എന്‍ഡിഎ സഖ്യത്തില്‍ ഇനി എഐഎഡിഎംകെ ഇല്ല; കാരണക്കാരന്‍ അണ്ണാമലൈയെന്ന് എസ്.പി വേലുമണി


ചെന്നൈ: എന്‍ഡിഎയുമായി പിരിയാനുള്ള എഐഎഡിഎംകെ തീരുമാനത്തില്‍ അണ്ണാമലയ്ക്ക് വിമര്‍ശനം. തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം മൃഗീയ ഭൂരിപക്ഷം നേടിയതിന് പിന്നാലെയാണ് വിമര്‍ശനം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ ഇല്ലായിരുന്നുവെങ്കില്‍ എന്‍ഡിഎയുമായി സഖ്യമുണ്ടാക്കിയ പാര്‍ട്ടി 35 സീറ്റുകള്‍ നേടുമായിരുന്നുവെന്ന് എഐഎഡിഎംകെ നേതാവ് എസ്.പി വേലുമണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ പ്രകടനം ഉയര്‍ത്തിക്കാട്ടി വേലുമണി, പാര്‍ട്ടിയുടെ വോട്ട് വിഹിതം 2019 ല്‍ 19.39 ശതമാനത്തില്‍ നിന്ന് 2024 ല്‍ 20.3 ശതമാനമായി ഉയര്‍ത്തുന്നതില്‍ വിജയിച്ചുവെന്ന് വാദിച്ചു.

അണ്ണായുടെയും ജയലളിതയുടെയും പൈതൃകങ്ങളെ അണ്ണാമലൈ അപമാനിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി എന്‍ഡിഎയുമായുള്ള ബന്ധം വിച്ഛേദിച്ചതെന്ന് അദേഹം അവകാശപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി, എഐഎഡിഎംകെ ഒരു മണ്ഡലം ഉറപ്പിച്ചപ്പോള്‍, 39 ലോക്സഭാ സീറ്റുകളിലും പാര്‍ട്ടി ഇത്തവണ പരാജയം നേരിട്ടു.

ഒരു കാലത്ത് പ്രബല ശക്തിയായിരുന്ന ദ്രാവിഡ പാര്‍ട്ടി ഇപ്പോള്‍ 12 പ്രധാന മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഡിഎംകെയ്ക്ക് പിന്നില്‍ ബിജെപി നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) രണ്ടാം സ്ഥാനത്തെത്തി. ഇതില്‍ ഒമ്പത് സീറ്റുകളില്‍ ബിജെപി രണ്ടാം സ്ഥാനം ഉറപ്പിച്ചു.


Read Previous

മോഡി സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയാറായില്ല’; മുന്നണി ഏതായാലും കര്‍ഷകരുമായി സംവദിക്കാന്‍ തയാറാകണമെന്ന് രാകേഷ് ടികായത്ത്

Read Next

റിയാദ് കെ.എം.സി.സി തൃശൂർ ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »