Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മിമിക്രിയോ, ഒറിജിനലോ?, ഗര്‍ഭച്ഛിദ്ര ശബ്ദരേഖ രാഹുലിന്റേതെന്ന് തെളിയിക്കപ്പെടണം’


തിരുവനന്തപുരം: ഗര്‍ഭച്ഛിദ്ര ആരോപണത്തില്‍ ശബ്ദ സന്ദേശം രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് തന്നെ യാണോയെന്ന് പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പുറത്തുവന്ന ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരേ പാര്‍ട്ടി നടപടിയെടുത്തത്. ഈ സന്ദേശം മിമിക്രിക്കാരെ വെച്ച് ചെയ്യിച്ചതാണോ ഒറിജിനല്‍ ആണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അത് പൊലീസും കോടതിയുമാണ് ചെയ്യേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള ആക്ഷേപങ്ങള്‍ കോടതിയിലോ പൊലീസിനോ പരാതിയായി ഉയരുമെങ്കില്‍ അന്നത്തെ സാഹചര്യം അനുസരിച്ച് പാര്‍ട്ടി തീരുമാനമെടുക്കും. പുകമറയാണെങ്കില്‍ സസ്‌പെന്‍ഷന്‍ അവസാനിപ്പിക്കും. രണ്ടുപേര്‍ക്കും അവരുടെ നിലപാട് പറയാനുള്ള സമയം ഉണ്ട്. വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ആരും പരാതി തന്നിട്ടില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടി അന്വേ ഷിക്കേണ്ട ആവശ്യമില്ല. ഞങ്ങള്‍ക്ക് നിയമത്തില്‍ വിശ്വാസമുണ്ട്. കുറ്റം ആരോപിക്കപ്പെട്ടവരെ രക്ഷിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി അന്വേഷണം നടത്തുന്നത്. അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്. ഞങ്ങള്‍ അങ്ങനെ അല്ല’ കെ മുരളീധരന്‍ പറഞ്ഞു.

‘ഗൂഢാലോചനയാണോ അല്ലയോ എന്ന് തെളിയിക്കേണ്ടത് ബന്ധപ്പെട്ട വ്യക്തികളാണ്. രാഹുല്‍ നിരപരാധിയാണെങ്കില്‍ അദ്ദേഹത്തിന് അത് തെളിയിക്കാനുള്ള അവസരമുണ്ട്. അതുകൊണ്ടാണ് പാര്‍ട്ടി സസ്‌പെന്‍ഷനില്‍ ഒതുക്കിയിരിക്കുന്നത്. പുറത്തുവന്ന ശബ്ദരേഖ രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് തന്നെ ആണ് എന്ന് തെളിയിക്കപ്പെടണം. രാഹുല്‍ നിഷേധിച്ചിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. കടകംപള്ളി സുരേന്ദ്രന്റേതടക്കം ഒരുപാട് ശബ്ദരേഖകള്‍ പുറത്തുവന്നു. അതിലൊന്നും ആധികാരികതയില്ല. മിമിക്രി ആര്‍ടിസ്റ്റ് പറയുന്നതാണോ അതോ ഒറിജിനലാണോ? അത് പരിശോധി ക്കേണ്ടത് പൊലീസും കോടതിയുമാണ്. ഇത് തെളിയിക്കപ്പെടണമെന്നും’ മുരളീധരന്‍ പറഞ്ഞു.


Read Previous

കേരളം ഞെട്ടുന്ന വാര്‍ത്ത വരും’; മുന്നറിയിപ്പുമായി വി ഡി സതീശന്‍, ‘രാഹുല്‍ ക്ലോസ്ഡ് ചാപ്റ്റര്‍’

Read Next

യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »