
തിരുവനന്തപുരം: ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെ ടെഹ്‌റാനിൽ കുടുങ്ങിയ മലയാളി ബിസി നസ് സംഘത്തിന് സുരക്ഷിത താവളത്തിലേക്ക് മാറാൻ നോർക്ക റൂട്‌സിൻ്റെ നിർദേശം. സംഘർഷം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് മലപ്പുറത്ത് നിന്നുള്ള പത്തോളം പേരടങ്ങുന്ന സംഘം ഇറാനിലെത്തി യത്. യുഎഇയിൽ നിന്ന് ബിസിനസ് ആവശ്യത്തിനാണിവർ എത്തിയതെന്ന് നോർക്ക റൂട്‌സ് സിഇഒ അജിത്ത് കൊളശ്ശേരി ഇടിവി ഭാരതിനോട് പറഞ്ഞു.
നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സ്ഥിതി
അഫ്സലിൻ്റെ നേതൃത്വത്തിലുള്ള പത്തോളം പേരടങ്ങുന്ന സംഘത്തിന് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയാണ്. എയർലിഫ്റ്റിങ്ങോ മറ്റ് അന്താരാഷ്ട്ര സർവീസുകളോ യുദ്ധസാഹചര്യത്തിൽ ലഭ്യമല്ലാ ത്തതിനാൽ സുരക്ഷിതയിടങ്ങളിലേക്ക് മാറാനാണ് നോർക്കയുടെ നിർദേശം. വിമാനത്താവളങ്ങൾ അടച്ചതിനാൽ ഇവർ ഹോട്ടലിൽത്തന്നെ കഴിയുകയാണ്.
നോർക്കയുടെയും എംബസിയുടെയും ഇടപെടൽ
സംഘത്തിന് ആവശ്യമായ എല്ലാ നിർദേശങ്ങളും നോർക്കയുടെ ഭാഗത്തുനിന്ന് നൽകുന്നുണ്ട്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. എംബസിയുമായി ബന്ധപ്പെട്ട എല്ലാ സഹായ ങ്ങളും മലയാളികൾക്ക് നോർക്ക റൂട്‌സ് നൽകുന്നുണ്ട്. എംബസി ഇന്ത്യക്കാർക്കുള്ള നിർദേശങ്ങൾ ട്വിറ്റർ വഴിയാണ് നൽകിക്കൊണ്ടിരിക്കുന്നത്. മറ്റ് വാർത്താവിനിമയ സൗകര്യങ്ങൾ യുദ്ധസാഹചര്യമായതി നാൽ പരിമിതമാണ്.
ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ എംബസി നടപടിയെടുക്കുന്നുണ്ട്. എംബസി യുടെ നേതൃത്വത്തിൽ വിദ്യാർഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ടെന്ന് വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇവരുമായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല. മെസേജ് വഴിയാണ് വിവരങ്ങൾ കൈമാറുന്നത്. സുരക്ഷിതമായി ഹോട്ടലിൽത്തന്നെ കഴിയാനും എംബ സിയുടെ ട്വിറ്റർ പേജ് പിന്തുടരാനും നോർക്ക നിർദേശിച്ചിട്ടുണ്ട്.
ഇസ്രയേലിലെ നിലവിലെ സാഹചര്യം
ഇതുവരെ ലഭിക്കുന്ന വിവരം അനുസരിച്ച് ഇസ്രയേലിലുള്ള മലയാളികളും സുരക്ഷിതരാണ്. ജോലി യാവശ്യത്തിനായി നിരവധി പേരാണ് ഇസ്രയേലിലുള്ളത്. ഇസ്രയേൽ സർക്കാർ “Home Front” എന്ന ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. ഇത് കൂടാതെ, എല്ലാവരുടെയും ഫോണുകളിലേക്ക് അലാറം ശബ്ദത്തോടുകൂടിയ സന്ദേശങ്ങൾ വരും. മിസൈൽ ആക്രമണത്തിന് സാധ്യതയുണ്ടെങ്കിൽ ബങ്കറുകളി ലോ ഷെൽട്ടറുകളിലോ പോകാൻ 2 മിനിറ്റ് സമയം ലഭിക്കും.
സാധാരണയായി കെട്ടിടങ്ങളുടെയും ആശുപത്രികളുടെയും നടുവിലാണ് ഷെൽട്ടറുകൾ ഉണ്ടാകാറു ള്ളത്. നിലവിൽ, കെട്ടിടങ്ങൾ തകർന്നുവീഴാൻ സാധ്യതയുള്ളതുകൊണ്ട്, എല്ലാവരും താഴെയുള്ള ബങ്കറുകളിൽ പോകാനാണ് നിർദേശം. ലിഫ്റ്റ് ഇല്ലാത്ത ആശുപത്രികളിലും വൃദ്ധസദനങ്ങളിലും ഉള്ളവർക്ക് അതത് നിലകളിലെ ഷെൽട്ടറുകളിൽ പോകാം.
ആദ്യമൊക്കെ അലാറം കേൾക്കുമ്പോൾ പേടിയുണ്ടായിരുന്നെങ്കിലും, പതിയെ ആളുകൾ ഇതിനോട് പൊരുത്തപ്പെട്ടു. പുരുഷന്മാർ മാനസികമായി തയ്യാറെടുക്കുമ്പോൾ, സ്ത്രീകൾ ഓരോ തവണ ഷെൽട്ട റിൽ പോകുമ്പോഴും ഭയപ്പെടുന്നു. ഗവൺമെൻ്റ് സോഷ്യൽ വർക്കർമാരിലൂടെ ഓൺലൈൻ മെൻ്റൽ സപ്പോർട്ട് നൽകുന്നുണ്ട്. മലയാളി കൂട്ടായ്മ പോലുള്ള പല ഗ്രൂപ്പുകളും സഹായം നൽകുന്നുണ്ട്.
പ്രതീക്ഷയോടെ രാജ്യം
സിറിയയിൽനിന്നും മറ്റും ആളുകളെ രക്ഷപ്പെടുത്തിയത് പോലെ, ഇറാനിലും ഇസ്രയേലിലും കുടുങ്ങിയ മലയാളികളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആഭ്യന്തര മന്ത്രാലയവും നോർക്കയും.