Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ശരി സര്‍, ഓകെ… ഓകെ’; വാര്‍ത്താ സമ്മേളനത്തിനിടെ സൂപ്രണ്ടിന് ഫോണ്‍ കോള്‍, പിന്നാലെ റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ച് പ്രിന്‍സിപ്പല്‍


തിരുവനന്തപുരം: ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ഓഫീസ് മുറിയില്‍ നിന്നും പുതിയ ഉപകരണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ വാര്‍ത്താസമ്മേളനത്തിനിടെ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിരന്തരം ഫോണ്‍ കോള്‍. ഡോക്ടര്‍ ഹാരിസിന്റെ മുറിയില്‍ നിന്നും മോര്‍സിലോസ്‌കോപ്പ് ആണ് കണ്ടെത്തിയതെന്ന് പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍ പറയുന്നതിനി ടെയാണ് സൂപ്രണ്ടിന് ഫോണ്‍ കോള്‍ വരുന്നത്. തുടര്‍ന്ന് ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് മുഴുവനായി വായിക്കാന്‍ സൂപ്രണ്ട് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കുന്നു.

ഇതേത്തുടര്‍ന്ന് ഉപകരണം കാണാനില്ലെന്ന അന്വേഷണ സമിതി റിപ്പോര്‍ട്ടിലെ പ്രസ്തുത ഭാഗം മുഴു വനായി പ്രിന്‍സിപ്പല്‍ വായിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളില്‍ ഡോ. ഹാരിസിന്റെ ഓഫീസ് മുറിയില്‍ ആരെങ്കിലും കയറുന്നതിന്റെ ദൃശ്യം കണ്ടുവെന്ന കാര്യം വിശദീകരിക്കുന്നതിനിടെ സൂപ്രണ്ടിന് വീണ്ടും ഫോണ്‍ കോള്‍ വന്നു. ഫോണ്‍ അറ്റന്‍ഡ് ചെയ്ത സൂപ്രണ്ട് ‘ശരി സര്‍, ഓകെ… ഓകെ’ എന്ന് പറയുന്നതും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാണ്. വാര്‍ത്താസമ്മേളനത്തിനിടെ പ്രിന്‍സി പ്പലിനും ഫോണ്‍കോള്‍ വരികയും, ഫോണില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്. ‘ഒന്നൂടെ പറഞ്ഞോ സാറെ….ശരി സര്‍’ എന്ന് മറുതലയ്ക്കലുള്ള ആളോട് പ്രിന്‍സിപ്പലും പറയുന്നുണ്ട്.

ഡോ. ഹാരിസ് ചിറയ്ക്കലിന് മെമ്മോ നല്‍കിയത് സ്വാഭാവിക നടപടിയുടെ ഭാഗമായിട്ടാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍ പറഞ്ഞത്. ഡോ. ഹാരിസിന്റെ ഓഫീസ് മുറിയില്‍ രണ്ടാമത് നടത്തിയ പരിശോധനയില്‍ വലിയ ബോക്‌സ് കണ്ടെത്തി. അതില്‍ ഓഗസ്റ്റ് 2 ന് മോര്‍സിലോസ്‌കോപ്പ് വാങ്ങിയെന്ന ബില്ലാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉപകരണം വന്നിട്ടുണ്ട്. പുതുതായി മുറിയില്‍ കണ്ട ഉപകരണത്തിന്റെ ഫോട്ടോ പഴയതുമായി മാച്ച് ചെയ്യുന്നില്ല. സിസിടിവി നോക്കിയപ്പോള്‍ ഓഫീസ് മുറിയില്‍ ആരോ ആരോ കടന്നതായി തോന്നിയെന്നും, ഇക്കാര്യം വിശദമായി പരിശോധിച്ചു വരികയാണെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.


Read Previous

ആരോഗ്യ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കും; മയക്കുമരുന്നിനെതിരെ ഒന്നിച്ച് പോരാടും: സൗദി അറേബ്യയും ഇറാഖും ധാരണാപത്രം ഒപ്പുവെച്ചു

Read Next

ഡോ. ഹാരിസിനൊപ്പം, അന്വേഷണത്തില്‍ വ്യക്തതയില്ല; സ്വതന്ത്ര അന്വേഷണം വേണമെന്ന് കെജിഎംസിടിഎ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »