നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു: ആദ്യ റാങ്കുകാരെ അറിയാം, പരിശോധിക്കേണ്ടത് ഇങ്ങനെ; കേരളത്തിൽനിന്ന് ആരും ആദ്യ നൂറിൽ ഉൾപ്പെട്ടില്ല. മലയാളികളിൽ കോഴിക്കോട് നിന്ന് പരീക്ഷയെഴുതിയ ദീപ്നിയ ഡിബിയാണ് ഒന്നാമതെത്തിയത് 109 റാങ്ക്; കേരളത്തിൽനിന്ന് ഈ വർഷം 73,328 പേരാണ് യോഗ്യത നേടിയത്. 2024-ൽ ഇത് 86,713 വിദ്യാർഥികളായിരുന്നു.


ന്യൂഡൽഹി: ദേശീയതലത്തിലെ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് യുജി ഫലം പ്രസിദ്ധീകച്ചു. പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ആണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 73,328 പേര്‍ യോഗ്യത നേടി.http://neet.nta.nic.in- എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.

അന്തിമ മെറിറ്റ് ലിസ്റ്റ് പ്രകാരം രാജസ്ഥാനിൽനിന്നുള്ള മഹേഷ് കുമാർ ജനറൽ വിഭാഗത്തിൽ 99.9999547 ശതമാനത്തോടെ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക് നേടി. മധ്യപ്രദേശ് സ്വദേശി ഉത്കർഷ് അവാധിയയ്ക്കാണ് രണ്ടാം സ്ഥാനം (99.9999095 പെർസെൻ്റൈൽ). മഹാരാഷ്ട്ര സ്വദേശി കൃഷാംഗ് ജോഷി 99.9998189 പെർസെൻ്റൈലോടെ മൂന്നാം സ്ഥാനം നേടി.

മറ്റു ആദ്യ റാങ്കുകാർ ഇവരാണ്

കേരളത്തിലെ റാങ്ക്

കേരളത്തിൽനിന്ന് ആരും ആദ്യ നൂറിൽ ഉൾപ്പെട്ടില്ല. മലയാളികളിൽ കോഴിക്കോട് നിന്ന് പരീക്ഷയെഴുതിയ ദീപ്നിയ ഡിബിയാണ് ഒന്നാമതെത്തിയത്. അഖിലേന്ത്യ തലത്തിൽ ദീപ്നിയ 109ആം റാങ്ക് നേടി.

പരീക്ഷാ വിവരങ്ങൾ

ഈ വർഷം മെയ് 4-നാണ് നീറ്റ് യുജി പരീക്ഷ നടന്നത്. രാജ്യത്തെ 557 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി 22.7 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർഥികളാണ് എംബിബിഎസ്, ബിഡിഎസ് പ്രോഗ്രാമുകളിലെ സീറ്റുകൾക്കായി മത്സരിച്ചത്.

ഫലം പരിശോധിക്കുന്ന വിധം

ഫലം പ്രസിദ്ധീകരിച്ചതിനാൽ, പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് നമ്പർ, ജനനത്തീയതി തുടങ്ങിയ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് അവരുടെ ഫലങ്ങൾ പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ സ്കോർകാർഡിൽ താഴെ പറയുന്ന വിവരങ്ങൾ ഉണ്ടാകും.

  • വിഷയം തിരിച്ചുള്ള മാർക്കുകൾ (ഫിസിക്സ്, കെമിസ്ട്രി, ബയോളജി)
  • നേടിയ ആകെ മാർക്കുകളും പെര്‍സെന്‍റൈലും
  • ഓൾ ഇന്ത്യ റാങ്ക് (എഐആർ)
  • യോഗ്യത നില
  • വിഭാഗം തിരിച്ചുള്ളതും സംസ്ഥാനം തിരിച്ചുള്ളതുമായ റാങ്കുകൾ (ബാധകമെങ്കിൽ)

സ്കോർകാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള നടപടികൾ

  • neet.nta.nic.in സന്ദർശിക്കുക.
  • ഹോംപേജിൽ “NEET UG 2025 Result” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ അപേക്ഷ നമ്പർ, ജനനത്തീയതി, സുരക്ഷ പിൻ എന്നിവ നൽകുക.
  • നിങ്ങളുടെ സ്കോർകാർഡ് ആക്സസ് ചെയ്ത് ഡൗൺലോഡ് ചെയ്യുക.
  • ഭാവി റഫറൻസിനായി ഒരു പകർപ്പ് സേവ് ചെയ്യുക അല്ലെങ്കിൽ പ്രിൻ്റ് എടുക്കുക.

അഡ്മിഷൻ, കൗൺസിലിങ് ഘട്ടങ്ങളിൽ ആവശ്യമായി വരുന്നതിനാൽ ഉദ്യോഗാർഥികൾ അവരുടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കണം.

അടുത്ത ഘട്ടം: കൗൺസിലിങ്

ഫലം പ്രഖ്യാപിച്ചതിന് ശേഷം മെഡിക്കൽ കൗൺസിലിങ് ആരംഭിക്കും. മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (എംസിസി) ഓൾ ഇന്ത്യ ക്വാട്ട (എഐക്യൂ) കൗൺസിലിങ് (15% സീറ്റുകൾ) കൈകാര്യം ചെയ്യും. അതേസമയം, സംസ്ഥാനതലത്തിലുള്ള സീറ്റുകൾക്കായി അതത് സംസ്ഥാന അധികാരികൾ പ്രത്യേക കൗൺസിലിങ് നടത്തും. സംസ്ഥാന സർക്കാർ കോളജുകളിലെ 85% സീറ്റുകളും സ്വകാര്യ മെഡിക്കൽ കോളജുകളിലെ 100% സീറ്റുകളും ഇതിൽ ഉൾപ്പെടും.

അൺറിസർവ്ഡ് വിഭാഗക്കാർക്ക് കുറഞ്ഞ യോഗ്യതാ പെർസെൻ്റൈൽ 50-ഉം എസ് സി/എസ് ടി/ഒ ബി സി വിഭാഗക്കാർക്ക് 40-ഉം ആണ്. ഇന്ത്യയിലെ എംബിബിഎസ്, ബിഡിഎസ്, മറ്റ് ബിരുദ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഏക കവാടം നീറ്റ് യുജി പരീക്ഷയാണ്.


Read Previous

നിയോം തുറമുഖത്ത് റിമോട്ട് ക്രെയിനുകൾ പ്രവർത്തിപ്പിക്കാൻ ഇനി സൗദി പെൺകരുത്തും; 10 യുവതികൾക്ക് പരിശീലനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »