ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ജൂലൈ 16 ന് യെമനിൽ വധശിക്ഷയ്ക്ക് വിധേയയാകാൻ പോകുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനം ഉറപ്പാക്കുന്നതിനോ വധശിക്ഷ തടയുന്നതിനോ കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. വിഷയത്തിൽ ഇന്ത്യൻ എംബസി അടിയന്തര ഇടപെടൽ നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ഒപ്പം വിദേശകാര്യ മന്ത്രി എസ് ജയ ശങ്കറിനും അദ്ദേഹം കത്തയച്ചു.
ജൂലൈ 16 നാണ് നിമിഷ പ്രിയയുടെ വധശിക്ഷ. വധശിക്ഷ നടപ്പാക്കാൻ മൂന്നുദിവസം മാത്രം ബാക്കി നിൽക്കെയാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി അപേക്ഷ നൽകിയത്. വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുതെന്നും ദയാദനം സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും പ്രേമകുമാരി യെമൻ പ്രോസിക്യൂട്ടർക്ക് നൽകിയ അപേക്ഷയിൽ പറയുന്നു. സനയിലെ ജയിലിൽ എത്തി നിമിഷ പ്രിയയെ കാണാൻ ഉള്ള ശ്രമങ്ങളും തുടരുകയാണ്.
