Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചരിത്രത്തിലാദ്യമായി നാസയില്‍ കൂട്ടപ്പിരിച്ചുവിടല്‍: ഒഴിവാകുന്നത് 3,870 ജീവനക്കാര്‍; ബഹിരാകാശ ദൗത്യങ്ങളെ ബാധിക്കുമെന്ന് ആശങ്ക


വാഷിങ്ടണ്‍: കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. സേവനത്തില്‍ നിന്ന് വിരമിക്കുന്ന 500 പേരുള്‍പ്പെടെ ഏകദേശം 3870 ജീവനക്കാര്‍ രാജിവെക്കുമെന്ന് നാസ സ്ഥിരീകരിച്ചു.നാസയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം പേരെ പിരിച്ചു വിടുന്നത്. ഫെഡറല്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമായാണ് നടപടി. ഇതോടെ നാസയിലെ ജീവനക്കാരുടെ എണ്ണം ഏകദേശം 14,000 ആയി കുറയും.

രാജി സമര്‍പ്പിച്ച് നിശ്ചിത കാലയളവിന് ശേഷം മാത്രം രാജി പ്രാബല്യത്തിലാകുന്ന ഡിഫേഡ് റെസി ഗ്നേഷന്‍ പദ്ധതി പ്രകാരമാണ് പിരിച്ചു വിടല്‍. രാജിയുടെ ആദ്യഘട്ടം ഈ വര്‍ഷം ആദ്യം ആരംഭിച്ചി രുന്നു. അന്ന് 870 ജീവനക്കാര്‍ രാജിക്ക് തയ്യാറായി. ജൂണില്‍ ആരംഭിച്ച രണ്ടാം ഘട്ടത്തില്‍, 16.4 ശതമാനം വരുന്ന 3000 ജീവനക്കാര്‍കൂടി സന്നദ്ധത അറിയിക്കുകയായിരുന്നു.

ഭാവിയിലുണ്ടാകാവുന്ന നിര്‍ബന്ധിത പിരിച്ചു വിടലുകള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോ ടെയാണ് ഇപ്പോഴത്തെ നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം. ഇപ്പോള്‍ ജീവനക്കാര്‍ സ്വമേധയാ ജോലി വിടുകയാണെന്നും രാജിക്കത്തുകള്‍ ഇപ്പോഴും പരിശോധനയിലാണെന്നും നാസ പറയുന്നു.

ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് നാസയുടെ ദൗത്യങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്കയുണ്ട്. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള കത്ത് നാസ യു.എസ് ഗതാഗത വകുപ്പിന്റെ തലവന്‍ കൂടിയായ ഇടക്കാല അഡ്മിനിസ്ട്രേറ്റര്‍ ഷോണ്‍ ഡഫിക്ക് അയച്ചിട്ടുണ്ട്.ചെലവ് ചുരുക്കല്‍ ലക്ഷ്യമിട്ടുള്ള പ്രസിഡന്റ് ട്രംപിന്റെ വിവാദമായ ഫെഡറല്‍ പരിഷ്‌കാരങ്ങളാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്കു പിന്നിലെന്നും ഇത് അമേരിക്കയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും വിമര്‍ശകര്‍ വാദിക്കുന്നു.

അതേസമയം പുനസംഘടനയിലൂടെ കാര്യക്ഷമതയും ചിട്ടയും ഉറപ്പുവരുത്തി കൂടുതല്‍ മെച്ചപ്പെട്ട സ്ഥാപനമായി മാറുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കിയ നാസ വരാനിരിക്കുന്ന സുവര്‍ണ കാലഘട്ട ത്തില്‍ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും വ്യക്തമാക്കി.


Read Previous

ബ്യൂട്ടി പാർലറിലെ ജോലിക്കായി ദുബൈയിൽ, ‘കൈയിൽ ആർക്കോ കൊടുക്കാനുള്ള ബാഗ്’; മകളെ ചതിയിൽപ്പെടുത്തിയെന്ന് അമ്മയുടെ പരാതി

Read Next

ആ ജനനേതാവിനോട് മരണാനന്തരമെങ്കിലും സിപിഎം നീതി കാണിക്കണം’: വി ടി ബല്‍റാം 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »