Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എസ്‌ഐടിയില്‍ കടന്നുകയറാന്‍ നീക്കം; അന്വേഷണം തടസ്സപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം ഇടപെടുന്നു: വിഡി സതീശന്‍


തിരുവനന്തപുരം:  ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന എസ്‌ഐടിയുടെ അന്വേഷണം തടസ്സ പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം ഇടപെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീ ശന്‍. അന്വേഷണ സംഘത്തിനു മേല്‍ സര്‍ക്കാര്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. അവസാനമായി സിപിഎം ബന്ധമുള്ള രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ എസ്‌ഐടിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. സിപിഎം ബന്ധമുള്ള ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ, എസ്‌ഐ ടിയില്‍ കടന്നുകയറി അന്വേഷണ വിവരങ്ങള്‍ സിപിഎമ്മിന് ചോര്‍ത്തിക്കൊടുക്കാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്ന് വിഡി സതീശന്‍ ആരോപിച്ചു.

ഇത്തരം നീക്കങ്ങളെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കും. ശബരിമലയില്‍ കോടതിയുടെ മേല്‍നോട്ട ത്തിലാണ് അന്വേഷണം നടക്കുന്നത്. ആ അന്വേഷണത്തില്‍ പ്രതിപക്ഷത്തിന് വിശ്വാസമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ മനപ്പൂര്‍വമായി സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എസ്‌ഐടി അന്വേഷിക്കുന്നത് ഉണ്ണികൃഷ്ണന്‍ പോറ്റി ആര്‍ക്കൊപ്പമൊക്കെ നിന്ന് ചിത്രം എടുത്തു എന്നല്ലല്ലോ? . ശബരി മലയിലെ സ്വര്‍ണം കവര്‍ച്ച ചെയ്തത് ആരാണ്?. എവിടെ കൊണ്ടുപോയി വിറ്റു, ഏതു കോടീശ്വരനാണ് ദ്വാരപാലക ശില്പം കൊടുത്തത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

പല ക്രിമിനലുകളും, പല കുഴപ്പക്കാരും പലരുടെയും കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. ഫോട്ടോയില്‍ ഉള്ളവരെയെല്ലാം പ്രതികളാക്കാനാകുമോ?. ഏതു കേസിലായാലും പ്രതികളുടെ ഒപ്പം ഫോട്ടോ എടുത്തവ രെല്ലാം പ്രതികളാകുമോയെന്ന് വിഡി സതീശന്‍ ചോദിച്ചു. മൂന്ന് സിപിഎം നേതാക്കള്‍ ജയിലിലാണ്. അതിനേക്കാള്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ ജയിലിലേക്കുള്ള ക്യൂവിലാണ്. അതില്‍ ബാക്കിയുള്ള വരെക്കൂടി ബന്ധപ്പെടുത്താന്‍ വേണ്ടിയുള്ള വൃഥാശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. അയ്യപ്പന്റെ സ്വര്‍ ണം കട്ട കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാക്കള്‍ക്കെതിരെ എന്തു കൊണ്ട് പാര്‍ട്ടി നടപടി സ്വീകരിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്.

കൂടുതല്‍ നേതാക്കളുടെ പേരു വെളിപ്പെടുത്തുമെന്ന ഭയം കൊണ്ടാണ് ജയിലിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കാത്തത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. വടക്കാഞ്ചേരിയിലെ കേസ് ഇപ്പോള്‍ പുറത്തുവന്നു. യുഡിഎഫിലെ ഒരാളെ സ്വാധീനിക്കാന്‍ 50 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. 50 ലക്ഷം രൂപ കൊടുത്തപ്പോള്‍ അയാള്‍ എല്‍ഡിഎഫിന് വോട്ടു ചെയ്തു. ഇതു തന്നെയാണ് മറ്റത്തൂരും നടന്നത്. ജനാധിപത്യത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുക, എന്നിട്ട് പണം കൊടുത്ത് ആളെ സ്വാധീനിക്കാന്‍ ബിജെപി രീതിയില്‍ പരിശ്രമിക്കുന്നു. സിപിഎം എത്രമാത്രം അധഃ പതിച്ചു എന്നതിന്റെ ഉദാഹരണമാണ് വടക്കാഞ്ചേരിയിലും മറ്റത്തൂരും കണ്ടതെന്ന് വിഡി സതീശന്‍ പറഞ്ഞു.

വടക്കാഞ്ചേരിയില്‍ കണ്ട അതേ കാര്യമാണ് മറ്റത്തൂരിലും നടന്നത്. എന്നിട്ട് 8 കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് തെറ്റായ പ്രചാരണം നടത്തുന്നു. മറ്റത്തൂരില്‍ ഒരു കോണ്‍ഗ്രസ് അംഗവും ബിജെപിക്കൊപ്പം പോയിട്ടില്ല. തൊടുപുഴയില്‍ 16 വയസ്സുള്ള മകന്‍ യുഡിഎഫിനു വേണ്ടി പ്രവര്‍ത്തി ച്ചുവെന്ന് പറഞ്ഞ്, അമ്മയെ സഹകരണ ബാങ്കിലെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ആര്‍എസ്എസി നെ പ്രതിരോധിക്കുന്നത് സിപിഎമ്മാണെന്നാണ് മുഖ്യമന്ത്രി പറയുന്നത് നല്ല തമാശയാണ്. ആര്‍ എസ്എസിന്റെ കൂടെ പിന്തുണയോടെ 1977 ല്‍ നിയമസഭയിലേക്ക് ജയിച്ചു വന്നയാളാണ് പിണറായി വിജയന്‍ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


Read Previous

ശബരിമല സ്വർണക്കൊള്ളയിൽ നേരറിയാൻ സിബിഐ വേണം; ശുപാർശയുമായി ഐബി

Read Next

തനിക്കു പറയാന്‍ പറ്റാത്തത് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്നു; ചിലരെ മുന്നില്‍ നിര്‍ത്തി വര്‍ഗീയതയുണ്ടാക്കാന്‍ ശ്രമം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »