ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങ ൾക്കും നേരെയുള്ള ആക്രമണമാണെന്ന് രാഹുൽ ഗാന്ധി. ഇന്ത്യയെന്നാൽ സംസ്ഥാനങ്ങ ളുടെ കൂട്ടായ്മയാണെന്നും രാഹുൽ എക്സ് പ്ലാറ്റ്ഫോമിൽ എഴുതി.

“ഇന്ത്യ, അതായത് ഭാരത്, സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയാണ്. ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം കേന്ദ്രത്തിനും അതിന്റെ എല്ലാ സംസ്ഥാനങ്ങൾക്കും എതിരായ ആക്രമണമാണ്.”- രാഹുൽ ഗാന്ധി എക്‌സിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്തു. ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയെക്കുറിച്ച് മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് എംപിമാരുടെ ട്വീറ്റ്.
അതേസമയം ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതിയുടെ ഭാഗമാകാനുള്ള ക്ഷണം കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി നിരസിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ സമിതിയിൽ നിന്ന് ഒഴിവാക്കിയതിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഖാർഗെക്ക് പകരം മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെയാണ് സർക്കാർ സമിതിയിൽ ഉൾപ്പെടുത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അധ്യക്ഷൻ ഗുലാം നബി ആസാദ്, 15-ാം ധനകാര്യ കമ്മീഷൻ മുൻ ചെയർമാൻ എൻ.കെ. സിംഗ്, ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി, ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ അംഗങ്ങൾ എന്നിവരും സമിതിയിലുണ്ട്.
ലോക്‌സഭ, സംസ്ഥാന അസംബ്ലികൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവ യിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് ശുപാർശകൾ നൽകാൻ എട്ടംഗ സമിതിയെ സർക്കാർ അറിയിച്ചു. ഭരണഘടന, ജനപ്രാ തിനിധ്യ നിയമം, ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭേദഗതികൾ ആവശ്യമായ മറ്റേതെങ്കിലും നിയമങ്ങളും ചട്ടങ്ങളും എന്നിവയിൽ പ്രത്യേക ഭേദഗതികൾ കമ്മിറ്റി പരിശോധിച്ച് ശുപാർശ ചെയ്യും. ഭരണഘടനയിലെ ഭേദഗതികൾക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണെങ്കിൽ അത് പരിശോധിച്ച് ശുപാർശ ചെയ്യും.
