് കൊട്ടിയത്ത് എത്തിയതെന്നാണ് പറഞ്ഞിരുന്നത്. കൊല്ലം കോടാലിമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന രവികുമാറിൻ്റെയും ബിന്ദുവിൻ്റെയും പിതാവിൻ്റെ അനുജനാണ് കൃഷ്ണചന്ദ്രൻ. വളരെ കാലമായി ഇദ്ദേഹം ഉത്തരാഖണ്ഡിൽ യോഗ അധ്യാപകനായി പ്രവർത്തിക്കുകയായിരുന്നു. ഒരു വർഷം മുമ്പാണ് ഇസ്രായേലി യുവതിയൊടൊപ്പം ഇയാൾ കൊട്ടിയത്ത് എത്തിയത്. ആയുർവേദ ചികിത്സയ്ക്കായാണ് എത്തിയതെന്ന് ഇവർ വ്യക്തമാക്കിയിരുന്നെങ്കിലും ഇരുവരും ഭാര്യാഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ ഇരുവരും തമ്മിൽ പ്രശ്നങ്ങളുള്ള തായി അറിയില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നുണ്ട്.

സംഭവം നടന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിന്ദു ബന്ധുവീട്ടിൽ പോയി മടങ്ങിവന്നപ്പോഴാണ് കൊലപാതകവും ആത്മഹത്യ ശ്രമവും കണ്ടത്. വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചെങ്കിലും മുൻവശത്തെ വാതിൽ ആരും തുറന്നിരുന്നില്ല. കുറച്ചുനേരം കാത്തിരുന്നിട്ടും ആരേയും കാണാത്തതിനെ തുടർന്ന് പുറകിലെ വാതിൽ തുറന്ന് വീടിനുള്ളിൽ കയറി നോക്കുകയായിരുന്നു. അപ്പോഴാണ് സ്വത്വാ മരിച്ചു കിടക്കുന്നതായി കണ്ടത്.

ആസമയം കൃഷ്ണചന്ദ്രൻ കത്തി കൊണ്ട് സ്വയം വയറ്റിൽ കുത്തുന്നതും ബിന്ദു കണ്ടു. നിലവിളിച്ചുകൊണ്ട് പുറത്തേക്കു ബിന്ദു അയൽവാസി യുടെ സഹായത്തോടെ കൊട്ടിയം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മരിച്ച സ്വത്വായേയും ഭർത്താവിനെയും അടിയന്തരമായി ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിതന്നെ സ്വത്വ മരണമടഞ്ഞു.

സ്വത്വയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണചന്ദ്രനെ വിദഗ്ധ ചികിൽസക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവം ആദ്യം കണ്ട ബിന്ദുവിന്റെ മൊഴി കൊട്ടിയം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.


Read Previous

പാമ്പ് കടിച്ചത് അറിഞ്ഞില്ല; താമസസ്ഥലത്തെ ബാത്ത്റൂമില്‍ അബോധാവസ്ഥയില്‍; മലയാളി യുവ ഡോക്ടര്‍ മരിച്ചു

Read Next

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന: ഇന്നലെ മാത്രം റിപ്പോട്ട് ചെയ്തത് 21 കേസുകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »