Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അദാനിയുടെ ആരോപണം തള്ളി മന്ത്രി: ഇന്ത്യക്കെതിരെയുള്ള ആക്രമണമല്ലെന്ന് നിര്‍മല സീതാരാമന്‍


ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഇന്ത്യക്കെതി രെയുള്ള ആക്രമണമായി കരുതാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അത് ആ കമ്പനിയുമായി ബന്ധപ്പെട്ട വിഷയം മാത്രമാണന്നും ഒരു സ്വകാര്യ ചാനലിന്റെ പ്രത്യേക പരിപാടിയില്‍ അവര്‍ പറഞ്ഞു.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന കമ്പനിയാണ് അദാനി എന്ന ആരോപണവും നിര്‍മല തള്ളി. എല്ലാ വന്‍കിട പദ്ധതികളും പ്രധാനമന്ത്രിക്കു കീഴില്‍ തുറന്ന ടെന്‍ഡര്‍ നടപടിക്രമങ്ങളിലൂടെയാണ് കടന്നു പോകുന്നത്. എല്ലാം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലാണ്. തങ്ങള്‍ ആര്‍ക്കും ഒത്താശ ചെയ്യാറില്ല. ഇത് അടിസ്ഥാന രഹിതമായ ആരോപണമാണ് അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് ഇന്ത്യക്കെതിരെയുള്ള ആക്രമണ മാണ് എന്നാണ് അദാനി ആരോപിച്ചിരുന്നത്. റിപ്പോര്‍ട്ടിന് പിന്നാലെ ആറു ദിവസം കൊണ്ട് 58 ബില്യണ്‍ ഡോളറാണ് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തില്‍ നിന്ന് നഷ്ടമായത്. ആഗോള ശതകോടീശ്വര പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി 21 ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

ഓഹരിത്തകര്‍ച്ചയ്ക്ക് പിന്നാലെ അദാനിക്കെതിരെ കേന്ദ്ര ധനമന്ത്രാലയം അന്വേ ഷണം പ്രഖ്യാപച്ചിരുന്നു. സെബിയും ആര്‍ബിഐയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. അതേസമയം, ഹിന്‍ഡന്‍ബര്‍ഗിനെതിരെ അദാനി സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.


Read Previous

പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.

Read Next

പാകിസ്ഥാനില്‍ വീണ്ടും താലിബാന്‍ ആക്രമണം; പൊലീസ് ആസ്ഥാനത്തിന് സമീപം സ്‌ഫോടനം, ഒരു മരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »