Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

മക്ക ഒ.ഐ.സി.സിയിലെ ഭിന്നത മറനീക്കി പുറത്ത്; സ്വയം പ്രഖ്യാപിത സെൻട്രൽ കമ്മിറ്റി


മക്ക ഒ .ഐ.സി.സി മുൻ പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോടിന്റെയും ജനറൽ സെക്രട്ടറി ഷാജി ചുനക്കരയുടെയും നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി രൂപീക രിച്ചത്. മെമ്പർഷിപ് അടിസ്ഥാനത്തിൽ നടന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി അംഗത്വം പുതുക്കിയ എല്ലാവരെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം നേതൃത്വം നിരാകരിച്ച സാഹചര്യത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിക്കാൻ തങ്ങൾ നിർബന്ധിതരായതെന്ന് പുതിയ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് പറഞ്ഞു.

കഴിഞ്ഞ ഹജ് വേളയിൽ വളണ്ടിയർ പ്രവർത്തനത്തിൽ വ്യാപൃതരായിരുന്ന മക്കയിലെ ഭൂരിപക്ഷം ഒ.ഐ.സി.സി പ്രവർത്തകരെയും പുറത്തു നിർത്തിയാണ് മക്കയിൽ പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.

ഹജ് സന്നദ്ധ സേവനത്തിലായതിനാൽ അംഗങ്ങളിൽ പലർക്കും അംഗത്വം നിശ്ചിത സമയത്തിനകം എടുക്കാൻ കഴിഞ്ഞിരുന്നില്ല. അൽപം വൈകിയാണെങ്കിലും പിന്നീട് എല്ലാവരും അംഗത്വം എടുക്കുകയും ചെയ്തു. ഇക്കാര്യം അപ്പോൾ തന്നെ കെ.പി.സി.സി യെയും ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയെയും അറിയിച്ചിരുന്നു. മക്കയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇങ്ങനെ വൈകി അംഗത്വമെടുത്തവരെ കൂടി പരിഗണിച്ചു കൊണ്ടായിരിക്കും മക്കയിൽ തെരഞ്ഞുടുപ്പ് നടത്തുകയെന്നായിരുന്നു നേതൃത്വത്തിന്റെ അറിയിപ്പ്. എന്നാൽ അവരെ പൂർണമായും മാറ്റി നിർത്തി ശുഷ്‌കമായ അംഗത്വത്തിന്റെ ബലത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചതെന്നും ബഹുഭൂരിഭാഗം വരുന്നവരെ അവഗണിച്ചുള്ള ഈ സമീപനം ശരിയല്ലെന്നും ഷാനിയാസ്
പറഞ്ഞു.

തങ്ങളുടെ അതൃപ്തി രേഖാമൂലം പല തവണ നേതൃത്വത്തെ അറിയിച്ചിട്ടും അനുകൂല മായ ഒരു നിലപാടും ഉണ്ടായില്ല. മാത്രമല്ല, ദീർഘകാലമായി തങ്ങൾ ഉന്നയിക്കുന്ന മക്ക സെൻട്രൽ കമ്മിറ്റി എന്ന ആവശ്യം പരിഗണിക്കുകയും ചെയ്തിട്ടില്ല. ഈ സാഹചര്യ ത്തിലാണ് മക്ക സെൻട്രൽ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളതെന്നും മക്കയിലെ ഭൂരിപക്ഷം അംഗങ്ങളും തങ്ങളോടൊപ്പമാണെന്നും ഷാനിയാസ് അവകാശപ്പെട്ടു.

2023-25 വർഷത്തേക്കുള്ള സെൻട്രൽ കമ്മിറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തി ട്ടുള്ളത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മക്ക അസീസിയയിലെ ജൗഹറ ഹോട്ടൽ ഓഡിറ്റോറിയ ത്തിൽ കൂടിയ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെ ടുത്തത്. പ്രസിഡന്റായി ഷാനിയാസ് കുന്നിക്കോടിനേയും, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ഷാജി ചുനക്കരയേയും വർക്കിംഗ് പ്രസിഡന്റായി സാക്കിർ കൊടുവള്ളിയേയും ട്രഷററായി നൗഷാദ് തൊടുപുഴയേയും തെരഞ്ഞെടുത്തു.

ഹാരിസ് മണ്ണാർക്കാട്, നിസാം മണ്ണിൽ കായംകുളം, ഹുസൈൻ കല്ലറ, മുഹമ്മദ് ഷാ പോരുവഴി (വൈസ് പ്രസിഡന്റ്), നിസാ നിസാം, അബ്ദുൽ സലാം അടിവാട്, റഫീഖ് വരാന്തരപ്പിള്ളി (ജനറൽ സെക്രട്ടറി), അൻവർ ഇടപ്പള്ളി, ഷംസ് വടക്കഞ്ചേരി, ഷീമാ നൗഫൽ കരുനാഗപ്പള്ളി, ഫിറോസ് എടക്കര മലപ്പുറം, അബ്ദുൽ കരീം പൂവാർ, ഷാഫി കുഴിമ്പാടൻ ഫറോക്ക് കോഴിക്കോട്, റോഷ്‌ന നൗഷാദ് കണ്ണൂർ, ജെയിസ് സാഹിബ് ഓച്ചിറ (സെക്രട്ടറി), ഷംനാസ് മീരാൻ മൈലൂർ (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

കൂടാതെ മക്ക സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ വരുന്ന ജീവകാരുണ്യ, ഹജ് സന്നദ്ധ സേവന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള കൺവീനറായി അബ്ദുൽ കരീം വരാന്തരപ്പിള്ളിയേയും, കലാ സാംസ്‌ക്കാരിക വിഭാഗം കൺവീനറായി നൗഷാദ് കണ്ണൂരിനേയും, സ്‌പോർട്‌സ് വിഭാഗം കൺവീനറായി അനസ് തേവലക്കരയേയും തെരഞ്ഞെടുത്തു. കൂടാതെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ജീവകാരുണ്യ ഹജ് സന്നദ്ധ സേവന പ്രവർത്തകരേയും അവരുടെ പ്രവർത്തനങ്ങളേയും ഏകോപിപ്പിക്കുന്നതിനുള്ള വിഭാഗത്തിന്റെ കൺവീനറായി അബ്ദുൽ ജലീൽ അബ്‌റാജിനേയും തെരഞ്ഞെടുത്തു.

പ്രധാന ഭാരവാഹികളെ കൂടാതെ പതിനഞ്ച് അംഗ നിർവാഹക സമിതിയേയും, ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റിയുടെ വനിതാ വിംഗിന്റെ പ്രധാന ഭാരവാഹി കളേയും വനിതാ വിംഗിന്റെ ഇരുപത്തിയൊന്ന് അംഗ പുതിയ നിർവാഹക സമിതി യംഗങ്ങളേയും തെരഞ്ഞെടുത്തു.


Read Previous

പേയ്‌മെന്റ് സീറ്റ് വിവാദം; സിപിഐയില്‍ നിന്ന് പുറത്താക്കിയ വെഞ്ഞാറമൂട് ശശി അന്തരിച്ചു

Read Next

അനുസരിക്കാന്‍ പൊലീസുകാര്‍ക്ക് ഇത്രയ്ക്കു ബുദ്ധിമുട്ടാണോ; മര്യാദയ്ക്ക് പെരുമാറണം, എത്ര പറഞ്ഞാലും മനസിലാവില്ല എന്നാണോ?’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »