ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഹജ്ജ് തീര്‍ഥാടനത്തിന്റെ ഭാഗമായി “ഉംറ പെർമിറ്റുകൾ നൽകുന്നത് ഒരു മാസത്തേക്ക് നിർത്തിവച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നുസക്” ആപ്ലിക്കേഷനിലൂടെ വഴി ഉംറ പെർമിറ്റുകൾ നൽകുന്നത് നിർത്താനും, “വിസിറ്റ്” വിസയുള്ളവർ മക്കയിൽ പ്രവേശിക്കുന്നത് തടയാനും തീരുമാനിച്ചതായി മന്ത്രാലയം വെക്തമാക്കി

മെയ് 23 മുതല്‍ ജൂണ്‍ 21 വരെ. എല്ലാ തരത്തിലുമുള്ള സന്ദർശന വിസ കൈവശമുള്ള ആരെയും വിശുദ്ധ നഗരമായ മക്കയിൽ പ്രവേശിക്കാനോ അവിടെ തുടരാനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സന്ദര്‍ശന വിസയില്‍ വന്നവര്‍ക്ക് ഹജ്ജ് ചെയ്യുന്നതിനുള്ള അനുമതി ഇല്ല .വിസിറ്റ് വിസയുള്ള സൗദി അറേബ്യയിലെ അതിഥികളോട് വിശുദ്ധ നഗരമായ മക്കയിലേക്ക് പോകരുതെന്നും, പ്രഖ്യാപിച്ച നിശ്ചിത കാലയളവിൽ അവിടെ തങ്ങരുതെന്നും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു, ഇത് ലംഘിക്കുന്നവർക്കെതിരെ കര്‍ശന ശിക്ഷാ നടപടികൾക്ക് സ്വീകരിക്കു മെന്നും മന്ത്രാലയത്തിന്‍റെ അറിയിപ്പില്‍ പറയുന്നു
സൗദി അറേബ്യയിലെ നിയമങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച്. ഹജ്ജ് നിർവഹിക്കാൻ അനുമതിയുള്ളവര്‍ക്ക് മാത്രമേ മക്കയില്‍ എത്താന്‍ സാധിക്കൂ സുരക്ഷിതത്വത്തോടെയും ഉറപ്പോടെയും തങ്ങളുടെ കർമ്മങ്ങൾ നിർവഹിക്കാൻ കഴിയുന്ന തരത്തിൽ അവരുടെ സുരക്ഷിതത്വം കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സുരക്ഷാനടപടികളോട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു
