
ന്യൂഡൽഹി: ഇങ്ങോട്ട് തരുന്നതിന്റെ അതേ അളവിൽ, പക്ഷേ നൂറിരട്ടി ശക്തിയിൽ തിരിച്ചുകൊടുക്കും. ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ ശ്രമിച്ച പാകിസ്ഥാന് ഇന്ത്യ തിരിച്ചടി നൽകിക്കൊണ്ടിരിക്കുന്നത് ഈ രീതിയിലാണ്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് പാകിസ്ഥാന്റെ വ്യോമപ്രതിരോധം തകർത്തത്. പ്രകോപനമില്ലാതെ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയിലാണ് പാകിസ്ഥാന് എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം (AWACS) നഷ്ടമായത്. പഞ്ചാബ് പ്രവിശ്യയിൽ വച്ചാണ് ഈ നിരീക്ഷണ ജെറ്റ് ഇന്ത്യ തകർത്തതെന്നാണ് റിപ്പോർട്ട്.
എന്താണ് AWACS
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ദീർഘദൂര റഡാർ നിരീക്ഷണവും വ്യോമ പ്രതിരോധത്തിന്റെ കമാൻഡിഗും നിയന്ത്രണവും സാദ്ധ്യമാക്കുന്ന ഒരുതരം വിമാനമാണിത്. ഇത്തരത്തിലുളള ഓരോ വിമാനത്തിനും കോടികളാണ് വില. പ്രത്യേക രീതിയിലുള്ള ശക്തമായ റഡാർ സംവിധാനങ്ങൾ ഈ വിമാനങ്ങളിൽ ഘടിപ്പിച്ചിരിക്കും. കിലോമീറ്ററുകൾ അകലെ ആകാശത്തിലൂടെ യും ഭൂമിയുടെ ഉപരിതലത്തിലൂടെയും ഉള്ള അതിക്രമിച്ചുകയറലുകൾ കണ്ടെത്താനും അവയെ ട്രാക്കുചെയ്യാനും ഈ റഡാറുകൾക്ക് കഴിയും. ഈ വിവരങ്ങൾ സെക്കൻഡുകൾക്കകം കരയിലോ, കടലിലോ, വായുവിലോ ഉളള മറ്റുകേന്ദ്രങ്ങൾക്ക് കൈമാറുകയും അതിക്രമിച്ചുകയറലുകൾക്കെതിരെ യുളള സൈനികമോ അല്ലാത്തതോ ആയ നടപടികൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഇത്രയും സങ്കീർണമായ കാര്യങ്ങൾ ഏതാനും സെക്കൻഡുകൾ കൊണ്ടായിരിക്കും AWACS നിർവഹിക്കുക.
എഐപോലുള്ള സാങ്കേതിക വിദ്യ നിറഞ്ഞുനിൽക്കുന്ന ആയുനിക യുദ്ധമുഖത്ത് ഇത്തരം സംവി ധാനങ്ങൾ വളരെ അത്യന്താപേക്ഷിതമാണ്. തടസമില്ലാത്ത സൈനിക പ്രതികരണം സാദ്ധ്യമാക്കുന്നതര ത്തിൽ ഒരു ഫ്ലയിംഗ് കമാൻഡ് ആൻഡ് കൺട്രോൾ ഹബ്ബായി പ്രവർത്തിക്കുകയും ചെയ്യുന്നു. ആ വ്യോമപ്രതിരോധം നഷ്ടപ്പെട്ടതിന്റെ ഫലമാണ് പാകിസ്ഥാൻ ഇന്നലെ രാത്രി അനുഭവിച്ചത്. മറ്റുരാജ്യ ങ്ങളുടെയും വേൾഡ് ബാങ്കിന്റെയും സഹായം കൊണ്ടുമാത്രം തട്ടിമുട്ടിപ്പോകുന്ന ദരിദ്രരാജ്യമായ പാകിസ്ഥാന് കോടികൾ മുടക്കി ഇത്തരത്തിലുള്ള നിരീക്ഷണ സംവിധാനങ്ങൾ സംഘടിപ്പിക്കാൻ അടുത്ത കാലത്തെങ്ങും കഴിയുകയുമില്ല.