Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

50 വർഷത്തെ അസദ് കുടുംബത്തിന്റെ രാജവാഴ്ച; ഇനി ഞങ്ങൾ സ്വതന്ത്രർ’; അസദിൻ്റെ പതനം ആഘോഷമാക്കി സിറിയൻ പ്രവാസികൾ; “13 വർഷത്തെ പലായനത്തിന് ശേഷം, എനിക്ക് വീണ്ടും എന്റെ രാജ്യവും എന്റെ ഭൂമിയും സന്ദർശിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്, 32കാരനായ മുഹമ്മദ്


ദുബായ്: 50 വർഷത്തെ അസദ് കുടുംബത്തിന്റെ രാജവാഴ്ച അവസാനിപ്പിച്ച് സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ പുറത്താക്കിയ വിമത വിഭാഗങ്ങളുടെ നടപടികൾ ആഹ്ലാദവും ആശ്വാ സവും പ്രടിപ്പിച്ച് യുഎഇയിലെ സിറിയൻ പ്രവാസികൾ. ഇവരിൽ പലരും ഭരണകൂടത്തിന്റെ അതിക്ര മങ്ങൾ മൂലം നാടുവിടാൻ നിർബന്ധിതരായവും അഭയാർഥികളായി യുഎഇയിൽ കഴിയുന്നവരുമാണ്. മാതൃരാജ്യത്ത് നടക്കുന്ന അവിശ്വസനീയമായ മാറ്റങ്ങളെ ഏറെ കൗതുകത്തോടെയും ആവേശത്തോ ടെയും ഉറ്റുനോക്കുകയാണ് ഇവിടുത്തെ സിറിയൻ പ്രവാസികൾ. നാട്ടിലെ സംഭവവികാസങ്ങളുടെ തത്സമയ വിവരങ്ങളറിയാൻ ഉറക്കമൊഴിഞ്ഞ് ടിവി സ്‌ക്രീനുകളിലും സമൂഹമാധ്യമങ്ങളിലും കണ്ണുനട്ടിരിപ്പാണ് അവരിൽ പലരും.

ഞങ്ങൾ രാത്രി മുഴുവൻ ഉറങ്ങിയില്ല”- 37 കാരനായ ഫത്ഹാൻ പറഞ്ഞു. “എന്റെ മാതാപിതാക്കളും കുടുംബവും നാട്ടിൽ നിന്നുള്ള വാർത്തകൾ അറിയാനുള്ള ആവേശത്തിലാണ്. പുലർച്ചെ നാല് മണിയോടെ സൈന്യം തലസ്ഥാനത്തെത്തി സമാധാനപരമായി അധികാരം പിടിച്ചെടുത്തു. ഞങ്ങൾ ഒടുവിൽ സ്വതന്ത്രരായിരിക്കുന്നു. ഇത് നമ്മുടെ പുതിയ ദേശീയ ദിനമായി തോന്നുന്നു”- അദ്ദേഹം പറഞ്ഞു.

25 വർഷത്തോളം നീണ്ട ഭരണത്തിന് വിരാമമിട്ടുകൊണ്ട് പ്രസിഡന്റ് ബഷാർ അൽ അസദിനെ പുറത്താക്കിയതായി വിമതർ പ്രഖ്യാപിച്ചു. മിന്നൽ ആക്രമണത്തിന് ശേഷം തലസ്ഥാനമായ ഡമാസ്കസിൻ്റെ നിയന്ത്രണം തങ്ങൾ ഏറ്റെടുത്തതായി വിമതർ അവകാശപ്പെട്ടു. ബഷാർ അൽ അസദ് തലസ്ഥാനത്തുനിന്ന് വിമാനത്തിൽ പലായനം ചെയ്തത് . 2011 ൽ ആരംഭിച്ച 13 വർഷത്തെ ആഭ്യന്തര യുദ്ധത്തെ തുടർന്നാണ് ഭരണകൂടത്തിന്റെ തകർച്ച സംഭവിച്ചിരിക്കുന്നത്. ജനാധിപത്യ പരിഷ്‌കാര ങ്ങൾക്കായി ആഹ്വാനം ചെയ്ത സമാധാനപരമായ പ്രതിഷേധങ്ങൾ ഇത്രയും കാലം സർക്കാർ അടിച്ചമർത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, അസദ് ഭരണം തകർന്നതിന്റെ സന്തോഷങ്ങൾക്കിടയിലും രാജ്യത്തിന്റെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ദുബായിൽ താമസിക്കുന്ന 32കാരനായ മുഹമ്മദ് ഉൾപ്പെടെയുള്ള നിരവധി സിറിയൻ പ്രവാസികൾ പങ്കുവെച്ചു. “ഞാൻ ഒരു പേടിസ്വപ്നത്തിൽനിന്ന് ഉണർന്നത് പോലെ തോന്നുന്നു”- മുഹമ്മദ് പറഞ്ഞു. “13 വർഷത്തെ പലായനത്തിന് ശേഷം, എനിക്ക് വീണ്ടും എന്റെ രാജ്യവും എന്റെ ഭൂമിയും സന്ദർശിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. എന്നാൽ ഞങ്ങളുടെ ബുദ്ധി മുട്ടുകൾ അവസാനിച്ചിട്ടില്ലെന്ന് എനിക്കറിയാം. പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ എല്ലാം അപകടകരമായ അവസ്ഥയിലാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.

ആഭ്യന്തര സംഘട്ടനത്തിനുള്ള സാധ്യതയെക്കുറിച്ച് മുഹമ്മദ് ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ രാജ്യം ആഴത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. സിറിയയിൽ നിരവധി ഗ്രൂപ്പുകളുണ്ട്. അസദിനെ പിന്തുണച്ചവരും അല്ലാത്തവരും. അസദിനെ എതിർത്തവർ കഴിഞ്ഞ 13 വർഷമായി വളരെയധികം കഷ്ടപ്പെട്ടു. എന്നാൽ അവർ തങ്ങളുടെ കഠിനമായ വികാരങ്ങൾ ഉപേക്ഷിച്ച് സമാധാനപരമായി ഒരുമിച്ച് ജീവിക്കാൻ തയ്യാറാ വണം. അവർ അങ്ങനെ ചെയ്തില്ലെങ്കിൽ, വ്യാപകമായ പ്രത്യാഘാതങ്ങളോടെ അക്രമം വർധക്കും- അദ്ദേഹം പറഞ്ഞു.

അറബ് വസന്തകാലത്ത് 13 വർഷം മുൻപ് ആരംഭിച്ച സിറിയൻ ആഭ്യന്തരയുദ്ധത്തിൽ 5,00,000 ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയു മുണ്ടായി. അസദിന്റെ പതനം പ്രതീക്ഷയുടെ തിളക്കം നൽകുമ്പോൾ, യുഎഇയിലും സ്വദേശത്തും സിറിയക്കാർക്ക് മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ച് നന്നായി അറിയാമെന്ന് അവർ പറയുന്നു.

ഇതിനിടയിൽ, വേർപിരിഞ്ഞ കുടുംബാംഗങ്ങൾ തമ്മിലുള്ള ഒത്തുചേരലിന്റെ സന്തോഷകരമായ രംഗങ്ങൾ സമൂഹമാധ്യമങ്ങളിലും വാർത്താ ഔട്ട്‌ലെറ്റുകളിലും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. വിമതർ തലസ്ഥാനം പിടിച്ചതോടെ ധാരാളം രാഷ്ട്രീയ തടവുകാർ മോചിപ്പിക്കപ്പെട്ടതായി ഫത്ഹാൻ കുറിച്ചു. “ചുറ്റുപാടുമുള്ള രാജ്യങ്ങളിൽ താമസിക്കുന്ന നിരവധി അഭയാർഥികൾ അവരുടെ വീട്ടിലേക്ക് മടങ്ങാൻ തുടങ്ങിയിരിക്കുന്നു. നമുക്കെല്ലാവർക്കും ഇത് വളരെ സന്തോഷകരമായ ദിവസമാണ്”- യുഎഇയിലും ലോകമെമ്പാടുമുള്ള സിറിയക്കാർ അസദ് ഭരണകൂടത്തിന്റെ പതനത്തിൽ സന്തോഷി ക്കുമ്പോൾ തന്നെ തങ്ങളുടെ മാതൃരാജ്യത്തിന് വരാനിരിക്കുന്ന കാര്യങ്ങളെ പ്രതീക്ഷയോടെയും എന്നാൽ ജാഗ്രതയോടെയുമാണ് ഉറ്റുനോക്കുന്നത്.


Read Previous

വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്; സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഫോണിൽ സൂക്ഷിക്കരുത്, ദുരുപയോഗം ചെയ്യപ്പെട്ടേക്കാം; മുന്നറിയിപ്പുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ്.

Read Next

ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി ഒമാൻ; ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുള്ള സന്ദർശകർക്ക് ഒമാനിൽ വാഹനമോടിക്കാം; ഇളവുകളുമായി അധികൃതർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »