Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹജ്ജ് തീർത്ഥാടകർക്കുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വ്യാപക റെയ്ഡ്, ഗുജറാത്തിൽ ആയിരത്തിലേറെ ബംഗ്ലാദേശികൾ അറസ്റ്റിൽ


അഹമ്മദാബാദ് : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഗുജറാത്തിൽ പൊലീസ് വടത്തിയ റെയ്ഡിൽ ആയിരത്തിലേറെ ബംഗ്ലാദേശികൾ അറസ്റ്റിലായി. അഹമ്മദാബാദ് , സൂറത്ത് നഗരങ്ങളിൽ മാത്രം നടത്തിയ റെയ്ഡിലാണ് 1024 ബംഗ്ലാദേശ് പൗരൻമാർ പിടിയിലായത്. ഇതിൽ രണ്ടു പേർ അൽഖ്വയ്ദയുടെ സ്ലീപ്പർ സെല്ലിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് സംശയിക്കുന്നു. ഗുജറാത്തിൽ താമസിക്കുന്ന എല്ലാ ബംഗ്ലാദേശ് പൗരൻമാർക്കും കീഴടങ്ങാൻ സർക്കാർ സമയം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

അനധികൃതമായി താമസിക്കുന്ന എല്ലാവരെയും നാടുകടത്താനുള്ള ശ്രമം തുടരുകയാണെന്നും സർ ക്കാർ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി മുതൽ ആരംഭിച്ച ഓപ്പറേഷനിലൂടെയാണ് ഇത്രയും പേരെ പിടികൂടിയത്. ഇതിൽ 890 പേരെ അഹമ്മദാബാദിൽ നിന്നും 134 പേരെ സൂറത്തിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം പിടിയിലായവരെ നാടുകടത്തു മെന്ന് ഡി.ജി.പി മാദ്ധ്യമങ്ങളോട് പറഞ്ഞു.

അനധികൃത താമസക്കാരോട് രണ്ടുദിവസത്തിനകം പൊലീസ് സ്റ്റേഷനുകളിൽ സ്വമേധയാ കീഴടങ്ങണ മെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നുഴഞ്ഞു കയറ്റക്കാർക്ക് അഭയം നൽകുന്നവർക്കെതിരെ കർശന നടപടി യെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.


Read Previous

മാർപാപ്പയുടെ സംസ്കാര ചടങ്ങ് സമാധാന ചർച്ചയുടെ വേദിയായി മാറി; കൂടിക്കാഴ്ച നടത്തി ട്രംപും സെലൻസ്കിയും

Read Next

പ്രധാനമന്ത്രിയുടെ മനോഭാവം ശരിയല്ല’; സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച് ഖാര്‍ഗെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »