ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മാലിദ്വീപ് ഇസ്ലാമിക രാജ്യമായതിൽഅഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കി മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു. തിങ്കളാഴ്ച പാർലമെൻ്റ് യോഗത്തിലെ തൻ്റെ ആദ്യ പ്രസിഡൻ്റ് പ്രസംഗത്തിലാണ് മുയിസു ഇക്കാര്യം വ്യക്തമാക്കിയത്. പ്രസംഗത്തി നിടയിൽ ഇന്ത്യയുടെ പേര് എടുത്തു പറയാതെ മുയിസു വിമർശനവും ഉന്നയിച്ചു. ‘ഇന്ത്യ ഔട്ട്’ എന്ന മുദ്രാവാക്യം ഉയർത്തി അധികാരത്തിലെത്തിയ മുയിസു, രാജ്യത്തിൻ്റെ പരമാധികാരത്തോട് തൻ്റെ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും എന്തെങ്കിലും ഭീഷണിയുണ്ടെങ്കിൽ അതിനെതിരെ ഉറച്ചുനിൽക്കുമെന്നും ഒരു കാരണവശാലും ‘ബാഹ്യസമ്മർദത്തിന്’ വഴങ്ങില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

പാർലമെൻ്റിനെ അഭിസംബോധന ചെയ്ത തൻ്റെ ആദ്യ പ്രസംഗത്തിൽ, മാലിദ്വീപിലെ ഇന്ത്യൻ സൈനികരുടെ സാന്നിധ്യത്തെക്കുറിച്ചും മുയിസു പരാമർശം ഉന്നയിച്ചു. ഭൂരിഭാഗം മാലദ്വീപുകാരും തൻ്റെ സർക്കാരിനെ പിന്തുണയ്ക്കുന്നുവെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ സൈനികരുടെ സാന്നിധ്യം തൻ്റെ സർക്കാർ അവസാനിപ്പിക്കുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാലിദ്വീപിലെ ജനങ്ങൾക്കായി തങ്ങളുടെ സർക്കാർ മൂലം ഒരിക്കൽ നഷ്ടപ്പെട്ട സ്വന്തം സമുദ്ര പ്രദേശം തിരിച്ചുപിടിക്കുമെന്നും മുയിസു വ്യക്തമാക്കി. ഇന്ത്യയുമായുള്ള ഹൈഡ്രോഗ്രാഫിക് കരാറിനെ ചൂണ്ടിക്കാട്ടിയാണ് മുയിസു ഈ പ്രഖ്യാപനം നടത്തിയത്. മാലിദ്വീപിൻ്റെ പരമാധികാരം ലംഘിക്കുന്ന ഒരു ഉടമ്പടിയും ഒരു രാജ്യവുമായി ഉണ്ടാകരുതെന്നും മുയിസു ഓർമ്മിപ്പിച്ചു. 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദർശനത്തിനിടെയാണ് ഹൈഡ്രോഗ്രാഫിക് കരാർ ഒപ്പിട്ടത്. ഈ കരാർ പ്രകാരം, മാലിദ്വീപിലെ സമുദ്രമേഖലയിൽ ഇന്ത്യ ഹൈഡ്രോഗ്രാഫിക് സർവേ നടത്താറുണ്ടായിരുന്നു, ഇതിനായി നിരവധി ഇന്ത്യൻ കപ്പലുകൾ സമുദ്രമേഖലയിൽ വിന്യസിച്ചിരുന്നു.
