Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

സൗദിയില്‍ ശിക്ഷ കഴിഞ്ഞ് കഴിയുന്നത് നിരവധി ഇന്ത്യക്കാര്‍; ദേവേന്ദ്ര സിങിന് ശിക്ഷ ഒരു മാസം, ജയില്‍ മോചനം ഒരു വര്‍ഷം കഴിഞ്ഞ്’ കഴിഞ്ഞ ദിവസം ദമ്മാമില്‍ മോചിതരായത് എട്ട് ഇന്ത്യക്കാര്‍’ ആറു മലയാളികളും ഒരു തമിഴ്‌നാട്ടുകാരനും മറ്റൊരാള്‍ യുപി സ്വദേശി


ദമ്മാം: സൗദി അറേബ്യയില്‍ വിവിധ കേസുകളില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ അന്യായമായി ജയിലുകളില്‍ കഴിയുന്നു. ഫയലുകള്‍ വിധിക്ക് ശേഷം കൃത്യമായി ജയിലുകളില്‍ എത്തുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം കാരണം ഒരു വര്‍ഷത്തിലധികം ജയിലില്‍ കഴിയേണ്ടിവന്ന രണ്ട് ഇന്ത്യക്കാര്‍ കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകന്റെ ഇടപെടലിനെ തുടര്‍ന്ന് മോചിതരായി. ആകെ എട്ട് ഇന്ത്യക്കാരാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്.

അന്യായമായി ഒരു വര്‍ഷത്തിലധികം കാലം തടവ് അനുഭവിക്കുകയെന്ന കടുത്ത മനുഷ്യാവകാശ പ്രശ്‌നത്തെ അധികൃതര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് തെളിയി ക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ദമ്മാമിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ പത്മനാഭന്‍ മണിക്കുട്ടന്‍ ചൂണ്ടിക്കാട്ടുന്നു. ആറു മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്. ഇവരില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ ദേവേന്ദ്ര സിങ് എന്നയാള്‍ക്ക് ഒരു മാസത്തെ തടവാണ് കോടതി വിധിച്ചിരുന്നതെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും വിട്ടയച്ചിരുന്നില്ല. തുടര്‍ന്ന് മണിക്കുട്ടന്‍ വിധിപ്പകര്‍പ്പ് ശേഖരിച്ച് ദമാം കോടതിയിലെ ജഡ്ജിയെ സമീപിച്ചതോടെയാണ് മോചനം സാധ്യമായത്.

മറ്റൊരു കേസില്‍ കൊല്ലം സ്വദേശിക്ക് രണ്ടു വര്‍ഷമായിരുന്നു ശിക്ഷയെങ്കിലും മൂന്ന് വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് നാടണയുന്നത്. മോചനം വൈകാന്‍ കാരണമായത് ഇദ്ദേഹത്തിന്റെ പേരിലുള്ള വാഹനമായിരുന്നു. കാര്‍ വില്‍ക്കാനും പേരില്‍ നിന്നും അത് മാറ്റിയെടുക്കാനും വേണ്ടി സ്വന്തം സുഹൃത്തിനെ ഏല്‍പിച്ചെ ങ്കിലും സുഹൃത്ത് ഈ കാര്‍ വില്‍പ്പന നടത്താതെ ഓടിക്കുകയും ഇതിലൂടെ നിരവധി ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ നടത്തുകയും ഭീമമായ തുക പിഴ വരുത്തുകയും ചെയ്തു. ഇക്കാര്യം മണിക്കുട്ടന്‍ അധികൃതരെ ബോധ്യപ്പെടുത്തിയതോടെയാണ് മോചനത്തിന് വവിതുറന്നത്.

ശിക്ഷാ കാലാവധി കഴിഞ്ഞാലും ഫയല്‍ വരാതെ നാട്ടിലേക്ക് പോകാനാവില്ല. കോടതി വിധി പ്രകാരമുള്ള ശിക്ഷ കഴിഞ്ഞാലും ഒളിച്ചോടിയതാണെന്ന് സ്‌പോണ്‍സര്‍ റിപോര്‍ട്ട് ചെയ്തവരെയും (ഹുറൂബ് കേസ്) ജയിലില്‍ നിന്ന് വിട്ടയക്കില്ല. ഹുറൂബല്ലാത്ത വര്‍ക്ക് നാടുകടത്താന്‍ വിധിയില്ലെങ്കില്‍ പുറത്തിറങ്ങാം.

ജയിലില്‍ നിന്ന് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് ലക്‌നോ വിമാനത്താവളത്തിലേക്കാണ് ടിക്കറ്റ് എന്നതാണ് മറ്റൊരു പ്രശ്‌നം. കഴിഞ്ഞ ദിവസം മോചിതരായ എട്ട് ഇന്ത്യക്കാരില്‍ ആറ് മലയാളികളും ഒരു തമിഴ്‌നാട്ടുകാരനുമുണ്ടെങ്കിലും എല്ലാവര്‍ക്കും വിമാന ടിക്കറ്റ് ലഖ്നോവിലേക്കാണ്. ജയിലില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ടിക്കറ്റിനു 1350 റിയാലാണ് അധികൃതര്‍ ഈടാക്കുന്നത്. എന്നിട്ടും നിരക്ക് കുറഞ്ഞ വടക്കേ ഇന്ത്യയിലെ ഏതെങ്കിലും എയര്‍പോര്‍ട്ടുകളിലേക്ക് അയക്കുകയാണ്. ലക്‌നോവില്‍ നിന്ന് കേരളത്തിലെത്താന്‍ പണമില്ലാതെ പ്രയാസപ്പെടുന്ന അവസ്ഥയുണ്ട്. ലക്‌നോവില്‍ എത്തിയ കാര്യം വീട്ടുകാര്‍ അറിയാതിരിക്കുന്ന സാഹചര്യങ്ങളും ഉണ്ടാവുന്നു.

വളരെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്ന സീസണുകളിലും ഉയര്‍ന്ന തുക തന്നെ ഈടാക്കുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന് മണിക്കുട്ടന്‍ പറയുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടാണ് മടങ്ങുന്നതെങ്കിലും ജയിലിലെ അതേ വേഷത്തില്‍ നാട്ടിലേക്ക് വിമാനം കയറേണ്ടിവരുന്നതാണ് മറ്റൊരു പ്രശ്‌നം. ജയില്‍ വസ്ത്രത്തില്‍ ചെരിപ്പ് പോലുമില്ലാതെ വിമാനത്തില്‍ കയറ്റിവിടുന്ന സംഭവങ്ങള്‍ കണ്ടതു കാരണം ദമ്മാം ജയില്‍ മേധാവിയെ കണ്ട് സംസാരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യക്കാര്‍ നാട്ടിലേക്ക് പോകുകയാണെങ്കില്‍ വസ്ത്രം നല്‍കാന്‍ അനുവാദം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.


Read Previous

സൗദിയില്‍ ജോലിചെയ്യാന്‍ വിദേശ നിയമവിദഗ്ധരില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നു; 15 വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം’ നാജിസ് പ്ലാറ്റ്‌ഫോം വഴിയാണ് രജിസ്‌ട്രേഷന്‍

Read Next

സൗദിയില്‍ നിയമലംഘനങ്ങള്‍ കണ്ടാല്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറാം; പ്രസിദ്ധപ്പെടുത്തുന്നത് സ്വകാര്യത, സൈബര്‍ നിയമങ്ങള്‍ പ്രകാരം കുറ്റകരം, ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »