Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മഹുവ മൊയ്‌ത്രയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണം: നിർദ്ദേശവുമായി എത്തിക്‌സ് കമ്മിറ്റി


തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്‌ത്രയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്ന് പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി ശുപാർശ ചെയ്‌തു.  കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം  നടക്കുന്നതിനിടെ യാണ് ഈ നിർദേശമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്‌ ചെയ്യുന്നു വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദ്ദേശപ്രകാരം മഹുവ പാർലിമെന്റിൽ അദാനി ഗ്രൂപ്പിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ലക്ഷ്യമിട്ട് ചോദ്യങ്ങൾ ചോദിക്കുകയും, അതിനായി പണവും സമ്മാനങ്ങളും കൈപ്പറ്റുകയും ചെയ്‌തുവെന്നാണ് ആരോപണം. ഈ ആരോപണങ്ങൾ ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കുകയായിരുന്നു.

എന്നാൽ മഹുവ മൊയ്ത്ര ഈ ആരോപണങ്ങൾ നിഷേധിച്ചു. തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയതിന്  ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കും അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിക്കുമെതിരെ മഹുവ വക്കീൽ നോട്ടീസ് അയച്ചു. മഹുവ മൊയ്‌ത്രയും ദർശൻ ഹിരാനന്ദാനിയും തമ്മിലുള്ള പണ മിടപാട് പരിശോധിക്കാൻ എത്തിക്‌സ് പാനൽ സർക്കാരിനോട് ശുപാർശ ചെയ്തതായും അടുത്ത വൃത്തങ്ങൾ പറഞ്ഞു. 

വിഷയത്തിൽ എത്തിക്‌സ് പാനൽ തയ്യാറാക്കിയ അന്തിമ റിപ്പോർട്ട് നവംബർ ഒൻപതിന് വൈകുന്നേരം  നാലുമണിക്ക് അംഗീകരിക്കും. തീരുമാനത്തിലെത്തുന്ന തിനായി എത്തിക്‌സ് പാനൽ അംഗങ്ങൾക്കിടയിൽ  വോട്ടിംഗും നടത്തും. 

നവംബർ രണ്ടിന് നടന്ന യോഗത്തിൽ കമ്മിറ്റി ചെയർമാൻ മഹുവ മൊയ്ത്രയോട് ചോദിച്ച ചോദ്യങ്ങൾ  വളച്ചൊടിച്ചതിലും, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എംപി ഡാനിഷ് അലിയുടെ മോശം പെരുമാറ്റത്തിലും എത്തിക്‌സ് പാനൽ അപലപിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ഇവർ ജനവികാരവും  ചെയർമാന്റെയും മറ്റ് അംഗങ്ങളുടെയും ആത്മാഭിമാനവും വ്രണപ്പെടുത്തിയെന്നും പാനൽ യോഗത്തിൽ കുറ്റപ്പെടുത്തി. എന്നാൽ മഹുവ മൊയ്ത്ര എത്തിക്‌സ് പാനൽ ചെയർമാൻ വിനോദ് കുമാർ സോങ്കർ തന്നോട് അസഭ്യമായ രീതിയിൽ വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചെന്ന് ആരോപിച്ചു.

ആരോപണം

ലോക സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ മഹുവ മൊയ്‌ത്ര കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതി. സുപ്രീം കോടതി അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കത്ത്. അദാനി ഗ്രൂപ്പിനെക്കുറിച്ച് ചോദ്യ ങ്ങൾ ചോദിച്ചതിന് പകരമായി ടിഎംസി എംപി ഹിരാനന്ദാനിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് അനിഷേധ്യമായ തെളിവുകൾ ഉണ്ടെന്നായിരുന്നു ദേഹാദ്രായിയുടെ അവകാശവാദം


Read Previous

സ്റ്റോക്സ് കരുത്തിൽ ഇം​ഗ്ലണ്ടിന് ആശ്വാസ ജയം, നെതർലൻഡ്സിനെ 160 റൺസിന് തകർത്തു

Read Next

നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇ.ഡി. വീണ്ടും ചോദ്യം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »