Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

15 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ മീനായില്‍; ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി, അറഫ സംഗമം നാളെ


മക്ക: വിശുദ്ധ ഹജ്ജ് കര്‍മത്തിന് ഇന്ന് തുടക്കം. ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്നായി 15 ലക്ഷ ത്തോളം തീര്‍ത്ഥാടകരാണ് ഹജ്ജ് കര്‍മത്തിനായി പുണ്യഭൂമിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് അല്ലാഹുവേ, നിന്റെ വിളിക്ക് ഞങ്ങള്‍ ഉത്തരം നല്‍കുന്നു’ എന്നര്‍ഥം വരുന്ന ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്ന മന്ത്രധ്വനികളുമായി ശുഭ്രവസ്ത്രധാരികളായ തീര്‍ത്ഥാടകര്‍ മിനാ താഴ്‌വരയെ ഇന്ന് അക്ഷരാര്‍ഥ ത്തില്‍ ഒരു തൂവെള്ള സമുദ്രമാക്കി മാറ്റി. ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസി കളുടെ ആഗോള സംഗമമാണ് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജ് കര്‍മം.

ആഴ്ചകള്‍ക്കുമുമ്പേ പുണ്യഭൂമിയിലേക്ക് തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങിയിരുന്നു. ഹജ്ജ് കര്‍മങ്ങള്‍ക്ക് പ്രാരംഭം കുറിക്കുന്നത് ഇന്നാണെങ്കിലും ഇന്നലെ സായംകാലം മുതല്‍ തന്നെ മിനായിലേക്കുള്ള തീര്‍ത്ഥാ ടക ലക്ഷങ്ങളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. ഇന്ന് തീര്‍ത്ഥാടകര്‍ തങ്ങുന്നത് മിനാ താഴ്‌വരയിലായി രിക്കും.

ഹജ്ജിന്റെ പ്രധാന ഭാഗമായ അറഫ സംഗമം നാളെയാണ്. ദൈവസ്മരണകളിലലിഞ്ഞും ഭക്തിസാന്ദ്രമായ ആരാധനകളില്‍ മുഴുകിയും മിനായില്‍ കഴിഞ്ഞിരുന്ന തീര്‍ത്ഥാടകര്‍ വ്യാഴാഴ്ച ഉച്ചയ്ക്കു മുമ്പായിത്ത ന്നെ അറഫ മൈതാനത്ത് എത്തിച്ചേരും. ഈ അറഫ സംഗമമാണ് ഹജ്ജിന്റെ സുപ്രധാന കര്‍മം. ഉച്ച നമസ്‌കാരവേളയില്‍ അറഫ പ്രഭാഷണം നടക്കും. പ്രവാചകന്റെ വിഖ്യാതമായ അറഫ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങ്. സമത്വത്തിന്റെയും നീതിയുടെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഉജ്ജ്വല പ്രഖ്യാപനമായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബിയുടെ അറഫ പ്രഭാഷണം

പകല്‍ സമയം അറഫയില്‍ തങ്ങുന്ന തീര്‍ത്ഥാടകര്‍ മുസ്ദലിഫയിലാണ് രാപാര്‍ക്കുക. പിറ്റേന്ന് വെള്ളി യാഴ്ച വീണ്ടും മിനായില്‍ തിരിച്ചെത്തും. അവിടെ തങ്ങിയാണ് മൂന്നുദിവസങ്ങളിലായുള്ള ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.കഅ്ബയെ പ്രദക്ഷിണം ചെയ്യലും ജംറയിലെ കല്ലേറും ബലിയറുക്കലും മുടിമുറിക്കലുമെല്ലാം ഹജ്ജിന്റെ കര്‍മങ്ങളില്‍പെടുന്നു. ഇബ്‌റാഹീം നബിയുടെയും പ്രിയപത്‌നി ഹാജറയുടെയും അവരുടെ മകന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗസ്മരണകള്‍ ഉണര്‍ത്തുന്നതാണ് ഹജ്ജ് കര്‍മത്തിന്റെ അന്തസ്സാരം.


Read Previous

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പെന്‍ഷന്‍ കൊടുത്താല്‍ കമ്മീഷന് പരാതി നല്‍കും; കെസി വേണുഗോപാലിനെ പിന്തുണച്ച് വിഡി സതീശന്‍

Read Next

വിശ്വാസം തകര്‍ക്കരുത്’; ജഡ്ജിമാര്‍ സര്‍ക്കാര്‍ നിയമനം സ്വീകരിക്കുന്നതിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുമെതിരെ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »